My Strength

what do you like about this blog?

Friday, March 24, 2023

കള്ളവണ്ടി-യിൽ ഒരു യാത്ര (Rema Perikamana)


സന്തോഷ് കാനയുടെ 'കള്ളവണ്ടി' എന്ന പുസ്തകത്തെക്കുറിച്ച് 

-ശ്രീമതി രമ പെരികമന 


ശ്രീ സന്തോഷ് കാനയുടെ നാൽപത്തിയൊന്ന് ചെറു കവിതകൾ സമാഹരിച്ച 'കള്ളവണ്ടി' വായിച്ചു. കാച്ചിക്കുറുക്കിയ വാക്കുകളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാവുമെന്ന് അദ്ദേഹം നിസ്സംശയം തെളിയിക്കുന്നു.  

"ഒരു പേനയുടെ സിരയിൽ ഉറഞ്ഞുകൂടിയ ചിന്തകളും വികാരങ്ങളും പ്രേരണയുടെ സന്തപ്തതയിൽ താളുകളിലേക്ക് അലിഞ്ഞൊഴുകുമ്പോഴാണ്,

ചിന്തയുടെ ഒരു വിത്ത് പരിചിതമായ ഉർവ്വരഭൂമി(ക)യിൽ പതിക്കുമ്പോഴാണ്,

ഒറ്റവാക്കിൽ അത് പറയാനാകില്ല എന്ന് തിരിച്ചറിയുമ്പോഴാണ്...." 

ശ്രീ സന്തോഷ് കാനാ എന്ന കവിയിൽ കവിത ജനിക്കുന്നത് എന്ന് അദ്ദേഹം തന്നെ പറയുന്നു. 

"വാക്കുകളേൽപിച്ച പരിക്ക്

പരിക്കേൽപ്പിച്ച വാക്കുകൾ" 

വാക്കുകളുടെ മാസ്മരികത !!! ചുരുങ്ങിയ വാക്കുകൾക്ക് വിശാലമായ അർത്ഥതലങ്ങൾ നൽകുകയല്ലേ "പരിക്ക്" എന്ന ഈ കുഞ്ഞു കവിതയിലൂടെ? 

"വറ്റിയ നദി" എന്ന കവിതയിൽ നിറഞ്ഞു കവിഞ്ഞൊഴുകിയിരുന്ന നദിയുടെ സുരഭിലമായ ഓർമ്മകൾ നമ്മിൽ നഷ്ടബോധം സൃഷ്ടിക്കുന്നു. 

സങ്കീർണമായ വികാര വിചാരങ്ങളെ വാക്കുകളിലൂടെ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുകയാണ് "അവൻ കാണുന്നത്" -ലെ അവന്റെ കാഴ്ചകളിലൂടെ. 

"പരികല്പന" ഏതോ മധുര സ്വപ്നത്തെ, പ്രണയത്തെ ഓർമിപ്പിക്കുന്നു. 

"നിന്നിലേക്ക്" ജീവിതയാത്രയുടെ നിരന്തര, വിഷമ, പരീക്ഷണ ഘട്ടങ്ങളെ വ്യക്തമാക്കുന്നു. വളർന്നും, പെരുത്തും, മെലിഞ്ഞും, ഞെരുങ്ങിയും, അടങ്ങിയും, ഒതുങ്ങിയും, കുനിഞ്ഞും, താഴ്ന്നും, താണ്ടിയും, കവിഞ്ഞും നിന്നിലേക്കെത്തിച്ചേരുന്ന ലോകസത്യം വെളിവാക്കുന്ന കവി പ്രപഞ്ചനിഗൂഢതകളിലേക്ക് വിരൽ ചൂണ്ടുന്നു.

"ബാല്യപാഠങ്ങൾ'-ളിലൂടെ നഗരത്തിന്റെ യാന്ത്രികതയും, മാന്ത്രികതയും, ഗ്രാമവിശുദ്ധിയും വ്യക്തമാക്കുന്നു. 

"എല്ലാവരും വഴിമാറിക്കൊടുക്കേണ്ട ജന്മിയാണ് തീവണ്ടി" എന്ന് തുടങ്ങുന്ന തീവണ്ടിയെക്കുറിച്ചുള്ള കവിതയും ചിന്തനീയം തന്നെ. തീവണ്ടി വെറുമൊരു യാത്രാമാധ്യമമല്ല, മറിച്ച് പല ജീവിതസത്യങ്ങളെയും വെളിവാക്കുന്ന വലിയ ലോകത്തിന്റെ ചെറു പതിപ്പാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. തീവണ്ടിയുടെ രൗദ്രഭാവത്തെ കഥകളിയിലെ ചുവപ്പുവേഷത്തോട് ഉപമിക്കുകയാണ് കവി.

"വിയർപ്പിന്റെ മഷി കൊണ്ട് മണ്ണിൽ മനോഹര കവിത രചിക്കുന്ന കർഷകനും, നിശാദുഖത്തിന്റെ ഗഹനാന്ധകാരത്തിൽ നിന്ന് വലിച്ചെറിയപ്പെട്ട നിലവിളിക്കുള്ള സാന്ത്വന ഹസ്തമായി പ്രഭാത സൂര്യന്റെ ആദ്യ കിരണത്തെയും" കാണുന്ന കവിയുടെ ഭാവന എത്ര സുന്ദരം!

നഷ്ടസ്വപ്നങ്ങളുടെ ആവിഷ്കാരം തന്നെയാകുന്നു "നഷ്ടപ്പെട്ടത്" എന്ന കവിത. നഷ്ടസ്വപ്നങ്ങളുടെ ഓർമകളിൽ ഭ്രാന്തമായി പകച്ചുനിൽക്കുകയാണ് വായനക്കാരും. 

"ഉറക്കം" എന്ന കവിത ഉറക്കത്തിന്റെ വിവിധ തലങ്ങൾ, ഭാവങ്ങൾ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നു. 

"കള്ളവണ്ടി" എന്ന കവിത ആക്ഷേപ ഹാസ്യത്തിന് ഒരു വ്യത്യസ്തമായ രൂപകം മുന്നോട്ട് വെക്കുന്നു. വണ്ടിയിലല്ല കള്ളം, യാത്രയിലാണ് എന്ന് രസകരമായി സന്തോഷ് പറഞ്ഞുവെക്കുന്നു. 

ഓരോ കവിതയിലും ജീവിതാനുഭവങ്ങളുടെ തീഷ്ണതയും, ബാല്യകാല ഓർമകളും, സാമൂഹിക ജീവിതാവസ്ഥകളും അവയെക്കുറിച്ചുള്ള സന്ദേഹങ്ങളും, അസ്തിത്വപരമായ ആശങ്കകളും, ആക്ഷേപ ഹാസ്യത്തിന്റെ മൂർച്ചയേറിയ വാക്കുകളും എല്ലാം സന്തോഷ് കാനയുടെ കവിതകളിൽ പ്രതിഫലിക്കുന്നു. 

ഇനിയും ചിന്തകൾ അദ്ഭുതകരമായ വാക്കുകളായി പരിണമിക്കട്ടെ എന്ന് ആശംസിക്കുന്നു. 

എന്നെന്നും നന്മകൾ ഉണ്ടാകട്ടെ ,

പ്രാർത്ഥനകളോടെ,

രമ പെരികമന 

Rema Perikamana



Monday, March 13, 2023

THREE MUSKETEERS ON AN EVENING-A SHORT STORY

It was a winter evening and as usual I went out in warm clothes to have something spicy. Yes, he was there, the bearded man selling chowmein by the roadside in his four-wheeled cart.

“Namaste sir” he greeted me as usual and offered me a chair. It was not as crowded like other days though there were two or three waiting to receive their parcel. Some have parked their vehicles and were on their mobile when he blinked his eyes off the smoke while stirring hot chowmein in the pan. His assistant served food to some and also was busy packing for the customers.

When it was my turn and I began relishing the hot egg chowmein, I saw a few students of mine heading towards us. They were on their way back from some coaching classes. Parking their cycle, they placed order. I covered my ears with a shawl and withdrew to a dimly lit corner. Since they couldn’t recognize me, they were quite natural in their talks and behaviour. They went about discussing some problem in Maths, a hangover of the coaching class. Since two of the three were getting impatient about the wait, they were passing comments on the vendor. One said,

“Ask this fellow to speed up yaar.”

Another added, “Tell him that we have to reach home and prepare for Physics test tomorrow”.

The third one chuckled and added,

“Wah..the right person to discuss your exam worries with!! Whether physics or chemistry, what difference does it make to him?”

I looked at the bearded vendor and saw no expression on his face. He was almost through. Now he served them as his assistant was busy winding up.

Though I finished eating, I waited for a while after paying him. While my students relished the hot stuff, he got ready to close for the day.

When one of them came to him to pay, he asked,

“Are you studying science? Which class?”

With a shocked expression, the boy said “class xii”.

“So, you have a physics test tomorrow, right? I could sense that u r pretty worried about it.”

That was it. I could see the faces of the three musketeers close together below the bulb staring at him in wonder. I am sure it took them no time to digest the food.

“Have you read Carl Sagan’s Cosmos?” I knew his question pierced through them like a nail.

Though the “NO” didn’t come out orally from the boys, it was evident in their eyes.

“At least any of his popular science books?’’

Now again, the “NO” came out accompanied by a “SORRY” miserably through their eyes.

“Bhaiyya, sorry Uncle, sorry sirji… how do you know about all this?”

“Dear friends, I am a graduate in Physics. I couldn’t continue my studies due to financial constraints at home. But I still have a passion for science.”

I found them wriggling in guilt and discomfort. Turning to me, he said,

“Sir, I have got some good collection of books on science. Please find out if it can be sold to your library or any one is interested in buying them.”

“Sir!!!!” A smoke of shock came out of the three seeing me, like the hot frying pan  sprinkled with water. I was now close to them and took the shawl off my face.

“Sorry” they said in unison and rushed off into the darkness, heavy now, unable to hear another word from him or to face me.

“You did a wonderful job” I said, while he smiled caressing his beard.

“I would find out if any one is interested in buying those books”.

“Thank you, sir. Gud nite”.

“Gud nite.”

 


On my way back home, I  remembered the words of Carl Sagan,

I went to the librarian and asked for a book about stars ... And the answer was stunning. It was that the Sun was a star but really close. The stars were suns, but so far away they were just little points of light ... The scale of the universe suddenly opened up to me. It was a kind of religious experience. There was magnificence to it, grandeur, a scale which has never left me. Never ever left me.” 

(The next morning, the three musketeers shared their experience in the class in my presence)

by Santhosh Kana

(This story was published in the 'Indian Ruminations', a journal of Indian English Writers. April, 2012.)

Monday, March 6, 2023

Empty Vessel is Full

I was working in West Bengal and for some urgent engagements I had to rush home, to my native place in Kerala. I was in charge of a few departments at my work place. Before leaving, I got anxious about what would happen to the work assigned to me in my absence. I decided to brief my colleague, who used to assist me in my work, about each and every detail of the work done/to be done. I might have looked feverishly concerned about everything and when I told him that I would be contacting him to get updates of the work done, he said something in the most nonchalant way that brought a profound transformation in me. 

He said, "Sir aap aaram se ghar jaaiye, aapke bina Hindustan mein koi kaam ruknewala nahi hai" (Sir, please go home relaxed. Your absence is not going to make any damn difference to anything in this country) !!!Wow.

It hit me deep somewhere and something died in me at once. His words didn't make me angry but I felt like being liberated from my own prison!!

The absence/death of the Ego is true Presence. Yes, The vessel is Full when it's Empty.

 --by Santhosh Kana

ഒരു 'ഓട്ടോ' ബയോഗ്രഫി (An AUTO biography) Santhosh Kana

ഒരു 'ഓട്ടോ' ബയോഗ്രഫി  

സുൽത്താൻ പേട്ടയിൽ നിന്ന് കയറുമ്പോൾ ഓട്ടോ ഡ്രൈവറുടെ കൂടെ മറ്റൊരാളും ഇരുന്നു സംസാരിച്ചുകൊണ്ടിരുന്നു. വീട് കെട്ടുന്നതിന്റെ ചെലവുകളെക്കുറിച്ചാണ്. കല്മണ്ഡപത്ത് അയാൾ ഇറങ്ങിയപ്പോൾ ഡ്രൈവർ ആവേശത്തോടെ ആ വിഷയത്തിന്റെ കുരുക്കഴിച്ച് എനിക്ക് തന്നു. 

"അയാളേ, ഒരു വീട് വെച്ചിട്ടുണ്ട്. മൂന്നു നാല് ലക്ഷത്തിലൊതുക്കാമെന്നായിരുന്നു ആദ്യം വിചാരിച്ചത്. പൂർത്തിയായപ്പോൾ പതിമൂന്ന് ലക്ഷമായി. വീട് നല്ലതാണ് ട്ടോ.."

"അത് ശരി"

"ആഹ് ... നമ്മളെപ്പോലെയൊക്കെ സാധാരണക്കാരനാണ്. വല്യ പണോന്നുള്ള ആളല്ലാ. പക്ഷേ എന്താ ചെയ്യാ...വീട് എല്ലാർക്കും ഒരാഗ്രഹല്ലേ"

"പിന്നെ?"

"അതോണ്ടാണ് .. മൂപ്പര് കൊറച്ച് മനസ്സ് വെഷമത്തിലാണ്. ഞാൻ ഇങ്ങനെ സമാധാനിപ്പിച്ചു കൊടുക്ക്കായിരുന്നു...... ഇടത്തോട്ടല്ലേ?"

"അതെ"

"വല്യ കഷ്ടാ"

"എന്ത്?"

"അല്ലാ പണൂല്ലെങ്കി.."

"ഓ.."

"പിന്നെ നമ്മക്കൊക്കെ എത്ര കിട്ടാനാ അല്ലെ സാറേ?"

"വലിയ കഷ്‍ടം തന്നെ...അതാ...ആ വളവിൽ നിന്ന് ഇടത്തോട്ട് "

"ഞാൻ വീട് വെച്ചൂ ട്ടോ...രണ്ട് കൊല്ലായി. പിന്നെ ഒരു കാര്യം...അന്ന് തന്നെ എനിക്ക് അഞ്ച് ലക്ഷായി. സാധനങ്ങക്കൊക്കെ എത്ര പെട്ടെന്നാ വെല കൂടുന്നത് ..ഓ എന്റമ്മോ."

വണ്ടി വേഗത കുറച്ച് അയാൾ എന്റെ നേരെ തിരിഞ്ഞ് പതിയെ പറഞ്ഞു,

"ചെലപ്പൊക്കെ രാത്രി മൂത്രോഴിക്കാൻ എണീറ്റാ പിന്നെ ഒറക്കൂല്ലാ. ഇങ്ങനെ വെർതേ ആലോചിച്ചോണ്ട് കെടക്കും. ഭാര്യ ചോദിക്കും, "എന്താ? എന്ത് പറ്റി?" അവളോട് "ഏയ്..ഒന്നൂല്ലാന്ന് പറയും. 

ഇവിടെ നിർത്താം അല്ലേ?

"മതി .. ഇവിടെ നിർത്തിയാൽ മതി"

"ശരി...കാണാം"

വീടിനു മുന്നിൽ ഇറക്കി വിട്ട്, തിരിച്ച് കുലുങ്ങി കുലുങ്ങി കയറ്റം കയറി പോകുന്ന ഓട്ടോയെ ഞാൻ കുറച്ചുനേരം നോക്കി നിന്നു. അറിയില്ല, എന്തിനായിരുന്നു എന്ന്. 

-സന്തോഷ് കാനാ 

by Santhosh Kana 

 

Sunday, March 5, 2023

‘മുന്നറിയിപ്പ്’ നൽകുന്ന മുന്നറിയിപ്പ് (Munnariyippu, a Malayalam movie)


‘മുന്നറിയിപ്പ്’ എന്ന സിനിമ ഒരു വ്യക്തിയും സമൂഹം നിഷ്കർഷിക്കുന്ന രീതികളും തമ്മിലുള്ള സംഘർഷത്തെ തീവ്രമായി അവതരിപ്പിക്കുന്നു. ജയിൽ എന്ന ഒരു സാമൂഹിക സ്ഥാപനം നൽകുന്ന സ്വാതന്ത്ര്യത്തെ സമൂഹം എന്ന തുറന്ന ജയിൽ എത്രത്തോളം ഇല്ലാതാക്കുകയും ഒരു വ്യക്തിയെ കുറ്റ കൃത്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു എന്ന് രാഘവന്റെ ജീവിതത്തിലൂടെ കാണിച്ച് തരുന്നു. 

ജയിലിൽ നിന്ന് മോചിപ്പിക്കപ്പെടുന്ന രാഘവൻ “who wants freedom?” എന്ന ബഷീറിന്റെ ചോദ്യത്തിന്റെ അർത്ഥ തലങ്ങൾ തന്റെ ഭാവങ്ങളിലൂടെ കാണിച്ചു തരുന്നുണ്ട്. ജയിലിനു പുറത്തുകൊണ്ടുവന്നത്തിനു ശേഷം "നിങ്ങൾക്ക് എല്ലാ സൗകര്യങ്ങളും ഈ മുറിയിൽ ഉണ്ട്. പുറത്തു പോകരുത്" എന്ന് ആജ്ഞാപിക്കുന്ന അഞ്ജലിയോട് "ജയിലിലും ഇങ്ങനെയാ" എന്ന രാഘവന്റെ മറുപടിയിൽ ഈ സത്യമുണ്ട്.

അഞ്ജലിയടങ്ങുന്ന സമൂഹത്തിന്റെ പൊതുബോധം ചൂഷണത്തിന്റേതാണ്. രാമ മൂർത്തി എന്ന ജയിൽ സൂപ്രണ്ടിന്റെ വിരസമായ ജീവിതത്തിൽ ഇല്ലാത്ത സർഗാത്മകത ഉണ്ടാക്കി അദ്ദേഹത്തെ സമൂഹത്തിൽ പ്രതിഷ്ഠിക്കുക എന്ന ജോലി ഒരു പ്രതിലോമ സാംസ്കാരിക സാഹിത്യ പ്രവർത്തനമാണെന്ന് അഞ്ജലിക്കറിയാം. ഉണ്ണി ആർ എന്ന എഴുത്തുകാരൻ ഇവിടെ തുറന്നുകാട്ടുന്നത് സ്വയം മഹത്വവൽക്കരിക്കുന്ന ചില ജീവചരിത്രങ്ങളെയും, അതൊക്കെ സാമൂഹിക സാംസ്കാരിക ഇടങ്ങളിൽ പ്രദർശിപ്പിക്കാൻ ചിലർ നടത്തുന്ന പൊള്ളയായ പ്രവർത്തനങ്ങളെയുമാണ്. അഞ്ജലിക്ക് രാഘവനുമായുള്ള ഇടപെടലിൽ വ്യത്യസ്തമായ ജീവിത ദർശനം കാണാൻ കഴിയുന്നു. അയാളുടെ ജീവിതവും കാഴ്ചപ്പാടും കാപട്യങ്ങളില്ലാത്തതാണ്. അതുകൊണ്ടു തന്നെ ബാഹ്യമായ കൂറ്റൻ ചുവരുകളുള്ള ജയിലിനകത്തും അയാൾ സ്വതന്ത്രനാണ്. സമൂഹത്തിലെ അദൃശ്യമായ അനേകം മതിലുകൾ അയാൾക്ക് കാണാം. അതുകൊണ്ടു തന്നെയാണയാൾ പുറത്തുപോകാൻ ആഗ്രഹിക്കാത്തതും. അയാളുടെ ജീവിതത്തെയും ചിന്തകളെയും ചേർത്ത് അഞ്ജലി എഴുതുന്ന ലേഖനത്തിനും പേര് "ബ്രെയിൻ ബിഹൈൻഡ് ബാർസ്" എന്നാണ്. അതിൽ തന്നെ ഈ വിരോധാഭാസം അറിഞ്ഞോ അറിയാതെയോ പ്രതിഫലിക്കുന്നു. പുറത്തിറക്കിയ ശേഷം രാഘവനോട് "എങ്ങിനെയുണ്ട് പുതിയ ജീവിതം" എന്ന ചോദ്യത്തിന് "പുതിയ ജീവിതമെന്നും പഴയ ജീവിതമെന്നും ഒന്നുമില്ല. ജീവിതം ഒന്നേയുള്ളൂ" എന്ന ഗഹനമായതും അതെ സമയം ഏറെ സരളമായതുമായ മറുപടിയാണയാൾ നൽകുന്നത്. വേർതിരിവിന്റെ (പൂർവാശ്രമം എന്നും സന്യാസം എന്നുമൊക്കെ ഒറ്റ ജീവിതത്തെത്തന്നെ പവിത്രവൽക്കരിക്കാറുണ്ടല്ലോ) പൊള്ളത്തരങ്ങളെ പരിഹസിക്കുക കൂടി ചെയ്യുകയാണയാൾ. സിനിമയുടെ തുടക്കത്തിൽ ചത്ത പല്ലിയെ വഹിച്ചുകൊണ്ടുപോകുന്ന ഉറുമ്പിൻ കൂട്ടം പ്രതീകാത്മകമായി പറയുന്നത് മൃതമായതിനെ ഭക്ഷിക്കുന്ന, ആഘോഷിക്കുന്ന സാംസ്കാരിക അപചയത്തെയാണ്. രാഘവന്റെ മൃതമായ ഭൂതകാലമാണ് സമൂഹത്തിനും മാധ്യമങ്ങൾക്കും ഭക്ഷണം ആഘോഷം. രാഘവനാകട്ടെ അത് പിന്നിൽ വെടിയാനാഗ്രഹിക്കുന്നു.

പുറത്തിറങ്ങുന്ന രാഘവന് നേരിടേണ്ടി വരുന്നത് കോർപ്പറേറ്റ് സമ്മർദങ്ങളെയാണ്. അഞ്ജലിയെപ്പോലുള്ളവർ പ്രതിനിധീകരിക്കുന്നത് കോർപ്പറേറ്റ് രക്ഷാധികാരത്തിന്റെ ചൂഷണസ്വഭാവത്തെയാണ്. തന്റെ ജീവിതത്തെക്കുറിച്ച് എഴുതാനല്ല അത് സമാധാനത്തോടെ, നിസ്വാർത്ഥമായി ജീവിക്കാനാണ് രാഘവൻ ആഗ്രഹിക്കുന്നത്. അതിനെക്കുറിച്ച് എഴുതുകയോ സംസാരിക്കുകയോ ചെയ്യുന്ന ഓരോ നിമിഷവും അതിനെ നമ്മൾ നഷ്ടപ്പെടുത്തുകയാണ്. സ്വാതന്ത്ര്യമുള്ള ജീവിതമാണ് ഏറ്റവും സർഗാത്മകം എന്നയാൾ പറയാതെ പറയുന്നു. പക്ഷെ ഏറി വരുന്ന, വീർപ്പുമുട്ടിക്കുന്ന നിബന്ധനകളും, ശാസനങ്ങളും അയാൾക്ക് താങ്ങാൻ കഴിയുന്നില്ല. താൻ ഏതു കാരണത്താലാണോ ഒരു കുറ്റകൃത്യം ചെയ്തത് അതിലേക്ക് തന്നെ വീണ്ടും വീണ്ടും വലിച്ചിഴക്കുന്ന ഈ സമൂഹത്തോട് അയാൾക്ക് അല്പം പോലും കാരുണ്യമില്ല. ബാറിൽ വെച്ച് അയാൾ പറയുന്നു "വിപ്ലവം..അത് കുടുംബത്തിലായാലും ക്യൂബയിലായാലും ചോര പൊടിയും". വിപ്ലവം മനുഷ്യന്റെ ചൂഷണങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്. അയാൾ തന്റെ സ്വാതന്ത്ര്യത്തെ തടഞ്ഞുവെച്ച് നിരന്തരം ജീവിതം ദുസ്സഹമാക്കുന്ന അഞ്ജലിമാരുടെ തലയ്ക്കടിച്ച് ഏറ്റവും ഒടുവിലത്തെ മുന്നറിയിപ്പ് നൽകുന്നു. ജയിൽ സ്വാതന്ത്ര്യത്തിന് ഇടം നൽകുമ്പോൾ സമൂഹം അത് തടഞ്ഞുവെക്കുന്ന ജയിലായി പരിണമിക്കുന്ന ഭയാനകമായ കാഴ്ച. "കൈത്തിരി കരിന്തിരി" യിലൂടെ വയലാർ പറഞ്ഞ മൈക്കലാഞ്ജലോയുടെ അനുഭവ കഥപോലെ.

--സന്തോഷ് കാനാ (Santhosh Kana) Munnariyippu Malayalam movie

ഐഹിക മനസ്സുകൾക്ക് അഗമ്യമായ പ്രണയലോകം: ഭാമയും ഗന്ധർവനും

അതീന്ദ്രിയവും, സാധാരണ മനസ്സുകൾക്ക് അഗ്രാഹ്യവുമായ ദിവ്യപ്രണയത്തിന്റെ ഇരകളാണ് ഗന്ധർവനും ഭാമയും. ശിക്ഷകളുടെ ഓർമ്മപ്പെടുത്തലുകൾ കൊണ്ടും, പാപ-പുണ്യ ദ്വന്ദ്വങ്ങളുടെ പരമ്പരാഗത ബോധം കൊണ്ടും വേട്ടയാടപ്പെട്ട രണ്ടു മനസ്സുകൾ. 'ഞാൻ ഗന്ധർവൻ' എന്ന സിനിമ വീണ്ടും കാണുമ്പോൾ സദാചാര പോലീസിന്റെയും, അഭിമാന ഹത്യയുടേയും ഇടുങ്ങിയ പൊതുബോധത്തെ അത് ശക്തമായി വരച്ചുകാട്ടുന്നത് പോലെ തോന്നുന്നു. അവിടെ ദേവലോകവും, ദേവലോകത്തു നിന്നുള്ള ആജ്ഞകളും, ഭീഷണികളും, ഉഗ്രശാസനകളും  പ്രണയത്തിന് വിലക്ക് കല്പിച്ച സാംസ്കാരിക അധഃപതനത്തിന്റെ ലോകത്തെ പ്രതിനിധാനം ചെയ്യുന്നു.

ഗന്ധർവനെ മാത്രം കേന്ദ്രീകരിച്ചുള്ള ആസ്വാദനം ആയിരുന്നു കൂടുതലും എന്നെനിക്കു തോന്നുന്നു. എന്നാൽ ഭാമയുടെ വീക്ഷണകോണിൽ ഈ സിനിമ വീണ്ടും കാണേണ്ടിയിരിക്കുന്നു. തനിക്കു ചുറ്റുമുള്ള ഒരു സമൂഹത്തെ, അതിന്റെ ചട്ടക്കൂടുകളെ നിർഭയം നേരിടേണ്ടിവരുന്നത് ഭാമയ്ക്കാണ്. മറ്റുള്ളവവർക്ക് അദൃശ്യനായ ഗന്ധർവന് ആ വിഷമഘട്ടങ്ങൾ ഇല്ല. ഏറ്റവും ഒടുവിൽ താൻ പ്രണയിച്ച പുരുഷനെ വേർപിരിയേണ്ടി വരുന്ന ഭാമയുടെ ദുഃഖം തീവ്രവും ഗഹനവുമാണ്. ശാശ്മല നരകത്തിലെ പീഡനത്തിൽ നിന്ന് അല്പം പോലും ചെറുതല്ല തന്റെ കന്യകാത്വം എന്ന പീഡനം എന്ന് പറഞ്ഞ് ഗന്ധർവന് സ്വയം സമർപ്പിക്കുന്ന ഭാമയുടെ വ്യവസ്ഥിതികളോടുള്ള പ്രതിഷേധം, പ്രണയത്തിനായുള്ള ത്യാഗം വാഴ്ത്തപ്പെടാതെ പോകരുത്. ഗന്ധർവന്റെ ശിക്ഷകളുടെ കാഠിന്യം കുറയ്ക്കാൻ ഓർമയറ്റ മനസ്സ് യാചിക്കുന്ന ഭാമ യാഥാസ്ഥിതിക സമൂഹത്തിനുമുന്നിൽ പ്രണയത്തിന്റെ ശാശ്വതമായ വെല്ലുവിളിയായി സധൈര്യം നിലകൊള്ളുന്നു.

"ഞാൻ ഗന്ധർവ്വൻ" (Njaan Gandharvan) എന്ന സിനിമയുടെ ക്ലൈമാക്സ് രംഗം ഇതാ ഇവിടെ:

ഗന്ധർവ്വൻ: ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാവാനും മനുഷ്യനാവാനും നിന്റെ ചുണ്ടിന്റെ മുത്തമാവാനും നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി. ഈ ഭൂമുഖത്തെ പൂക്കളും  ഈ ഭൂമിയുടെ തേനും മാത്രം നുകർന്ന് കഴിയാൻ അനുമതി കിട്ടിയ അരൂപിയായ ഒരു വർണ ശലഭം. ഞാൻ ഗന്ധർവ്വൻ.

ചിത്രരഥന്റെ കൊട്ടാരത്തിലെ അറകളിലായിരുന്നു ശിക്ഷ. ഏഴു പകലും ഏഴു രാത്രിയും നീണ്ടു നിന്ന കൊടും പീഡനങ്ങൾക്കു ശേഷം അവരെനിക്ക് ശബ്ദം തിരിച്ചു തന്നു. ഒരു വ്യവസ്ഥയിൽ: എന്റെ ഈ ശബ്ദം നിന്നോട് സംസാരിക്കാൻ പാടില്ല. പക്ഷെ നിന്നോട് സംസാരിച്ചില്ലെങ്കിൽ എനിക്ക് ശബ്ദമെന്തിന്?

ഇനി ശിക്ഷ വന്നാൽ അത് വരുന്നത് ദേവേന്ദ്രന്റെ കൊട്ടാരത്തിൽ നിന്നായിരിക്കും.

ഭാമ : എന്തിനായിരുന്നു ശിക്ഷ? എന്ത് തെറ്റുകൾ?

ഗന്ധർവ്വൻ : തെറ്റുകൾ. തെറ്റുകൾ. അവർ പറയുമ്പോൾ എല്ലാം തെറ്റുകളാണ്. സ്വർഗത്തെ സംബന്ധിച്ച സത്യങ്ങൾ അറിയേണ്ടവനായ ഗന്ധർവ്വൻ മനുഷ്യനാകാൻ മോഹിച്ചു. മരണം കാംക്ഷിച്ചു. ആദ്യ ദർശനത്തിൽ തന്നെ അവളുടെ കന്യകാത്വം ചോർത്തിയെടുത്ത് അവളെ ദാസിയും പരിചാരികയും ഇരയും അടിമയുമാക്കാതെയിരുന്നത് ഗന്ധർവ്വന്റെ തെറ്റ്.

നിശാസഞ്ചാരിയായി, അടിമയ്ക്ക് മാത്രം ദൃശ്യനായി അന്തരീക്ഷത്തിൽ തെന്നിനടക്കേണ്ട ഗന്ധർവ്വൻ അവളുടെ കല്പനപ്രകാരം സൂര്യസാന്നിധ്യമുള്ള പകലുകളിലേക്കിറങ്ങി വന്ന് മറ്റ്‌ സാധാരണ മനുഷ്യർക്കുംകൂടി  ദൃശ്യനാകാൻ തുനിഞ്ഞത് തെറ്റ്. അവരുടെ കർണ്ണങ്ങൾക്ക് അമൃതാകാൻ തീരുമാനിച്ചത് ധിക്കാരം.

അടിമയുടെ അടിമയായി മാറിയ ഗന്ധർവ്വൻ അവളുടെ ഇച്ഛയ്ക്കൊത്തോടിയെത്താൻ വേണ്ടി വിധിപ്രകാരം മാറിടത്തിലണിഞ്ഞു നടക്കേണ്ട രുദ്രാക്ഷം എന്ന ഈ അപൂർവ രത്നത്തെ അവൾക്ക് സമ്മാനിച്ചത് അഹങ്കാരം.

അങ്ങിനെ അങ്ങിനെ ഓരോ തെറ്റിനുമുണ്ടായിരുന്നു ശിക്ഷകൾ. മനസ്സും ശരീരവും മുറിക്കുന്ന ശിക്ഷകൾ. ശിക്ഷയിലൂടെ പ്രായശ്ചിത്തം തന്ന് എന്നെ വീണ്ടും ഭൂമിയിൽ സ്വതന്ത്രനാക്കിയിരിക്കുകയാണ്. ഒരിക്കലും നിന്നെ കാണാനോ നിന്നെക്കുറിച്ചോർക്കാനോ പാടില്ലെന്ന ഉഗ്ര ശാസനയോടെ.

ഭാമ : കണ്ടു എന്നറിഞ്ഞാൽ?

ഗന്ധർവ്വൻ : അറിയില്ല. എല്ലാവരുടെയും കണ്ണ് വെട്ടിച്ചാണ് ഞാൻ നിന്റെയടുത്തെത്തിയത്. പ്രകൃതിയുടെ ചാരന്മാർക്ക് എന്നെ ഗ്രഹിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ രണ്ടു പകലും രണ്ടു രാത്രിയും നിന്നെ കാണാൻ വേണ്ടി ഞാൻ ശ്രമിക്കുകയായിരുന്നു. ചാരന്മാരുടെ കണ്ണുവെട്ടിക്കാൻ ഇന്നേ കഴിഞ്ഞുള്ളു. ഈ രാത്രി അവരുടെ കണ്ണിൽ പെടാതിരുന്നാൽ ഈ ചന്ദ്രൻ അസ്തമിക്കും വരെ നമ്മൾ ഒന്നിച്ചു കഴിഞ്ഞാൽ ഞാനവരെ ജയിച്ചു.എനിക്ക് പിന്നെ മനുഷ്യനാകാം. കെണിയുടെയും, ചതിയുടെയും ക്രൂരതയുടെയും ലോകത്തോട് വിടപറയാം. സിദ്ധിയുടെയും ശാപത്തിന്റെയും ശല്ക്കങ്ങൾ ഈ രാത്രികൊണ്ട് കുഴിച്ചുകളയാം.നാളെ മുതൽ നിന്റേതാകാം.

ദേവലോകശബ്ദം: സൂര്യനിലെ അഗ്നിയുടെ മൂർത്തിമത്ഭാവമായ ഗന്ധർവാ... നീ വീണ്ടും കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. നിസ്സാരയായ ഭൂമിയുടെ സത്തയാകാനുള്ള അധമമോഹം ഉപേക്ഷിക്കാത്തതിന് നിനക്കുള്ള ശിക്ഷകളുടെ ആരംഭമായിരിക്കുന്നു.

ഗന്ധർവ്വൻ : ആരാണാണിത്?

ദേവലോകശബ്ദംനിന്നെ ചൂഴ്ന്നുനിൽക്കുന്ന കൊടിയ വിപത്തുകളെപ്പറ്റി നിനക്ക് മുന്നറിയിപ്പ് തരാൻ വേണ്ടി എത്തിയ ത്രികാലജ്ഞനായ ഞാൻ.

ഗന്ധർവ്വൻ : എന്റെ പിതാവും മാതാവുമായ എന്റെ ബ്രഹ്മദേവന്റെ സാന്നിധ്യം ഞാനറിയുന്നു.

ദേവലോകശബ്ദം : നിനക്ക് തെറ്റിയിട്ടില്ല മകനേ

വാശിവെക്കും പോലെ ഗന്ധർവ്വന്റെ പാപങ്ങളുടെ പട്ടിക പെരുകിക്കൊണ്ടിരിക്കുന്നു.

ഗന്ധർവ്വൻ : എന്ത് പാപങ്ങൾ?

ദേവലോകശബ്ദം : ചിന്താശേഷിയിൽ വിഷം വ്യാപിച്ചുകൊണ്ടിരിക്കുന്ന നിന്നോട് തർക്കിക്കാൻ മകനേ ഞാനാളല്ല. നീ നിന്റെ വരും വിധി അറിയുക.

സൂര്യസ്പർശമുള്ള പകലുകളിൽ ഇനി നീയില്ല. പകലുകൾ നിന്നിൽ നിന്ന് ചോർത്തിക്കളഞ്ഞിരിക്കുന്നു. ചന്ദ്രസ്പർശമുള്ള രാത്രികളും.

നിനക്കിനി ആകെ ഉള്ളത് ഇന്നത്തെ ഈ രാത്രി മാത്രം.

ഇന്നത്തെ രാത്രി, രാത്രിയുടെ പതിനേഴാമത്തെ കാറ്റ് വീശാൻ തുടങ്ങുമ്പോൾ നീ ഈ ഭൂമിയിൽ നിന്ന് യാത്രയാകും. ഒരിക്കലും തിരിച്ചുവരവില്ലാത്ത യാത്ര.

ഒന്നിനും നിന്നെ തിരികെവിളിക്കാനാവില്ല. നീ സമ്മാനിച്ച രുദ്രാക്ഷം ഈ നിമിഷം മുതൽ അവളുടെ കഴുത്തിൽ ശക്തിഹീനമായ വെളുത്ത മണൽക്കട്ട.

മഹാദാവിസ്സ് നരകത്തിലെ വിഷശൂലങ്ങളും സർപ്പങ്ങളും ചോര പരത്തുന്ന തറയിൽ ഗന്ധർവനുവേണ്ടി ദാഹിച്ചു നിൽക്കുന്നു.

ഒരു പോംവഴി. ഒരേ ഒരു പോംവഴി ത്രികാലജ്ഞനായ നിന്റെ പിതാവ് നിന്നെ അറിയിക്കുന്നു. നിന്റെ പാപിയാകാൻ വെമ്പി നിൽക്കുന്ന ഈ ഭൂമികന്യകയുടെ ഉള്ളിൽ നിന്ന് നിന്റെ ഓർമയും നിന്റെ ഉള്ളിൽ നിന്ന് അവളുടെ ഓർമയും മായ്ച്ച് കളഞ്ഞിട്ട് ഭൂമിയും സ്വർഗ്ഗവും തമ്മിലുള്ള ബന്ധമറിഞ്ഞിട്ട് ഇവിടെ നിന്ന് യാത്ര ആരംഭിച്ചാൽ നിന്റെ ശിക്ഷകളുടെ കാഠിന്യം കുറഞ്ഞുകിട്ടും.

ഭൂമി ഉപേക്ഷിക്കുന്നതിനു മുമ്പ് ഇവളെ പങ്കിലയാക്കി തള്ളിയില്ലെങ്കിൽ  മനുഷ്യനോ ഗന്ധർവനോ അല്ലാത്ത ദുർഗന്ധം വമിക്കുന്ന വികൃത ജീവിയായി കോടി കല്പങ്ങൾ നിനക്ക് കഴിയേണ്ടി വരും.

ഗന്ധർവ്വൻ : സാരമില്ലച്ഛാ...എനിക്കീ ഓർമ മതി

ദേവലോകശബ്ദം : ഒന്നുകൂടി ഓർക്കുക. നീ ഇവളോടൊപ്പം ചെലവിടുന്ന ഓരോ നിമിഷത്തിനുമൊപ്പം ശാശ്മല നരകത്തിൽ ഇരുമ്പുകൊണ്ടും കല്ലുകൊണ്ടുമുണ്ടാക്കിയ ചുട്ടുപഴുപ്പിച്ച സ്ത്രീരൂപങ്ങളുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയിൽ അവശേഷിപ്പിച്ച ഓർമയ്ക്ക് വിലയായി അവയെയെല്ലാം നീ ആലിംഗനം ചെയ്യേണ്ടി വരും. അവയോടൊപ്പം രാത്രികൾ ശയിക്കേണ്ടിവരും.

ഈ രാത്രി തീരാറാകുന്നു. നിനക്ക് പിൻവാങ്ങാനുള്ള നേരമടുക്കുന്നു. ഓർത്തോളൂ, ശിക്ഷയുടെ കാഠിന്യം കുറയ്ക്കാൻ എന്റെ പുത്രന് ഇനി കുറച്ചു നാഴികകൾ മാത്രം.

        (കാറ്റ് വീശുന്നു)

ഗന്ധർവ്വൻ: കരയരുത്. വേർപാട് എന്നായാലുമുണ്ട്. എല്ലാവർക്കുമുണ്ട്. നമുക്കിപ്പോൾ ഇങ്ങനെ. പറഞ്ഞിട്ടുപോകാൻ കഴിഞ്ഞല്ലോ. അതുതന്നെ വലിയ സമാധാനം.....

പുക മാഞ്ഞു തുടങ്ങുന്നു.

ഭാമ: പുലരാനിനി എത്രയുണ്ട്?

ഗന്ധർവ്വൻ : ഒരുപാടുണ്ട് .

ഭാമ : ഈ നിൽക്കുന്ന ഓരോ നിമിഷവും...

ഗന്ധർവ്വൻ: അവിടെ പഴുപ്പിച്ച സ്ത്രീ പ്രതിമകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതാണോ? ഉണ്ടാവട്ടെ. നിന്റെ ഓർമ എന്റെയൊപ്പം ഉണ്ടെങ്കിൽ എനിക്ക് ഭയമില്ല. പുൽകുന്ന ഓരോ തീ പ്രതിമയെയും ഞാൻ നീയാക്കി മാറ്റും. എനിക്ക് പൊള്ളില്ല.

ഭാമ: പക്ഷെ എനിക്ക് പൊള്ളും. എന്റെ പകലുകളിൽ ശിക്ഷയുടെ ചാട്ടയടികൾ മുഴങ്ങി കേട്ടുകൊണ്ടിരിക്കും. അത് കേൾക്കാൻ പാടില്ല. അങ്ങ് ശിക്ഷിക്കപ്പെടാൻ പാടില്ല. അതും നിസ്സാരയായ ഈ ഞാൻ കാരണം.

ഗന്ധർവ്വൻ : പക്ഷെ എനിക്ക് ....

ഭാമ : അങ്ങനെയല്ല. ഈ ഓർമ എനിക്കും വിലപ്പെട്ടതാണ്. ഇതിനപ്പുറത്ത് ഭൂമിയിലൊരു പെണ്ണിനും ഒന്നും കിട്ടാനില്ല. ഇതും കൊണ്ട് മരിക്കാനാഗ്രഹിക്കുന്നവളാണ് ഞാനും. പക്ഷെ അതിന്റെ പേരിൽ അങ്ങ് ശിക്ഷിക്കപ്പെടാൻ പാടില്ല. അത് ഞാൻ സമ്മതിക്കയില്ല. ഭൂമിയും സ്വർഗ്ഗവും തമ്മിലുള്ള ബന്ധത്തിന്റെ ഈ കണ്ണി അറ്റുപൊയ്ക്കോട്ടെ. പക്ഷെ സദാ തീയും പുകയും വമിയ്ക്കുന്ന ഒരു ഓർമയായി എന്നിലവശേഷിക്കാൻ ഞാനനുവദിക്കില്ല. വേർപാടിന്റെ ഈ രാത്രി കഴിഞ്ഞാൽ ഞാനൊറ്റയ്ക്കുണരുന്ന നാളത്തെ പുലരിയിൽ എന്നെ വേട്ടയാടാൻ പോകുന്ന ഏറ്റവും വലിയ പീഡനം എന്റെ കന്യകാത്വമാണെന്ന് ഞാനറിയുന്നു. എനിക്കതാവശ്യമില്ല. നരകങ്ങളുടെയും ശിക്ഷകളുടെയും കാഠിന്യം കുറയുമെങ്കിൽ അടിമയും പരിചാരികയും ദാസിയും പേറുന്ന ഓര്മയറ്റ മനസ്സ് എനിക്ക് തരൂ.

                                                                -സന്തോഷ് കാനാ (Santhosh Kana)

(a reading of the film 'Njaan Gandharvan')

Aaj sajan sang...song by Kishori Amonkar

  


Aaj sajan sang  milan banilwa

laaore maalnvaa harvaa

achchi nikhrali maalneeya laao

madhpaan anjan manjan kar

piya sangh milao

aaj sajan sang

http://https://www.youtube.com/watch?v=JpGu4WoESh8