My Strength

what do you like about this blog?

Monday, August 14, 2017

മെമ്മറി 'കാട്' (memory card)


സിംഹത്തിന്റെയും, ആനയുടെയും മെമ്മറി മുഴുവൻ കാടാണ്.
വന്യ ജീബി(GB)കൾ !!!
                                                      -സന്തോഷ് കാന /santhosh kana

Saturday, August 12, 2017

चलनी (chalni)


यादों के बीते सालों को
आज सवेरे की
कप में छानके देखा
सिर्फ तुम
निकल आयी।
             - संतोष कान्हा


Sunday, July 9, 2017

Woh Apne Chehre Mein (ghazal) : my translation into Malayalam

वो अपने चेहरे में सौ आफ़ताब रखते हैं
इसीलिये तो वो रुख़ पे नक़ाब रखते हैं
वो पास बैठें तो आती है दिलरुबा ख़ुश्बू
वो अपने होठों पे खिलते गुलाब रखते हैं
हर एक वर्क़ में तुम ही तुम हो जान-ए-महबूबी
हम अपने दिल की कुछ ऐसी किताब रखते हैं
जहान-ए-इश्क़ में सोहनी कहीं दिखाई दे
हम अपनी आँख में कितने चेनाब रखते हैं 



                                       My translation of this ghazal into Malayalam:

അവൾ മുഖത്ത് നൂറു സൂര്യനെ സൂക്ഷിക്കുന്നു
അതാണവൾ മുഖം മറച്ചുപിടിക്കുന്നത്

അവൾ അടുത്തിരിക്കുമ്പോൾ പ്രണയത്തിന്റെ മാസ്മരിക സൗരഭ്യം പരക്കുന്നു
അവൾ ജീവൻ തുടിക്കുന്ന ആ ചുണ്ടുകളിൽ
വിടർന്ന പനിനീർ പുഷ്പം സൂക്ഷിക്കുന്നു

ഓരോ താളിലും നീ മാത്രമാണ് പ്രിയേ
എന്റെ ഹൃദയത്തിൽ ഞാൻ നീയെന്നൊരു പുസ്തകം സൂക്ഷിക്കുന്നു

പ്രണയത്തിന്റെ പുതു ലോകത്ത്ഞാൻ അവളെ കണ്ടുമുട്ടിയേക്കാം
അതിനായി ഞാനെന്റെ കണ്ണുകളിൽ എത്രയോ ചെനാബ് കൊണ്ടുനടക്കുന്നു
                                             --സന്തോഷ് കാനാ/santhosh kana
 
ചെനാബ്/ Chenab: reference to Sohni Mahiwal story.



Wednesday, July 5, 2017

കാല്പനികതയുടെ കെട്ടഴിക്കുമ്പോൾ : ശ്രീനിവാസൻ മലയാള സിനിമയിൽ ചെയ്യുന്നത്/Sreenivasan and his films


മലയാളിയുടെ പ്രശ്നങ്ങൾ ഉപരിപ്ലവമായ കാല്പനിക പ്രശ്നങ്ങൾ മാത്രമാണെന്നും, തീവ്ര ജീവിത യാഥാർഥ്യങ്ങൾ അവർക്ക് അന്യമാണെന്നും ശ്രീനിവാസന്റെ സിനിമകൾ (അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങൾ) പറയുന്നു. മലയാളിയുടെ സ്വത്വാന്വേഷണം ധൈഷണിക ഇറക്കുമതി മാത്രമാണ്, അതൊരു ജീവിത പരിണാമത്തിന്റെ അടിയന്തിരാവസ്ഥയല്ല. മലയാളിക്ക് തിരിച്ചു പിടിക്കേണ്ടത് നഷ്ടപ്പെട്ട സ്വാഭാവികതയാണ്. അങ്ങിനെയൊരു സ്വാഭാവികതയുണ്ടോ എന്ന അന്വേഷണമെങ്കിലും നടത്തേണ്ടതാണ്. മലയാളിയുടെ സാംസ്കാരിക, കലാ-സാഹിത്യ, രാഷ്ട്രീയ പ്രവർത്തനങ്ങളിലെല്ലാം ഈ കൃത്രിമത്വവും, വൈരുധ്യവും ഉണ്ടെന്ന് ശ്രീനിവാസന്റെ കഥകൾ, കഥാപാത്രങ്ങൾ കാണിച്ചു തരുന്നു. രണ്ടു സിനിമയിലെയും പ്രധാന കഥാപാത്രങ്ങൾ സഹജതയിൽ നിന്നും പലായനം ചെയ്യുന്നവരാണ്. സ്ഥായിയായി നില്കുന്നത് സ്ത്രീയും. 

ഒന്നിൽ സൗന്ദര്യത്തെയും, ദാമ്പത്യത്തെയും കുറിച്ചുള്ള അസ്വാഭാവികവും, വിവേക ശൂന്യവുമായ കാഴ്ചപ്പാടുകൾ വെച്ചുപുലർത്തുന്ന കഥാപാത്രത്തിന്റെ കോമാളിത്തരങ്ങൾ ആണെങ്കിൽ മറ്റേതിൽ സകല സാമൂഹിക-രാഷ്ട്രീയ-ആത്മീയ പ്രവർത്തനങ്ങളെയും കാല്പനികമായി സമീപിക്കുന്ന ആത്മബോധമില്ലാത്ത ഒരാളുടെ കോമാളിത്തരങ്ങളുടെ കഥയാണ്. തീവ്രമായ ജീവിതാനുഭവങ്ങളോ, സ്പഷ്ടവും, വിശാലവുമായ ജീവിത-ലോക കാഴ്ചപ്പാടുകളോ ഇല്ലാതെ കലാ-സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ സമൂഹത്തിന് നിരന്തരം വരുത്തുന്ന അപകടങ്ങൾക്ക് നേരെ "ടോർച്ച് ലൈറ്റ്" അടിക്കുകയാണ് അദ്ദേഹം. മറ്റു സാമൂഹിക വ്യവഹാരങ്ങൾപോലെ സിനിമയും നിർമ്മിച്ചെടുത്ത ആലങ്കാരിക-ആഢ്യ-കാൽപനിക നായക സങ്കൽപങ്ങളെ അസംസ്കൃതവും, നിർലജ്ജവുമായ ഭാഷയിൽ നൈസർഗികമായ മാനുഷിക അവിവേകങ്ങളുടെ നായകന്മാരെക്കൊണ്ട് പൊളിച്ചെഴുതാൻ ശ്രമിക്കുകയാണ് ശ്രീനിവാസൻ. ഈ രണ്ടു സിനിമകളിലെയും നായകന്മാർ തിരിച്ചു വരുന്നത് സ്ത്രീയിലേക്കാണ്. സ്ത്രീയിൽ അലിഞ്ഞില്ലാതാകുന്ന പുരുഷന്റെ സ്വത്വം. കുതിച്ചു ചാടിയും, കുത്തിയൊഴുകിയും ഒടുവിൽ കടലിന്റെ ശാന്തതയിൽ ഒടുങ്ങുന്നത് പോലെ. 
എല്ലാ അറിവിന്റെ സാധ്യതകളെയും വിവരങ്ങളാക്കി സംഭരിക്കുകയും, സമാഹരിക്കുകയും ചെയ്യുന്ന ഒരു മനസ്സിന് ആത്മാവലോകനം എളുപ്പമല്ല. ശ്രീനിവാസന്റെ സിനിമകൾ ആത്മാർത്ഥമായ ആത്മാവലോകനത്തിനുള്ള ഘോഷണങ്ങളാണ്. ആത്മാവലോകനം എന്നതിവിടെ സവർണ്ണ ആത്മീയ സങ്കല്പമല്ല, മറിച്ച് കുലീന നാട്യങ്ങളിലൂടെ നാം സ്ഥാപിച്ചെടുത്ത സകല നിർമിതികളെയും തകർക്കലാണ്. പക്ഷെ, അദ്ദേഹം അത് ചെയ്യുന്നത് വിരസമായ ധർമ്മോപദേശത്തിലൂടെയോ, കണ്ടു പരിചയിച്ച കണ്ഠക്ഷോഭങ്ങളിലൂടെയോ അല്ല, സ്വയം വിശകലനത്തിന് പ്രേരിപ്പിക്കുന്ന നിശിത പരിഹാസങ്ങളിലൂടെയാണ്. സ്വന്തം സ്വത്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ജാള്യതയോടെ, നിശബ്ദമായെങ്കിലും പ്രേരിപ്പിക്കുന്ന കറുത്ത ഹാസ്യത്തിന്റെ മർമഭേദകമായ ദംശനങ്ങളാണവ. 
                                        (giving a copy of this article to Sreenivasan)
മൂർത്തമായ വിഷയങ്ങൾ സിനിമയ്ക്കോ സാഹിത്യത്തിനോ വിഷയമാക്കുക എന്നത് താരതമ്യേന ശ്രമകരമായ ജോലിയല്ല. എന്നാൽ അമൂർത്തമായ വിഷയങ്ങളെയും, പ്രത്യക്ഷത്തിൽ ചലനാത്മകമായ വിവിധ വിഷയങ്ങളുടെ സ്ഥായിയായ അന്തർധാരകളെയും കണ്ടെത്തുക എന്നത് ശാശ്വതവും, അർത്ഥപൂർണവുമായ കലാ-സാംസ്കാരിക പ്രവർത്തനമാണ്. അതുകൊണ്ട് തന്നെയായിരിക്കാം ശ്രീനിവാസന്റെ കലാസൃഷ്ടികളിൽ എണ്ണം കൊണ്ടുള്ള ധാരാളിത്തമില്ലാത്തത്. "വടക്കു നോക്കി യന്ത്രവും", "ചിന്താവിഷ്ടയായ ശ്യാമളയും" തമ്മിൽ ഒമ്പത് വർഷങ്ങളുടെ ഇടവേള കാണാൻ കഴിയുന്നത്. ഈ ഇടവേളകളോ, ഇവയ്ക്ക് ശേഷമുള്ള നീണ്ട കാലങ്ങളോ സർഗാത്മക ക്ഷാമത്തിന്റെ കാലങ്ങളല്ല. സംഭവങ്ങളോ, വാർത്തകളോ മാറി മാറി വന്നേക്കാം പക്ഷെ ഇവയുടെയൊക്കെ കാരണമായ സ്രോതസിന് ഗണ്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നാണവ പറയുന്നത്. ശ്രീനിവാസൻ അഭിസംബോധന ചെയ്യുന്നത് ലക്ഷണങ്ങളെയല്ല, രോഗ കാരണങ്ങളെയാണ്. 
                                                                    ---സന്തോഷ് കാനാ/ santhosh kana
                                                                                

Friday, June 30, 2017

കടലിന്റെ അനുഭവ ലോകം: കിഴവനും കടലും/The Old Man and the Sea-on stage

"അൽപസമയത്തിനകം തന്നെ അയാൾ മയക്കത്തിലാണ്ടു. താൻ ബാല്യകാലം കഴിച്ചുകൂട്ടിയ ആഫ്രിക്കയും, നീണ്ടുകിടക്കുന്ന, സ്വർണ നിറമാർന്നതും വെളുത്തതുമായ അവിടത്തെ കടലോരങ്ങളും-കണ്ണുകളെ വേദനിപ്പിക്കും വിധം അത്യധികം വെണ്മയാർന്നവ-ഉയരമുള്ള കുന്നുകളും തവിട്ടുനിറമുള്ള വലിയ പർവ്വതങ്ങളും അയാൾ സ്വപ്നത്തിൽ കണ്ടു. ഈയിടെയായി ഓരോ രാത്രിയും അയാൾ ആ തീരത്താണ് ജീവിക്കുന്നത്. സ്വപ്നത്തിൽ അയാൾ തിരമാലകളുടെ അലയൊലി കേട്ടു. നാടൻ വള്ളങ്ങൾ അതിലൂടെ സഞ്ചരിക്കുന്നതും കണ്ടു. ഉറക്കത്തിൽ അയാൾ കപ്പൽത്തട്ടിൽ നിന്നുള്ള ടാറിന്റെയും സഹനത്തിന്റെയും ഗന്ധമറിഞ്ഞു. പ്രഭാതത്തിൽ കരക്കാറ്റിൽ പേറിയെത്തുന്ന ആഫ്രിക്കയുടെ ഗന്ധവും...."(കിഴവനും കടലും: ഹെമിങ്‌വേ) 
ഹെമിങ്‌വേയുടെ ഈ നോവലിനെ നാടകരൂപത്തിൽ അവതരിപ്പിക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. പ്രത്യേകിച്ചും പ്രൊസീനിയം എന്ന നാടക സങ്കല്പത്തിൽ/രീതിയിൽ ഉറച്ചു നിന്ന് കൊണ്ട്. ഈ വെല്ലുവിളിയെ അതി ശക്തമായി, വിജയകരമായി നേരിട്ടുകൊണ്ടാണ് ശ്രീ ശശിധരൻ നടുവിൽ(Sasidharan Naduvil) "കിഴവനും കടലും" നാടകരൂപത്തിൽ അവതരിപ്പിക്കുന്നത്. ഓപ്പൺ സ്റ്റേജിലോ, ഒരു കടൽ തീരത്തോ ആണ് ഈ നാടകം അവതരിപ്പിച്ചിരുന്നതെങ്കിൽ ഈയൊരു പരീക്ഷണത്തിന്റെ സാധുതയും, സാധ്യതയും കുറയുമായിരുന്നു. പരിമിതികളുടെ പരമ്പരാഗത ഇടങ്ങളിൽ നിന്നുകൊണ്ട്, ലഭ്യമായതിൽ നിന്നുകൊണ്ട് അലഭ്യമായതിനെയും, അറിഞ്ഞതിൽ നിന്നുകൊണ്ട് അജ്ഞാതമായതിനെയും അനുഭവത്തിലൂടെ ധ്വനിപ്പിക്കുന്നതിലാണ് യഥാർത്ഥ പരീക്ഷണം എന്നാണ് എന്റെ വിശ്വാസം.

സാന്തിയാഗോ തോണിയുമായി കടലിലേക്ക് അകലുന്ന രംഗം നോക്കി തീരത്തു നിൽക്കുന്ന മനോലിനൊപ്പം കാണികളും കരയിൽ നിന്ന് കടലിലേക്കുള്ള ദൂരം അനുഭവിച്ചറിയുന്ന നിമിഷം നാടകത്തിന്റെ സാങ്കേതിക മികവിന്റെ അത്ഭുതങ്ങളിലൊന്നാണ്. നോവലിലെ നീണ്ടതും അത്യന്താപേക്ഷിതവുമായ വിവരണങ്ങളെ സ്റ്റേജിൽ ഇരുട്ട് പരത്തി സ്റ്റേജിനു പുറത്തൊരിടത്ത് സ്പോട്ട് ലൈറ്റിൽ വായിച്ചുകേൾപ്പിക്കുന്നയിടത്തു മാത്രമാണ് നാടകം ഭൗതികമായി സ്റ്റേജിനു പുറത്തേക്ക് പോകുന്നത്. മനോജ് സ്വാഭാവികവും, അകൃത്രിമവുമായ അഭിനയത്തിലൂടെ സാന്തിയാഗോയ്ക്ക് ജീവൻ നൽകുന്നു. 

കാണികളെ മുഴുവൻ കടലിന്റെ ഇരമ്പലും, വ്യാപ്തിയും അനുഭവിപ്പിക്കാനും  സാന്തിയാഗോയുടെ ഏറ്റുമുട്ടലുകളിലും അസ്തിത്വ സംഘർഷങ്ങളിലും, മൗനങ്ങളിലും ഏകാന്തതകളിലും കൂടെ ചേർക്കാനും കഴിയുന്നു എന്നതാണ് ഈ നാടകാവിഷ്കാരത്തിന്റെ വിജയം. സ്റ്റേജ് കരയും കാണികൾ ഇരിക്കുന്ന വിശാലമായ ഇരുട്ട് കടലുമാകുന്ന അനന്യമായ അനുഭവം. കടലിന്റെ താളവും, കടലുളവാക്കുന്ന ഭീതിയും, തിരമാലകളുടെ ക്ഷുബ്ധവും, സൗമ്യവുമായ നിതാന്തശബ്ദവും, മത്സ്യങ്ങളും, സ്രാവുകളും, അത്ഭുതങ്ങളുടെ ആഴങ്ങളും, നീലപ്പരപ്പും നിഗൂഢതകളുടെ അജ്ഞാതലോകവും, കടലിൽ വ്യാപിക്കുന്ന മത്സ്യത്തിന്റെ കറുത്തമേഘം പോലെയുള്ള രക്തവും തുടങ്ങി കടലെന്ന ദുർഗ്രാഹ്യതയുടെ അനന്തമായ ലോകത്തെ ഏതാനും മണിക്കൂറുകളാണ് കാണികൾ പിരിമുറുക്കങ്ങളിലൂടെയും, പ്രതീക്ഷകളിലൂടെയും, കടലിന്റെയും മനസിന്റെയും വിവിധ അവസ്ഥാന്തരങ്ങളിലൂടെയും അനുഭവിക്കുന്നത്.  തീഷ്ണാനുഭവങ്ങളുടെ ഒരു കടൽ യാത്ര കഴിഞ്ഞു വന്ന പ്രതീതിയാണ് ഈ നാടകം മനസ്സിൽ അവശേഷിപ്പിക്കുന്നത്, തീവണ്ടി യാത്ര കഴിഞ്ഞാലും ഏറെ നേരം ശരീരത്തിൽ ബാക്കി നിൽക്കുന്ന താളം പോലെ കടൽ ചൊരുക്കുപോലെ എന്തോ ഒന്ന് ആഴത്തിൽ കാണികളിൽ പ്രവേശിക്കുന്നു. അതോടൊപ്പം കടലോളം ആഴവും പരപ്പുമുള്ള ജീവിതത്തിലെ പ്രതിസന്ധികൾക്കുമുന്നിൽ പരാജയം സമ്മതിക്കാതെ പൊരുതുന്ന നിസ്തുലമായ ഇച്‌ഛാശക്തിയെയും സുദൃഢമാക്കുന്നു. "ഒരു മനുഷ്യനെ നശിപ്പിക്കാനായേക്കും, എന്നാൽ അവനെ തോൽപ്പിക്കാനാവില്ല".   (a man can be destroyed but not defeated)
                                                  --സന്തോഷ് കാനാ/santhosh kana

Tuesday, June 13, 2017

നെടുമുടി വേണു: ശരീരത്തിന്റെ സാധ്യതകൾ/Nedumudi Venu

ഒരു നടന്റെ ശരീരം കൃത്രിമമായ ആയാസ മുറകൾ കൊണ്ട് വടിവൊത്ത് നിര്മിച്ചെടുക്കേണ്ടതല്ല. ഓരോ കഥാപാത്രവും, കഥയും, വികാരങ്ങളും അനായാസമായി പ്രയാണം ചെയ്യേണ്ട പ്രദേശമാണത്. കുപ്പായമിട്ടാൽ ഒരു പ്രായവും, അഴിച്ചാൽ മറ്റൊരു പ്രായവും ഒരു നടന്റെ ശരീരം കാണിച്ചു തരുന്നത് അങ്ങിനെയാണ്. കഥാപാത്രങ്ങളുടെ പ്രായഭേദങ്ങളെ ഇങ്ങനെ പ്രതിഫലിപ്പിക്കാൻ കഴിയുന്നത് അത്ഭുതം തന്നെയാണ്. നെടുമുടി വേണു എന്ന നടൻ തന്റെ ശരീരം കൊണ്ടും, ശബ്ദം കൊണ്ടും കഥാപാത്രങ്ങളിലേക്ക് നടത്തുന്ന യാത്രകൾ അദ്ദേഹം സിനിമയ്ക്ക് ഒരു നടനെന്ന രീതിയിൽ നൽകുന്ന അതുല്യ സംഭാവനയാണ്. അദ്ദേഹത്തിന് അംഗീകാരങ്ങൾ അർഹിക്കും വിധം ലഭിച്ചില്ല എന്ന പരാതി ഇവിടെ ശക്തമായി രേഖപ്പെടുത്തട്ടെ. 

കമൽ ഹാസന് ഏറ്റവും നല്ല നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചപ്പോൾ നെടുമുടി വേണുവിന് ഒരു സ്പെഷ്യൽ ജൂറി അവാർഡെങ്കിലും കൊടുക്കാമായിരുന്നു. 
  
സർവീസിൽ നിന്നും വിരമിച്ച രാവുണ്ണി നായർ എന്ന അധ്യാപകനായി (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം) അദ്ദേഹം വാർദ്ധക്യത്തിന്റെ അരക്ഷിതാവസ്ഥകളെയും, ഏകാന്തതയെയും വെറും മുപ്പത്തിഒമ്പത് വയസ്സുള്ളപ്പോളാണ് ഹൃദയഭേദകമായി അഭിനയിച്ച് ഫലിപ്പിച്ചതെന്ന വസ്തുത ആ നടന്റെ അഭിനയ സാധ്യതകളുടെ വ്യാപ്തിയെ അടയാളപ്പെടുത്തുന്നു. കാരുണ്യവും, ക്രൂരതയും ഒരു കഥകളി ആശാന്റെ ഭാവ സൗന്ദര്യത്തോടെ മുഖത്തും ശരീരത്തിലും കൊണ്ടുവരാൻ അദ്ദേഹത്തിന് ചായങ്ങളുടെ ആവശ്യമില്ല. 
                                                                  --സന്തോഷ് കാനാ (santhoshkana)

Thursday, June 8, 2017

RASPUTIN, An anonymous adulation

RASPUTIN

Strange teller of strange tales!!!
your eyes juggle all over your face
women lean into your breath
and regain youth, smile
lift a brow, turn a shoulder
and
they sway like willows to unheard music
hands move out towards you
like curling tendrils.

Gypsy of many magic!!!
where do you hide your alchemy?

                         --- to Santhosh Kana, written in blessed anonymity
                               

Tuesday, June 6, 2017

പാർവതി : മുഖ സ്തുതി (parvathy jayaram:the wonder world of eyes)

"അന്നു കണ്ട നീയാരോ ഇന്നു കണ്ട നീയാരോ...എല്ലാമെല്ലാം കാലത്തിൻ ഇന്ദ്രജാലങ്ങൾ" 
പാർവതിയുടെ കണ്ണുകൾ മങ്ങാത്ത വിളക്കുകൾ പോലെയാണ്. കാലമെത്ര കഴിഞ്ഞാലും, തിരശ്ശീലയിൽ മുഖങ്ങൾക്ക് എത്ര സാങ്കേതിക സാംസ്കാരിക മാറ്റങ്ങൾ വന്നാലും സ്ഥായിയായി നിൽക്കുന്ന സൗന്ദര്യം. ഹരിതസമൃദ്ധിയുടെ നെൽപ്പാടത്തിൻ കരയിലെ ചെറുക്ഷേത്രത്തിലെ കെടാവിളക്കുപോലെ ശാലീനതയുടെ മുഴുവൻ ദീപ്തതയും, കളഭ സൗരഭവും, കസവുടുത്ത കാലങ്ങളുടെ വിശുദ്ധിയും, ആലിലയുടെ നൈർമല്യവും....അങ്ങിനെ  അപരിമേയ സൗന്ദര്യത്തിന്റെ മൂർത്ത അമൂർത്തതകളെ മുഴുവൻ പകർത്തിയ മുഖം. പാർവതിയുടെ മുഖം കാണുന്നത് പൊടിപിടിച്ച നഗരത്തിരക്കിൽ നിന്ന് ഏറെ സഞ്ചരിച്ചെത്തി ഗ്രാമക്കുളത്തിൽ മുങ്ങിക്കുളിച്ച പ്രശമന പ്രതീതിയാണ്. സിനിമയെയും ജീവിതത്തെയും ഗഹനമായ നിസ്സംഗതയോടെ സമീപിക്കാൻ കഴിയുന്നു എന്നതാണ് അവരിലെ വ്യക്തിസൗന്ദര്യത്തെ ദീപ്തമാക്കി നിർത്തുന്നത്. 
പാർവതി പാടി അഭിനയിച്ച പാട്ടുകളിൽ എനിക്കൊരുപാട് ഇഷ്ടമുള്ള പാട്ടാണ് "ഉത്സവപ്പിറ്റേന്ന്" എന്ന സിനിമയിലെ കാവാലം എഴുതിയ "പൂവിതൾ തൂവൽ തുമ്പാലെ മാനസ ശ്രീലക വാതിലിൽ നീയൊരുങ്ങി....തൂവിയ പൂമ്പൊടിയും പൂന്തേനും പുരണ്ടൊരീ ജീവിതം അമൃതിലും മധുരം മധുരം.."
                                                          --സന്തോഷ് കാനാ/santhosh kana 

 https://www.youtube.com/watch?v=hVmIHGb8sfA 

https://en.wikipedia.org/wiki/Parvathy_Jayaram 

Monday, June 5, 2017

വേരുകൾ (VERUKAL)

നിന്റെ മണ്ണിൽ കുഴിച്ച് കുഴിച്ച്
ഞാനെന്റെ വേരുകൾ തേടുന്നു
തളർന്നു മണ്ണിലടിയുന്നു.
               --സന്തോഷ് കാനാ/ santhosh kana

Monday, May 15, 2017

അടുപ്പ് (ADUPP)

ഈ അടുപ്പിലെ തീ അണഞ്ഞുവെന്നവർ
ആവർത്തിച്ചു.
പക്ഷെ
വാക്കുകൾ നീരാളികൈകൾ പോലെ 
പുകയായി പുറത്തുവന്നതും
എന്നിലെ അണയാത്ത നീ/തീ
അവരെ നിശ്ശബ്ദരാക്കി.

                             -സന്തോഷ് കാന

Wednesday, May 10, 2017

ഉഭയജീവി (UBHAYA JEEVI)


അലസതയിലും ഊർജസ്വലതയിലും
രതിയിലും വിരക്തിയിലും
സ്ഥിരതയിലും പലായനത്തിലും
അനുരഞ്ജനത്തിലും പ്രതിഷേധത്തിലും
വാക്കിലും നിശ്ശബ്ദതയിലും
സ്വീകരണത്തിലും നിരാസത്തിലും
ആകര്ഷണത്തിലും നിസ്സംഗതയിലും
കാമാസക്തിയിലും വാത്സല്യത്തിലും
ആനന്ദത്തിലും വിഷാദത്തിലും
ആവേശത്തിലും ആശങ്കയിലും
അന്വേഷണത്തിലും സംതൃപ്തിയിലും
നേട്ടത്തിലും നഷ്ടത്തിലും
ഗോപ്യതയിലും സ്പഷ്ടതയിലും
അരാജകത്വത്തിലും അച്ചടക്കത്തിലും
മൂഢത്വത്തിലും വിവേകത്തിലും
മന്ദതയിലും ത്വരിതഗതിയിലും
സ്വരത്തിലും വ്യഞ്ജനത്തിലും
ആന്ദോളകം പോലെ സ്ഥിരതയിലും ചാഞ്ചല്യത്തിലും
ഉദയത്തിലും അസ്തമയത്തിലും
നിന്നിലും എന്നിലും
നാനാത്വത്തിലും ഏകത്വത്തിലും
വാക്കുകളിലും വാക്കുകൾക്കിടയിലും
ഹൃദയത്തിലും മസ്തിഷ്കത്തിലും
മൗനത്തിലും ഭാഷ്യത്തിലും
നിദ്രയിലും ജാഗ്രത്തിലും
സ്വപ്നത്തിലും ഉണ്മയിലും
അങ്ങിനെ വരകൾ കൊണ്ട് വേർതിരിക്കാനാകാത്ത അനേകം ഉൾപിരിവുകളുടെ 
കടലുകളിലും, കരകളിലും
നീന്തിയും നിരങ്ങിയും ഞാൻ.
                                    -- സന്തോഷ് കാന /santhosh kana



Tuesday, May 9, 2017

നാനാ പാടേക്കർ: തിരശീലയിലെ പരുക്കൻ പ്രഹരം (Nana Patekar: stylish without a style)

"പരിന്ദ" യും "പ്രഹാർ"-ഉം മുതൽ പടർന്നു കയറിയ തിരശീലയിലെ കൊടുങ്കാറ്റാണ് നാനാ പാടേക്കർ. ശബ്ദ ഗാംഭീര്യവും, ദൃഢശരീര ഘടനയും കൊണ്ട് മറാത്തി നാടകമേഖലയിൽ നിന്ന് ആ മണ്ണിന്റെ മുഴുവൻ ചുടു രക്ത തീവ്രതയുമായി ബോളിവുഡിലെ മീശവെക്കാത്ത മിനുക്കിയ ചോക്ലേറ്റ് നായകകുട്ടികൾക്ക് പരുക്കൻ ജീവിത യാഥാർഥ്യങ്ങളുടെ  "പ്രഹര" വുമായി കടന്നുവന്ന താടിക്കാരൻ.  "ഇത്നി ശക്തി ഹമേ ദേന ധാതാ മൻ കാ വിശ്വാസ് കംസോർ ഹോ നാ" എന്ന പാട്ട് പിന്നീട് എത്രയോ വിദ്യാലയങ്ങളിലും, പൊതുവേദികളിലും ഉലയുന്ന പ്രതീക്ഷകളിൽ ഊർജം പകർന്നു. "നാനാ" ഇന്ത്യൻ സിനിമയിൽ ഒരു പുതു സാന്നിധ്യവും ആവേശവുമായി. "പ്രഹാർ"   "ക്റാന്തിവീർ", "യെശ്വന്ത്"  തുടങ്ങിയ ചിത്രങ്ങൾ സാമൂഹിക രാഷ്ട്രീയ യാഥാർഥ്യങ്ങൾക്കു നേരെ അടച്ചുവെച്ച യുവ തലമുറയുടെ പ്രതിഷേധങ്ങൾക്കും,  ധാർമിക രോഷത്തിനും  നാനായുടെ തീതുപ്പുന്ന നോട്ടങ്ങളിലൂടെ, ചാട്ടവാർ പോലെ പതിക്കുന്ന സംഭാഷണങ്ങളിലൂടെ ആശ്വാസവും, ആവേഗവും നൽകി. രോഷം അച്ചടക്കത്തിന്റെയും, ഉന്മാദത്തിന്റെയും ശാരീരിക ഭാഷകളിൽ ആന്ദോളനം ചെയ്യുന്ന മായിക വിസ്മയമായി നാനാ. 
ആത്മബലം, അചഞ്ചലമായ മനോധൈര്യം എന്നിവ കൊണ്ട്‌ ബോളിവുഡിന്റെ സിക്സ് പാക്കുകളെയും മസിൽ പ്രകടനങ്ങളെയും നിസ്സാരവും നിഷ്പ്രഭവുമാക്കി നാനാ അഭിനയത്തിനും, അനുഭവത്തിനും പുതുഭാഷ്യം ചമച്ചു. സാധാരണ മനുഷ്യന്റെ, വിയർപ്പിന്റെ ജീവിത ഗന്ധമുള്ള നിഷ്കളങ്കതകളെ മുഖത്തു കൊണ്ടുവരാൻ നാനായുടെ കണ്ണുകൾക്കും ചിരിക്കും തെല്ലുപോലും പ്രയത്നിക്കേണ്ടി വന്നില്ല. അത് തന്നെയാണ് അദ്ദേഹത്തെ മറ്റു പല പരുക്കൻ അഭിനേതാക്കളെക്കാളും വാത്സല്യയോഗ്യനാക്കുന്നത്. ആ ചിരി പിന്നീട് വ്യവസ്ഥയോടും, അസംബന്ധങ്ങളോടും മൂർച്ചയോടെ പ്രതികരിക്കുന്ന ആക്ഷേപ ഹാസ്യത്തിന്റെനയും, ദാര്ശനികതയുടെയും "നാറാണത്തു ഭ്രാന്തൻ" ചിരിയായി, രൂപകമായി വളർന്നു. 
നാനായെന്ന നടനും, നാനായെന്ന മനുഷ്യനും എപ്പോഴോ റിയൽ/റീൽ അതിരുകൾ തകർത്ത് ഒന്നായി. വാർപ്പ് മാതൃകകളിലേക്ക് ഒതുങ്ങുന്ന തൻ്റെ കഥാപാത്രങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും, മഹാരാഷ്ട്രയിലെ കർഷകർക്ക് വേണ്ടി പ്രവർത്തിക്കാനും സജീവ സാമൂഹിക ഇടപെടലുകൾ നടത്താനും നാനാ നടത്തുന്ന ശ്രമങ്ങൾ ഹീറോയിസത്തെ തിരശീലയിൽ നിന്ന് നിത്യജീവിതത്തിലേയ്ക്ക് അർത്ഥവത്തായി പരിഭാഷപ്പെടുത്തുന്നുണ്ട്. 

ഷിമിത് അമീൻ ആദ്യമായി സംവിധാനം ചെയ്ത "അബ് തക് ച്ചപ്പൻ"(Ab Tak Chhappan)  എന്ന ചിത്രത്തിലെ ക്രൈം ബ്രാഞ്ച് ഓഫീസർ (മുംബൈ എൻകൗണ്ടർ സ്പെഷ്യലിസ്റ് ഓഫീസർ ദയാ നായകിന്റെ ജീവിതത്തെ ആധാരമാക്കി) നാനായുടെ കരിയറിലെ, എനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമയാണ്. അദ്ദേഹത്തിന്റെ തന്നെ സ്ഥിരം മാനറിസങ്ങളിൽ നിന്ന് ഏറെ സംയമനം പാലിച്ചുള്ള അതിശക്തമായ സ്ക്രീൻ സാന്നിധ്യം. ക്ലൈമാക്സ് സീനിൽ അണ്ടർ വേൾഡ് ഡോണുമായി നടത്തുന്ന ദീർഘ സംഭാഷണം മാത്രം മതി നാനാ പാടേക്കർ എന്ന നടന്റെ അഭിനയത്തിലെ വശ്യതാളവും, മാസ്മരിക പ്രഭാവവും അറിയാൻ, അനുഭവിക്കാൻ. The most stylish actor without a style !!
                                                            -സന്തോഷ് കാനാ (Santhosh Kana)
                                                           (with Nana Patekar in Goa)

Monday, May 8, 2017

THOLKAAN PADIKKANAM (Learn to Fail)/ malayalanatuwebmagazine

 
My article published in the web magazine MALAYALANATU.COM

http://malayalanatu.com/archives/4813

തോൽക്കാൻ പഠിക്കണം

thanks to Pl Lathika Mam and team. 

(this article tries to look into a psychological analysis of social issues like women harrassment, handling broken relationships etc.)
                                                            --Santhosh Kana

Tuesday, May 2, 2017

പിഴുതെറിയുന്നവർ (PIZHUTHERIYUNNAVAR)


ആദ്യം ഒരു കൊമ്പു മുറിച്ചപ്പോൾ 
വൈദ്യുതി ലൈനിൽ നിന്നും രക്ഷക്കെന്നവർ വിശ്വസിപ്പിച്ചു
വീണ്ടും മുറിച്ചപ്പോൾ
തഴച്ചുവളരാനെന്നും.
അതേ സമയം മരത്തിന് വെള്ളമൊഴിക്കാനും
അവർ ഒരു ജോലിയുമില്ലാത്ത ചിലരെ ഏർപ്പെടുത്തി !!
ഒഴിവു നേരത്തവർ കൊമ്പുകളെയും
മരത്തെയും രഹസ്യമായി പരിഹസിച്ചു
മണ്ണിനടിയിലൂടെ ആരും കാണാതെ
പരന്നു പോകുന്ന വേരുകളെ നിരീക്ഷിച്ചു, പിന്തുടർന്നു
വേരുകൾ പിഴുതെറിയാൻ തുടങ്ങി
അച്ഛനും അമ്മയ്ക്കും രക്ഷകരായി 
വാർദ്ധക്യത്തിന്റെ സഹജബാല്യസ്വഭാവം
മുതലെടുത്തു
അവസാനത്തെ വേരും പിഴുതെറിയുമ്പോഴേക്കും
അവർ നട്ട മാവിന്റെ കൊമ്പിലേക്കാരോ കല്ലെറിഞ്ഞു !!
                              -സന്തോഷ് കാന


Friday, April 28, 2017

Cemetery

Pointing to the cemetery she said to me,
"I come here stealthily
when no one is around
when my hubby goes to work
my children are out at school
my in laws are busy somewhere
I put flowers here and cry
I know that's not enough
I know i can't make up for what I have done".

I stood gazing at my tomb
like a shadow.
                                -Santhosh Kana

Wednesday, April 19, 2017

മാൽഗുഡിയിലേക്ക് വന്ന പുതിയ തീവണ്ടി (the new train to Malgudi)

        (to my mentor, Dr.K.C.Muraleedharan, Head of the Department of English, Payyanur College

1994-97 കാലഘട്ടം. പയ്യന്നൂർ കോളേജിൽ ബി എ ഇംഗ്ലീഷ് സാഹിത്യം പഠിക്കുന്ന കാലം. ഭൂപടങ്ങളിൽ, ചരിത്രത്തിൽ അടയാളപ്പെടുത്താതെ പോകുന്ന സാധാരണക്കാരന്റെ ജീവിതത്തിന് ഒരു രാജ്യവും, ഭൂപടവും സൃഷ്ടിച്ച ആർ കെ നാരായൺ എന്ന എഴുത്തുകാരന്റെ മാൽഗുഡി നോവലുകളിൽ ഒന്നായ "ദ ഗൈഡ്" ('The Guide' by R.K.Narayan) എന്ന നോവലിലെ രാജുവും, റോസിയും, മാർക്കോയുമൊക്കെ കാല്പനികമായി ഏറെ ആകർഷിച്ച സമയം. സാഹിത്യപഠനം സൗന്ദര്യാത്മകതയിലും, കഥയിലും, കഥാപാത്രങ്ങളിലും മാത്രം കേന്ദ്രീകരിച്ച് ഒരു പരമ്പരാഗത പാളത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നപ്പോളാണ് കൂകി വിളിക്കാതെ, മുരളീ നാദം പോലെ മൃദുവായി ശബ്ദിച്ചൊരു തീവണ്ടി എന്റെ  മനസിന്റെ മാൽഗുഡിയിലേയ്ക്ക് കടന്നു വന്നത്. അപ്പോഴേക്കും പ്ലാറ്റ്ഫോമിന്റെ സ്വഭാവം മാറി. കഥയും, കഥാപാത്രങ്ങളും, സ്ഥിരം അനൗൺസ്‌മെന്റുകളും കൊണ്ട് മാത്രം പരിചയിച്ച അവിടം ചരിത്രത്തിന്റെയും, സാമൂഹിക-രാഷ്ട്രീയ പരിസരങ്ങളുടെയും വിശാല ലോകത്തിനു മുന്നിൽ പെട്ടെന്ന് ചെറുതായി. കഥയും, ആഖ്യാനവും, കഥാപാത്രങ്ങളും പുതു ജീവൻ വെച്ചു. നഗരവൽക്കരിക്കപ്പെടുന്ന മാൽഗുഡിയുടെ പുതിയ പരിച്‌ഛേദങ്ങളായി രാജുവും, റോസിയുമൊക്കെ. വളർന്നു വരുന്ന ദേശീയതയുടെ പ്രതിഫലനങ്ങൾ അവരുടെ ജീവിതത്തിൽ നവീന സാഹചര്യങ്ങൾ സൃഷ്ടിച്ചു. റോസിയുടെ നൃത്തം വിപണനസാധ്യതകൾ കണ്ടു, രാജുവിന് പുതിയ ജോലിയും, മാൽഗുഡിയ്ക്ക് പുതുമുഖവും കൈവന്നു. നാരായണന്റെ മാൽഗുഡിയിലൂടെ കെ.സി. മുരളീധരൻ മാഷ് ലോക്കോ പൈലറ്റ് ആയുള്ള തീവണ്ടി തലങ്ങും വിലങ്ങും കുതിച്ചോടി, വായന പുതു പാതകളും, പാളങ്ങളും കണ്ടു, കൂറ്റൻ പാറകൾ തുരന്ന് എനിക്ക് പുതു വെളിച്ചം കാണിച്ചു തന്നു. ചീവീടുകളെപ്പോലെ കഥാപാത്രങ്ങളും, ചരിത്രവും, കഥയും അർത്ഥങ്ങളുടെ കൂർത്ത ശബ്ദങ്ങൾ കൊണ്ട് തുരങ്കങ്ങളിൽ പ്രതിധ്വനിച്ചു. ചോദ്യങ്ങൾക്കും, സംശയങ്ങൾക്കും, നിരീക്ഷണങ്ങൾക്കും ഹരിത സാധ്യതകളുടെ പച്ചക്കൊടികൾ വീശപ്പെട്ടു. 
'ടെക്സ്റ്റ് ഒരു കോൺടെക്സ്റ്റ്' ആണെന്ന് മൃദുവായ ശബ്ദത്തിൽ പറഞ്ഞു തന്നാണ് മുരളിമാഷ് എന്റെ വിദ്യാർത്ഥി ജീവിതത്തിൽ, സാഹിത്യ സമീപനത്തിൽ വിപ്ലവകരമായ മാറ്റത്തിന്റെ നൂതന സഞ്ചാരങ്ങൾക്ക് ചുക്കാൻ പിടിച്ചത്. എഴുതിയ വാക്കിനേക്കാൾ വായന സജീവമാകുന്ന സാഹിത്യ ചർച്ചകളിലേക്ക് ക്ലാസ്സ്മുറിയെ മാറ്റിയെടുത്തു അദ്ദേഹം. ആജ്ഞാപകമായ അദ്ധ്യാപക സാന്നിധ്യം സജീവമായ ചിന്തകളിലേക്ക്, ചർച്ചകളിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്ന ഉത്പ്രേരകശക്തി മാത്രമായി പരിണമിക്കുന്ന കാഴ്ച ഞങ്ങൾ കണ്ടു. അധ്യാപകനും, വിദ്യാർത്ഥിയും തമ്മിലുള്ള പരമ്പരാഗത ഭയഭക്തി ദൂരങ്ങൾക്കിടയിൽ പാലങ്ങളും, പാളങ്ങളും ഉയർന്നു വന്നു. തീവണ്ടി അനേകം ബോഗികളെ കൂടെച്ചേർത്ത് വിവിധ നൂലുകളിൽ നിന്ന് നൂതന മാതൃകകൾ പണിയുന്ന നെയ്ത്തുകാരന്റെ തറിയുടെ ശബ്ദം പോലെ താളത്തിൽ യാത്ര തുടർന്നു. പലതും, പലരും തീവണ്ടിക്ക് വഴിമാറി നോക്കി നിന്നു. 
                                                                    -സന്തോഷ് കാന (santhosh kana)


Thursday, April 13, 2017

Eternal

They say
this hearth is dead
But
whenever smoke of words come out
like the arms of an octopus
they see You again
the eternal flame in me.
               -Santhosh Kana 
(M)

Sunday, April 9, 2017

ഡിപ്രഷൻ: പറയാതെ അറിയാതെ (Depression: Parayathe Ariyathe)

ഡിപ്രഷൻ നിശബ്ദമാണ്. അതുകൊണ്ടു തന്നെ പലപ്പോഴും തിരിച്ചറിയാതെ പോകുന്നു. എന്നെയും നിങ്ങളെയും എപ്പോഴും ഒരു നിർവചനത്തിൽ, ഒരു പ്രത്യേക വിഭാഗത്തിൽ ഒതുക്കാൻ ഇഷ്ടപ്പെടുന്ന സമൂഹത്തിന് ഇത് മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടാണ്. സമൂഹത്തിലെ പലർക്കും നിങ്ങൾ സങ്കിയാണോ, ലുങ്കിയാണോ, മാവോയാണോ, പ്ലാവോയാണോ, കവിയാണോ, സിനിമാക്കാരനാണോ, ജോലിയുണ്ടോ, കല്യാണം കഴിഞ്ഞതാണോ, അല്ലെങ്കിൽ എന്തെ കഴിഞ്ഞില്ല തുടങ്ങിയ ചോദ്യങ്ങളേ ഉള്ളൂ. അത് സ്വാഭാവികമായിരിക്കാം. പക്ഷെ ഡിപ്രഷൻ അനുഭവിക്കുന്ന ഒരാൾ കടന്നുപോകുന്ന അവസ്ഥ ഭീകരമാണ്, അപകടകരമാണ്.

1 . ഡിപ്രഷൻ ഉള്ളവർ പലരും അലസമായിരിക്കാൻ ഇഷ്ടപ്പെടുന്നു. ഏറെ നേരം ഉറങ്ങാൻ, ഒന്നിനോടും ഒരു താല്പര്യവുമില്ലാതെ വെറുതെ ഇരിക്കാൻ.
2 . ഓരോ പ്രഭാതവും പുതു ശൂന്യതയിലേക്കുള്ള പ്രവേശനമാണ്. സന്ധ്യകൾ അവരെ കൂടുതൽ അലട്ടുന്നു.
3 . ആൾക്കൂട്ടത്തിൽ നിന്നോ, ആഘോഷങ്ങളിൽ നിന്നോ വിട്ടു നിൽക്കാൻ അവർ ഏറെ ഇഷ്ടപ്പെടുന്നു.
4 . വർണങ്ങൾ ഒന്നുമില്ലാത്ത മനസ്സ്. എല്ലാത്തിനോടും അകൽച്ച, ഒന്നിനോടും ഒരു ആകർഷണം തോന്നാത്ത അവസ്ഥ. സ്വയം ഒരു ഭാരമായി തോന്നുന്ന അവസ്ഥ. ഒരു നിമിഷം ലോകം മുഴുവൻ കൂടെയുണ്ടെന്ന തോന്നൽ, തൊട്ടടുത്ത നിമിഷം ഒറ്റപ്പെടലിന്റെ പാരമ്യത. ഒരിക്കലും വരാത്ത എന്റെ തീവണ്ടിക്ക് വേണ്ടി സ്റ്റേഷനിൽ ഒറ്റയ്ക്ക് ഒരിടത്ത് കാത്തുനിൽക്കുന്നതുപോലെ. 

നമ്മുടെ സമൂഹത്തിൽ ഡിപ്രഷൻ ചെറിയ തോതിലും, വലിയ തോതിലും അനുഭവിക്കുന്നവർ ഒരുപാടുണ്ട്. പക്ഷെ അവരെ മനസ്സിലാക്കാൻ, അവർക്ക് വേണ്ട രീതിയിൽ ആശ്വാസം നൽകാൻ, കരുത്ത് നൽകാൻ ഒരു പക്ഷെ ആരുമില്ല. കൗൺസലിംഗ് അവിടെയിരിക്കട്ടെ. ഒരു സുഹൃത്ത് എന്ന നിലയിലോ, ബന്ധു എന്ന നിലയിലോ, സഹപ്രവർത്തകൻ/ക എന്ന നിലയിലോ ആരുമില്ല. നമുക്ക് ചുറ്റും എത്രയോ കലാ സാംസ്കാരിക പരിപാടികൾ നടക്കുന്നു. സാഹിത്യ രാഷ്ട്രീയ ചർച്ചകൾ നടക്കുന്നു. ഒരിക്കലെങ്കിലും മാനസിക ആരോഗ്യത്തെക്കുറിച്ച് ഒരു ചർച്ചയെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കാറുണ്ട്. മതപരമോ, ആത്മീയമോ അല്ല. തികച്ചും സെൻസിറ്റീവ് ആയി ഒരു സംഭാഷണം. അത്രയൊക്കെ സമയം ആരുടെ പക്കലുണ്ട് അല്ലെ?
നമുക്ക് കോക്കസ് ഉണ്ടാക്കാം വ്യക്തി ഹത്യ നടത്താം, ആളുകളെ നിശബ്ദമായി ഓൺലൈനിലും ഓഫ്‌ലൈനിലും ഒതുക്കാം, സ്വഭാവ സർട്ടിഫിക്കറ്റ് വിതരണം നടത്താം, അസൂയകൊണ്ട് ഗൂഢാലോചന നടത്താം, നമ്മുടെ അറിവിന്റെ പരിമിതികൾ മാത്രം ഉപയോഗിച്ച് മറ്റുള്ളവരെക്കുറിച്ച് എല്ലാം തീരുമാനിച്ചുറപ്പിക്കാം. കഷ്ടം. "ഞാൻ ഈ ലോകത്തിൽ, സമൂഹത്തിൽ ആരുമല്ല, എന്റെ അറിവ് എത്ര നിസ്സാരമാണ്" എന്ന് ഇടയ്ക്കൊക്കെ മനസ്സിലാക്കുന്നത് വലിയ കലാ -സാംസ്കാരിക-സാഹിത്യ-രാഷ്ട്രീയ പ്രവർത്തനമാണ്. (santhosh kana)

Thursday, April 6, 2017

നില നിൽക്കുന്നു (NILA NILKKUNNU)

ചില ദിവസങ്ങളിൽ ഞാൻ
ഘോഷാഘോഷങ്ങളവസാനിച്ച
നിശ്ചല തിരശീലയാണ്
കുസൃതികളുടെ ബാല്യകാലം കലക്കി മറിച്ച
ഗ്രാമക്കുളത്തിന്റെ ശാന്തത
പ്രചണ്ഡമായി അലകൾ തലതല്ലി ചിതറുന്ന പാറക്കെട്ട് 

ചിലനേരത്ത് പ്രതിധ്വനി നിബിഡമായ കെട്ടിടം
ചിലപ്പോൾ മായ്ച്ചു വൃത്തിയാക്കിയ ബ്ളാക് ബോർഡ്
ചായങ്ങൾ മാഞ്ഞുപോയ കാൻവാസ്‌

ചില ദിവസങ്ങളിൽ ഞാൻ ചെറുകാറ്റിൽപോലും
ആടിയുലയുന്ന വൃക്ഷ ശാഖയാണ്
ചിലപ്പോൾ കൊടുങ്കാറ്റിൽ പോലും കടപുഴകാത്ത
മരം

ചില സമയങ്ങളിൽ ഞാനൊരു വാതിൽ ചട്ടം
എന്നിലൂടെ നിങ്ങളും, നിമിഷങ്ങളും
മുറിവേൽപ്പിക്കാതെ തുളഞ്ഞു പോകുന്നു
ചിലപ്പോൾ ഞാൻ വാക്കും, ശബ്ദവും, നിറവും, ചലനവും
നിറയുന്ന മുഖപുസ്തക ചുവരാണ്
ചിലപ്പോൾ മരിച്ചുപോയവന്റെ പാസ്‌വേഡ്

നിശ്ശബ്ദതകൾക്കും, ഒച്ചകൾക്കുമിടയിൽ
നിശ്ചലതകൾക്കും, ചലനങ്ങൾക്കുമിടയിൽ
കൂടിച്ചേരലിനും, ഏകാന്തതകൾക്കുമിടയിൽ
എവിടെയോ ഞാനുണ്ട്

ലഭ്യതയ്ക്കും, നഷ്ടങ്ങൾക്കുമിടയിൽ
തിരിച്ചുവരവിനും, പലായനത്തിനുമിടയിൽ
ഉണ്ടെന്നതിനും, ഇല്ലെന്നതിനുമിടയിൽ
എവിടെയോ ഞാനുണ്ട്.
                           -സന്തോഷ് കാന(santhosh kana)


Monday, April 3, 2017

POORNA, the Everest of unseen potentials

POORNA is a simple film, that unpretentiously recreates an inspirational real life story with rustic charm at the same time delving into the plethora of regressive forces that constrain and confine women. 

Malavath Poorna (played by Aditi Inamdar) a tribal girl from Telangana is the youngest girl (13 years old) to climb the Everest after being identified by a bureaucrat who takes the bold step in a complacent system to reform schools viz. Telangana Social Welfare Residential Educational Institutions Society (TSWREIS), the residential schools for Scheduled Caste, Scheduled Tribe and underprivileged children. Rahul Bose, who plays the bureaucrat (in real life, R.S.Praveen Kumar IPS) is the director of the film too. But Rahul doesn't bring any filmy heroic swagger to his character and exercises great amount of caution with compassionate body language throughout to keep the film focused on Poorna and her achievement. 
Aditi Inamdar, chosen after an audition of 109 kids, is undeniably an incredible talent. "Ladkiyan kuch bhi kar sakti hai," the tagline for the film is in reality the message given by Poorna after conquering the summit. Yes, Schools and educational institutions can undoubtedly do wonders in changing the lives of children and the course of the society provided the authorities, teachers and parents see them as the inexhaustible reservoir of potentials, each child as an unconquered Everest of possibilities. The final shot of the film when the media asks Poorna, "who is your inspiration?" she just turns towards the camera with a smile!! wow! speaks volumes. 
please don't miss this film if you have been generous in praise for Dangal. Bollywood is not only/always about Khans and Kapoors! 
                                                   - (Santhosh Kana)
#poornareview #poornafilmreview #poornafilm #poornamalavath #everestpoorna #aditiinamdar #rahulbosepoorna #rspraveenkumarips #tribalgirloneverest #ladkiyankuchbhikarsaktihai

Friday, March 31, 2017

झूठा सच (jhoota sach)

पाश की जो किताब दे कर वह मुझसे
दूर गयी
किसी वर्क़ में कुछ लिखकर
कह गयी
आज भी ढूंढ रहा हूँ
पलट रहा हूँ
न कोई पैगाम है
न कोई पता है।
               --संतोष काना (santhosh kana)

Monday, March 27, 2017

തോൽക്കാൻ പഠിക്കണം (Tholkkaan Padikkanam) LEARN TO FAiL IN LOVE

ഈയടുത്തായി ആവർത്തിക്കപ്പെടുന്ന സ്ത്രീ പീഡനങ്ങളും, പ്രണയ പ്രതികാരങ്ങളും, ഹിംസയുമൊക്കെ ഒരു ചെറിയ വിഭാഗം ആളുകളെയെങ്കിലും ഏറെ വേദനയോടെയും, ഭീതിയോടെയും ചിന്തിപ്പിക്കുന്നുണ്ട്. സാമൂഹിക, രാഷ്ട്രീയ, സാങ്കേതിക കാരണങ്ങൾ വിശകലനം ചെയ്ത് പലരും ഈ പ്രശ്നത്തിന്റെ വേര് തേടാൻ ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ട്. എനിക്ക് ഈ സംഭവങ്ങളെ, സാമൂഹിക അവസ്ഥയെ മനഃശാസ്ത്രപരമായി വിശകലനം ചെയ്യാനാണിഷ്ടം.
സ്ത്രീയെക്കുറിച്ച് പുരുഷന്റെ ഉള്ളിൽ നിർമിക്കപ്പെട്ടിട്ടുള്ള ധാരണകളും ചിത്രങ്ങളും ഒന്നൊന്നായി പൊളിക്കേണ്ടതുണ്ട്, കെട്ടുപിണഞ്ഞു കിടക്കുന്ന വിശ്വാസങ്ങളും, കാഴ്ചപ്പാടുകളും ഒന്നൊന്നായി ശ്രദ്ധയോടെ അഴിച്ചെടുക്കേണ്ടതുണ്ട്. ഒരാളുടെ മാനസിക വളർച്ചയിൽ, ബോധരൂപീകരണത്തിൽ മാതാപിതാക്കളും, ബന്ധുക്കളും, സുഹൃത്തുക്കളും, വിദ്യാലയങ്ങളും പ്രധാന പങ്കു വഹിക്കുന്നു.

"നീ ഒരാണാണ്" എന്ന് നിരന്തരം ഒരു കുട്ടിയുടെ മനസ്സിലേക്ക് അടിച്ചേൽപ്പിക്കപ്പെടുന്ന സങ്കൽപ്പങ്ങൾ അവന്റെ ഈഗോ (പുരുഷ ഈഗോ) ദൃഢപ്പെടുത്തുന്നതിനുള്ള വളമാണ്. അവനറിയാതെ തന്നെ അവനിൽ "ആൺ-പെൺ" വേർതിരിവ് ഉണ്ടാകുന്നു. ഇത് മെല്ലെ അവനിൽ അധീശത്വഭാവം ഉണ്ടാക്കുന്നു. താൻ പെൺകുട്ടിയുടെ മുന്നിൽ തോൽക്കേണ്ടവനല്ല, തന്നെ ഒഴിവാക്കുന്ന പെൺകുട്ടിയെ ഉപദ്രവിക്കേണ്ടതുണ്ട്, അതിന് പ്രതികാരം ചെയ്യേണ്ടതുണ്ട് തുടങ്ങിയ ചിന്തകളാണ് പലതരം നിന്ദ്യവും, ക്രൂരവുമായ രീതികളിലേക്ക് മനസ്സിനെ പ്രകോപിപ്പിക്കുന്നത്.മാതാപിതാക്കൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ ഏറ്റവും മുഖ്യമായത് വീട്ടിൽ ലിംഗസമത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്. വീട്ടിലെ ഉത്തരവാദിത്തങ്ങളിൽ എല്ലാവരെയും ഒരുപോലെ പങ്കുചേർക്കുക. "പെണ്ണ് ചെയ്യേണ്ടത്" "ആണ് ചെയ്യേണ്ടത്" എന്ന വേർതിരിവുകൾ ഇല്ലാതാക്കുക. അടുക്കള ജോലികളിലും, വസ്ത്രം അലക്കുന്നതിലും തുടങ്ങി വീട്ടിലെ എല്ലാ കാര്യങ്ങളിലും കുട്ടികളെ തുല്യ പങ്കാളികളാക്കുക. അതിനു മുമ്പ് അച്ഛനമ്മമാർ ഇതിനു മാതൃകയാകണം. സമൂഹത്തിലേക്ക് ഇറങ്ങുന്ന ആൺകുട്ടിക്ക് ജീൻസ്‌ ധരിക്കുന്ന പെൺകുട്ടിയെയോ, ബൈക്ക് ഓടിക്കുന്ന പെൺകുട്ടിയെയോ കണ്ടാൽ ഒരു തരത്തിലുള്ള അമ്പരപ്പോ അസ്വസ്ഥതയോ അപ്പോൾ അനുഭവപ്പെടില്ല.

വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സിലബസുകൾ ലിംഗ സമത്വം, സ്ത്രീയെക്കുറിച്ചും, സമൂഹത്തെക്കുറിച്ചും, ശരീരത്തെക്കുറിച്ചുമുള്ള തെറ്റിദ്ധാരണകളെ തിരുത്തുന്ന പാഠങ്ങൾ, പ്രവർത്തനങ്ങൾ സജീവമായി ഉൾപ്പെടുത്തണം. അത്തരത്തിലുള്ള ടോക്ക് ഷോസും, ചർച്ചകളും, സെമിനാറുകളും, സിനിമകളും അവരിലേക്കെത്തിക്കണം. ആൺ പെൺ സൗഹൃദങ്ങൾ പ്രോത്സാഹിപ്പിക്കണം, മാത്രമല്ല എങ്ങിനെ നല്ല സൗഹൃദം ഉണ്ടാക്കണമെന്നും, കാത്തു സൂക്ഷിക്കണമെന്നും പഠിപ്പിക്കണം. അതേ സമയം പ്രണയം, പ്രണയ പരാജയം എന്നിവ എങ്ങിനെ ആരോഗ്യകരമായി കൈകാര്യം ചെയ്യണമെന്നും ശീലിപ്പിക്കണം. പല വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഇന്ന് കൗൺസലിങ് ഉണ്ട്. അതില്ലെങ്കിൽ തന്നെ നല്ല അധ്യാപകർക്കും, കൂട്ടുകാർക്കും ഇത്തരത്തിലുള്ള സത്കാര്യം ചെയ്യാൻ കഴിയും.

ഈയടുത്ത് ഞെട്ടിപ്പിച്ച വാർത്തകളിൽ സുപ്രധാനമായവയാണ് പ്രണയം നിരസിക്കപ്പെട്ട പയ്യൻ പെൺകുട്ടിയെ ശാരീരികമായും, മാനസികമായും പീഡിപ്പിക്കുന്നവ. "എന്നെ എങ്ങിനെ അവൾ അവഗണിച്ചു?" എന്ന ചോദ്യം മനസ്സിൽ നിരന്തരം അലയടിക്കുകയും, "ഞാൻ ഒരിക്കലും ഇങ്ങനെ പരാജപ്പെട്ടിട്ടില്ല" എന്നുമൊക്കെയുള്ള അരക്ഷിതാവസ്ഥയാണ് ഒരാളെ ഹിംസയിലേക്ക് നയിക്കുന്നത്. ഇവിടെയാണ് മനഃശാസ്ത്രപരമായ വിശകലനം ആവശ്യമായി വരുന്നത്. ഇവിടെയാണ് മേല്പറഞ്ഞ കാഴ്ചപ്പാടുകളുടെ നിർമിതി നിർണായകമാകുന്നത്. തോൽക്കാൻ കുട്ടികളെ പഠിപ്പിക്കണം. തോൽവിയെ തുറന്ന മനസ്സോടെ സ്വീകരിക്കാൻ, ഒരുപക്ഷെ അതിനെ നോക്കി ഒന്ന് ചിരിക്കാൻ പഠിപ്പിക്കണം. അല്പം അതിശയോക്തി തോന്നിയേക്കാം എങ്കിലും തന്നെ നിരസിച്ച പെൺകുട്ടിക്ക് ഒരു സ്നേഹത്തിന്റെ വാക്ക് നൽകി നിറഞ്ഞ മനസ്സോടെ വഴിമാറി പോകാൻ കഴിയണം. കുട്ടികൾ ജിമ്മിൽ പോകുന്നതോടൊപ്പം മാനസിക പരിശീലനങ്ങളും നേടട്ടെ. മനസ്സെന്ന വിശാലമായ ജിമ്മിൽ ഇരുൾ കയറിയ അതിന്റെ ഓരോ കോണുകളും പ്രകാശിക്കട്ടെ, ശീലങ്ങൾ കൊണ്ടും, വിശ്വാസങ്ങൾ കൊണ്ടും അടിഞ്ഞുകൂടിയ കൊഴുപ്പ് ഇല്ലാതാക്കൂ, മനസ്സിനെ ഫിറ്റ് ആക്കി നിർത്തൂ. ഒരു പെൺകുട്ടി തന്നെ നിരസിക്കുന്നത് ആ വ്യക്തിയുടെ സ്വാതന്ത്ര്യം ആണെന്ന് മനസ്സിലാക്കാനും, അതിനെ ബഹുമാനിക്കാനും, അവളുടെ ശരീരം അവളുടെ സ്വകാര്യതയാണെന്നും പഠിക്കണം. ബന്ധങ്ങൾ ഇല്ലാതാകുമ്പോൾ വേദനകളും, മുറിവുകളും ഉണ്ടാകും പക്ഷെ അതിന് പ്രതികാരം ഒരു പരിഹാരമല്ല, മറിച്ച് അതൊരു ആതുരമായ മനസ്സിന്റെ ലക്ഷണമാണ്. ആൺ ഈഗോ എന്നൊക്കെ പറയുന്നത് ഒരു വ്യക്തിയുടേത് മാത്രമല്ല, അതൊരു സമൂഹത്തിന്റെ പൊതു കാഴ്ചപ്പാടാണ്, എത്രയോ വർഷങ്ങളിലൂടെ, തലമുറകളിലൂടെ കൈമാറിയ ശീലങ്ങളും, വിശ്വാസങ്ങളും, ആചാരങ്ങളും ദൃഢപ്പെടുത്തിയെടുത്ത സ്തംഭം. അതിന്റെ ഓരോ ഇഷ്ടികയും ഇളക്കിയെടുക്കണം. ദേവദാസ് പ്രണയത്തിൽ എല്ലാം നഷ്ടപ്പെട്ടവനാണ്, ഒരു പക്ഷെ നഷ്ടപ്പെടുത്തിയവനാണ്. ഞാൻ ദേവദാസിനെ ഒരു മാതൃകയായി കാണരുത് എന്ന് കർശനമായി പറയും. ദേവദാസ് തനിക്ക് നഷ്ടപ്പെട്ട പെൺകുട്ടിയോട് പ്രതികാരം ചെയ്തില്ല, പക്ഷെ സ്വയം ശിക്ഷിച്ചു. അത് മറ്റേയറ്റമാണ്, പരിഹാരമല്ല. പ്രതികാരം സാഡിസം ആണെങ്കിൽ ദേവദാസിന്റേത് മാസോക്കിസം ആണ്. ഈ രണ്ടു അറ്റങ്ങൾക്കുമിടയിൽ എവിടെയോ ആണ് മനസ്സിന്റെ സന്തുലിതാവസ്ഥ. അത് കണ്ടെത്തലാണ് മാനസിക പരിശീലനം. അതിന് ഒരു കൗൺസലർക്ക് ഒരുപാട് സഹായിക്കാൻ കഴിയും. പക്ഷെ നല്ലൊരു കൗൺസലർക്ക് മാത്രമേ അതിനു കഴിയൂ.നല്ല കൗൺസലർ നല്ല ശ്രോതാവായിരിക്കണം, മാത്രമല്ല മുൻവിധികളില്ലാത്ത കേൾവിക്കാരൻ/ക്കാരി. ഒരു കൗൺസലറുടെ ഉപദേശം നിങ്ങളെ നിത്യജീവിതത്തിലും, വ്യക്തിബന്ധങ്ങളിലും അസ്വാഭാവികമായി പെരുമാറാൻ പ്രേരിപ്പിക്കുന്നുവെങ്കിൽ അത് യഥാർത്ഥ കൗൺസലിംഗ് അല്ല. നിങ്ങൾ യാത്ര ചെയ്യുന്ന വഴിയിൽ ഇരുട്ട് വീണപ്പോൾ അല്പം വെളിച്ചം തന്നു സഹായിക്കുന്ന ആളാണ് യഥാർത്ഥ കൗൺസലർ. അയാൾ നിങ്ങളുടെ വഴി തീരുമാനിക്കുകയല്ല, നിങ്ങളുടെ യാത്രയിലെ വികാരങ്ങളുടെ, ഊർജത്തിന്റെ നിമ്നോന്നതങ്ങളിൽ ഒരു കൈ താങ്ങാകുന്നു എന്ന് മനസ്സിലാക്കുക. നഷ്ടപ്പെടാൻ പഠിക്കുക, തോൽവിയും ജയവും ഒരേപോലെ ജീവിത പാഠപുസ്തകത്തിലെ അധ്യായങ്ങളാണ്.

ആണിനെ നിർമിക്കുന്നത് ഏതു പൊതുധാരണകളുടെ പിശകുകളാണോ അത് തന്നെയാണ് ആണിന്റെയുള്ളിൽ പെണ്ണിനേയും നിർമിക്കുന്നത്. നിങ്ങളുടെ കുട്ടിക്കോ, നിങ്ങൾക്കോ ഏതെങ്കിലും കാരണങ്ങൾ കൊണ്ട് സമൂഹത്തിൽ അവഗണനയോ, വിവേചനമോ നേരിട്ടാൽ നിങ്ങൾക്കെന്തു തോന്നുമോ അതാണ് ഒരു കാരണവുമില്ലാതെ ഒരു ജന്മം മുഴുവൻ പരാതിപ്പെടാതെ, പരിഭവിക്കാതെ അനുഭവിക്കാൻ ഒരു സ്ത്രീയോട് നാം പറയുന്നത്. കർണാടകത്തിലെ ബെല്ലാരി ജില്ലയിൽ ജോലിചെയ്ത കാലത്ത് എൻ എം ഡി സി യുടെ ജനറൽ മാനേജർ ആയിരുന്ന ശ്രീ നന്ദ സാറിൽ നിന്നും ഞാനും എന്റെയൊപ്പം പലരും കണ്ണീരോടെ പ്രചോദനം കൊണ്ടിട്ടുണ്ട്. ഒരു സമൂഹത്തിന്റെ കാഴ്ചപ്പാടിനെ പൊളിച്ചു നിർമിക്കാനുതകുന്ന ജീവിത സന്ദേശം ഭാര്യയുമൊത്തുള്ള അദ്ദേഹത്തിന്റെ പൊതു വേദികളിലേക്കുള്ള വരവിലും പോക്കിലും ഞങ്ങൾ കണ്ടിട്ടുണ്ട്. ബാംഗളൂരിൽ വെച്ചുണ്ടായ ഒരു റോഡപകടത്തിൽ നട്ടെല്ലിന് ക്ഷതം പറ്റിയ അദ്ദേഹത്തിന്റെ ഭാര്യ വീൽ ചെയറിലാണ് ജീവിതം നയിക്കുന്നത്. ഏത് പരിപാടികളിൽ പങ്കെടുക്കുമ്പോഴും കാറിൽ വന്നിറങ്ങിയ ഉടൻ വീൽ ചെയർ പുറത്തെടുത്ത് ഭാര്യയെ സീറ്റിൽ നിന്നും ഒരു കുട്ടിയെപ്പോലെ വാരിയെടുത്ത് വീൽ ചെയറിലിരുത്തി അദ്ദേഹം തള്ളിക്കൊണ്ടു വരുന്ന കാഴ്ച ബൃഹത്തായ സാമൂഹിക-മാനുഷിക സന്ദേശമാണ് നൽകുന്നത്, ഒരു പക്ഷേ ഒരു പ്രസംഗത്തെക്കാളേറെ. ഞാൻ ചെയ്യുന്നത് ഒരു ജോലി അല്ല എന്നും, എന്റെ ഭാര്യ ഒരു വസ്തു അല്ല എന്നും സഹായിക്കാൻ സ്വയം മുന്നോട്ട് വരുന്ന ആരോടും ഒരു ബ്ലേഡിന്റെ മൂർച്ചയുള്ള ശാഠ്യത്തോടെ വേണ്ടാ എന്ന് പറയുന്ന അദ്ദേഹം ആണത്തത്തിന്റെ എല്ലാ ജീർണിച്ച നിർവചനങ്ങളേയും പൊളിച്ചെഴുതുന്നു. ഹെർബൽ ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിലൂടെ ഏറെ പ്രശസ്തി നേടിയ ശ്രീമതി സാഗരിക നന്ദ ഞാനൊരു ശരീരം മാത്രമല്ല എന്ന് അഭിമാനത്തോടെ ആതുരമായ ആൺ മനസ്സുകളോട് സംവദിക്കുന്നു.

ഇത്രയൊന്നും വേണ്ട, തിരക്കുള്ള റോഡ് മുറിച്ചു കടക്കുന്ന ഒരു സ്ത്രീയുടെ കണ്ണിലെ ഭീതി നോക്കിയാൽ മതി സർവ കാമഭാവനയും ചാരമാകാൻ.

                                                                          ---സന്തോഷ് കാന Santhosh Kana


                                  

Saturday, March 11, 2017

ചിത്രം (chithram) /Biennale Kochi

 
                                                   -translation of Gulzar's poem from 'RAINCOAT'

ഏതു ഋതുവിന്റെ പ്രഹരമാണ് ചുവരിൽ തൂക്കിയിരുന്ന ഈ ചിത്രത്തെ വീഴ്ത്തിയത്?
മുമ്പൊരിക്കലും ഈ ചുവരുകളിൽ ഇത്ര ഈർപ്പമുണ്ടായിരുന്നില്ല, നോക്കൂ ഇപ്പോൾ വിള്ളലുകൾ പോലും വന്നിരിക്കുന്നു. വരണ്ട മുഖത്ത് കണ്ണുനീർ പോലെ ഈർപ്പം  ഈ ചുവരുകളിലൂടെ ഒലിച്ചിറങ്ങുന്നു.

മഴ മേൽക്കൂരയിൽ എന്തോ മന്ത്രിക്കുന്നുണ്ട്, ജനാലകളുടെ ചില്ലുകളിൽ എന്തോ കുറിക്കുന്നുണ്ട്, അടഞ്ഞ ജനാലകൾക്കു പിന്നിലിരുന്ന് തേങ്ങുന്നുണ്ട്.
മധ്യാഹ്നങ്ങൾ ശൂന്യമായ ചതുരംഗപ്പലകകൾ പോലെ.
നീക്കങ്ങളില്ല, നീക്കങ്ങളെ നയിക്കുന്ന സൂത്രങ്ങളില്ല.
പകൽ അവസാനിക്കുന്നില്ല, രാത്രിയായിട്ടുമില്ല
നിശ്ചലത മാത്രം
ഏതു ഋതുവിന്റെ പ്രഹരമാണ് ചുവരിൽ തൂക്കിയിരുന്ന ഈ ചിത്രത്തെ വീഴ്ത്തിയത്?
                     -സന്തോഷ് കാന 
                                               (picture courtesy: Tom Burckhardt)
listen to the poem in Gulzar's voice here:        
 https://www.youtube.com/watch?v=IIcG70WJkS4








Thursday, March 2, 2017

ഇംഗ്ലീഷ് ഗ്രാമറിന്റെ ഗ്രാമീണം : ചില "കുറുന്തിൽ" വിദ്യകൾ/KURUNTHIL


                                                 -to dearest Sureshan Master (Shri. Suresh Kurunthil)
കുട്ടികൾ പ്രേക്ഷകരായുള്ള ക്ലാസ്സ് മുറികളിൽ പരമ്പരാഗത സ്‌ക്രീനുകളും, അകലങ്ങളും ഭേദിച്ച്  ഉല്ലാസ-ചിന്താ-പ്രചോദന തരംഗം തീർത്ത് തകർത്താടുന്ന അധ്യാപകരാണ് അവരുടെ ജീവിതത്തിലെ സൂപ്പർ സ്റ്റാറുകളും മെഗാ സ്റ്റാറുകളും. ക്ലാസ് മുറിയിൽ കൈകാര്യം ചെയ്യുന്ന വിഷയത്തിലുള്ള പാണ്ഡിത്യത്തേക്കാൾ കുട്ടികളിലേക്ക് തന്മയത്തത്തോടെ പകരാനുള്ള കഴിവ് അധ്യാപകന്റെ ഏറ്റവും വലിയ സംഭാവനയാണ്. ഭാഷാ വിഷയങ്ങൾ, സാഹിത്യം തുടങ്ങിയവ പഠിപ്പിക്കുന്നവർ അതിലേക്ക് ചേർക്കുന്ന ഒരു മാജിക് ചേരുവയുണ്ട്, അമൂർത്ത പ്രേരകശക്തിയുടെ ഹൈ വോൾട്ടേജ് പ്രവാഹമുണ്ട്.

കണ്ണൂർ ജില്ലയിലെ കരിവെള്ളൂരിൽ ഇംഗ്ലീഷ് അധ്യാപനത്തിന് ടൂട്ടോറിയൽ കോളേജുകളിൽ നാടൻ ഭാഷയുടെ വീര്യം ചേർത്ത് ഗ്രാമറിനെ പുതിയ രൂപത്തിൽ അവതരിപ്പിച്ചതാണ് സുരേഷ് കുറുന്തിൽ എന്ന സുരേശൻ മാഷിന്റെ ഏറ്റവും വലിയ സംഭാവന. പാണ്ഡിത്യങ്ങളുടെ ഈഗോകളെ ഉടച്ചു വാർത്ത രീതിയാണ് സാറിന്റേത്. കാർക്കശ്യത്തിന്റെയും, സ്നേഹത്തിന്റെയും ഭാഷ ഒരുപോലെ കൈകാര്യം ചെയ്ത് വെറുക്കപ്പെടാതെയിരിക്കുക എന്നത് ഒരു ജമണ്ടൻ  വെല്ലുവിളിയാണ്. അത് അത്യുജ്വലമായി സാധ്യമാക്കാനുള്ള അതുല്യമായ കഴിവ് സുരേശൻ മാഷിനുണ്ട്. മലയാള സിനിമയിൽ ശ്രീനിവാസനുള്ള പോലൊരു ലൈസൻസ് മാഷിന് കുട്ടികൾ കൊടുത്തിട്ടുണ്ട്.

ഇംഗ്ലീഷ് ഭാഷാധ്യാപനം ഉച്ചാരണത്തിന്റെ ഗോഷ്ടികളിൽ മാത്രം ഒതുങ്ങുന്ന പതിവു കാഴ്ചകളിൽ നിന്ന് പ്രാദേശിക പ്രയോഗങ്ങളെക്കൊണ്ട് ഇംഗ്ലീഷ് ഗ്രാമറിനെയും ഭാഷയെയും ഡി കോളനൈസ് ചെയ്യാൻ ഉള്ള അത്ഭുത വൈദഗ്ധ്യം, സഹജ നർമ്മബോധം എന്നിവ കൊണ്ട് ക്ലാസ്സ് മുറികളെ ത്രില്ലടിപ്പിച്ച പ്രതിഭയാണദ്ദേഹം. ഭാഷയുടെ ഏതു പ്രയോഗത്തെയും നാടൻ, പ്രാദേശിക സ്ലാങ്ങുകളെക്കൊണ്ടും, നാടൻ ജീവിത പരിസരങ്ങളിലേക്ക് പറിച്ചുനട്ടുകൊണ്ടും ഡീ കോഡ് ചെയ്യാൻ സുരേശൻ മാഷ്ക്ക് അനന്യമായ കഴിവുണ്ട്. ഷേക്‌സ്‌പിയറിന്റെ കഥാപാത്രങ്ങളെ നാടൻ ചായക്കടകളിലിരുത്തി ജനകീയമാക്കുന്ന വിപ്ലവം. 

"oh, father, you come again?"
എന്ന പാഠഭാഗം ഒറ്റയടിക്കൊരു ശ്രീനിവാസൻ ശൈലിയിൽ "എന്റച്ചാ നിങ്ങ പിന്നിം ബെന്നുവ?'
എന്നു തർജമ ചെയ്യുമ്പോൾ കുട്ടികളിലേക്ക് സരസമായി പ്രവേശിക്കുകയാണദ്ദേഹം.
" 'very boy' എന്നാൽ വളരെ ചെക്കൻ എന്നല്ല അതെ ചെക്കൻ എന്നാണ്"
ഈ ഒരൊറ്റ പ്രയോഗം മതി ഗ്രാമറിന്റെ ലോകത്തെ അലങ്കാരങ്ങൾ തകർന്നു വീഴാൻ, ഒരു ബെൽജിയൻ ചോക്ലേറ്റ് നമ്മുടെ മജീച്ചയുടെ പീടികയിലെ നാരങ്ങാ മുട്ടായി ആയി മാറാൻ.

(First row(sitting) from left to right: Ramakrishnan, Mohanan Vtv, T. Kunhiraman, Suresh Kurunthil, Prakash Shenoy, T V Narayaynan, P.P. Pavithran, Kamalakshan Cheralan Poovalappil. Second row: Reginald, P.P. Kunhiraman, Manoharan Av, T.V.Damodaran, Sasi Mohanan Pariyachery, P.P.Rajan, A.Chandran. Third row: Krishnan, Kurunthil Rajan, Vijayan Kundu Valappil, Preman, Bhaskaran. in 1983)

ഭാഷയെ പ്രാദേശികതയിൽ നിന്ന് വേരറുത്ത് നടത്തുന്ന വിനിമയങ്ങൾ സുസ്ഥിരമല്ലാത്ത വികസന പദ്ധതികൾ പോലെ ദീര്ഘായുസ്സില്ലാത്തവയാണെന്ന് മാത്രമല്ല അറിവിനെ സ്വായത്തമാക്കുന്നതിലുള്ള തനത് സ്വഭാവവും, സൗന്ദര്യവും അത് നഷ്ടപ്പെടുത്തുന്നു എന്ന് കൂടിയുണ്ട്. ഇത് വിദ്യാഭ്യാസ രംഗത്ത് ഏറെ പ്രസക്തമാണ്. കേരളത്തിലെ ഒരു പ്രദേശത്ത് അദ്ധ്യാപകൻ ഒരു കുട്ടിയോട് നടത്തിയ സംഭാഷണ സന്ദർഭം ഉദ്ധരിക്കട്ടെ:

"ബുക്ക് വാങ്ങിയില്ലേ?"
"അടക്ക ബിറ്റിറ്റ് മാങ്ങാ"
"ഫീസ് അടച്ചോ?"
"മാങ്ങ ബിറ്റിറ്റ് അടക്കാ"

ഈ കുട്ടിയുടെ ഉത്തരങ്ങളോട് ദേഷ്യത്തോടെയാണ് ഇത് കേട്ട അദ്ധ്യാപകൻ പെരുമാറുന്നതെങ്കിൽ അദ്ദേഹം വിദ്യാഭ്യാസത്തിന്റെയും, ഭാഷാ പഠനത്തിന്റെയും വ്യോമ വിശാല സാധ്യതകളെയാണ് ഇല്ലാതാക്കുന്നത്. ഇംഗ്ളീഷ് ഭാഷാധ്യാപനത്തിലെ ഏറ്റവും വലിയ വെല്ലുവിളി തനതിനെ ചേർത്ത് ഭാഷയെ കൈകാര്യം ചെയ്യുക എന്നതാണ്. പല സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളുടെയും ദുരന്തം ഇവിടെയാണ്. ഭാഷയെ ടി വി യിലെ കുക്കറി ഷോ പോലെ വറുത്ത് വേവിച്ചെടുക്കുന്ന അഭ്യാസം. സുരേശൻ മാഷുടേത് തുളച്ചു കയറുന്ന ഒരു പരുക്കൻ രീതിയാണ്. എല്ലാ ആലങ്കാരികതകളെയും നിമിഷങ്ങൾ കൊണ്ട് പറിച്ചെറിഞ്ഞ് ഭാഷയുടെ മൂല സ്വഭാവത്തിലേക്ക് തള്ളിയിടുന്ന രീതി. ഈ നാടൻ പ്രയോഗമാണ് മാഷിന്റെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷിൽ മാഷ് നൽകിയ കരുത്ത്. 

കെ എം കെ തീയറ്ററിൽ ഒരു സിനിമയ്ക്കിടെ കറന്റ് പോയപ്പോൾ ഒച്ചവെച്ചവരോട് മിണ്ടാതിരിക്കാൻ ആജ്ഞാപിച്ച ആളിനോട് ആരോ തിരിച്ചു ചോദിച്ചത്രേ:
"നീയാര് കുറുന്തിൽ സുരേശൻ മാഷാ?" 

വ്യകതികൾ ഒരു പ്രദേശത്തിന്റെ പേരാകുന്നതും, ഒരു സ്വഭാവത്തിന്റെ രൂപകമാകുന്നതുമൊക്കെ അവരുടെ സംഭാവനകൾ ആളുകളുടെ മനസ്സിൽ മുദ്രണം ചെയ്യപ്പെടുമ്പോളാണ്.

ഗ്രാമറിലെ ഏതെങ്കിലും ഒരു ഭാഗം പഠിപ്പിക്കുമ്പോൾ ഒന്നും മനസ്സിലായില്ലെങ്കിലും വെറുതെ തലയാട്ടുന്നവരെയും മാഷ് തനതു ശൈലിയിൽ പരിഹസിച്ചുണർത്തും, ഇങ്ങനെ:

"ഉം...തലയാട്ടി മരിച്ചോ...നാളെ ചോയ്ക്കുമ്പം അറിയാ...ഉം...ആട്ടിക്കോ.."

ഗാന്ധിജിയെക്കുറിച്ചുള്ള ഒരു അധ്യായത്തിൽ വന്ന ഇംഗ്ലീഷ് വാക്യം:
"Gandhi was not an extraordinary boy..."
സുരേശൻ മാഷിന്റെ കയ്യിൽ പുതുജീവൻ വെച്ചു, നർമത്തിന്റെ മനോഹരമായ സാക്ഷാത്കാരം:

"ഗാന്ധി പിന്ന ഏറക്കറാണ്ട് പഠിക്കൊന്നും ചെയ്യൂല... എന്നാ മോശും അല്ലാ... നിങ്ങളെല്ലം പോലെന്നെന്ന്"

ഒരു നാടിന്റെ സാംസ്കാരിക ബ്ളാക്ക് ബോർഡിൽ മായാത്ത അക്ഷരങ്ങൾ കൊണ്ട് സംഭാവന നൽകുന്നവർ സുരേശൻ മാഷെപ്പോലെ എത്രയോ പേരുണ്ട്. അവരുടെ സംഭാവനകളെ അംഗീകരിക്കുമ്പോൾ പ്രത്യയശാസ്ത്രങ്ങളോ, മറ്റു മാനദണ്ഡങ്ങളോ തടസ്സമാകരുത്.

പ്രകാശ് ഷേണായിയുടെയും, പി പി രാജന്റെയും കൂടെ കെ.ഗോവിന്ദൻ സ്മാരക കെട്ടിടത്തിൽ "സാംസ്കാരിക വേദി" എന്ന പേരിൽ തുടങ്ങിയ കൂട്ടായ്മ "നക്സലിസം" എന്ന് തുലനം ചെയ്യപ്പെട്ടപ്പോൾ വേദനിച്ച അനേകം രാത്രികളിലൊന്നിലാണ് ഒരു ടൂട്ടോറിയൽ കോളേജ് തുടങ്ങണമെന്ന തീവ്രമോഹം ഉണ്ടായതും സുധാകര പൈയുടെ വീടിന്റെ വാർപ് പലക എടുത്ത് പിലാക്കാ കുഞ്ഞിരാമൻ ഉണ്ടാക്കിയ ബെഞ്ചും ഡെസ്കും വെച്ച് പത്തൊമ്പത് കുട്ടികളുമായി "അക്കാദമി" തുടങ്ങുന്നത് 1979 ൽ. ഏറെ പേരെടുത്ത "എക്സലന്റ്"-ഉം, "കരിവെള്ളൂർ ടൂട്ടോറിയൽസ്" -ഉം ആയിരുന്നു പ്രധാന വെല്ലുവിളികൾ. എം എസ് സി നാരായണൻ മാഷും, വി വി ബാലകൃഷ്ണൻ മാഷും നേതൃത്വം നല്കിയുന്ന പാരലൽ പ്രസ്ഥാനങ്ങൾക്ക് പാരലലായി മറ്റൊന്ന് വിജയിപ്പിച്ചെടുക്കുക തികച്ചും സാഹസികമാണ്. കൂടെ പ്രകാശ് ഷേണായിയും, കോടോത്ത് സുരേഷും മാത്‍സ്-ന്. ഹിസ്റ്ററി കെ വി രാജൻ, സുവോളജി പ്രസന്ന, കെമിസ്ട്രി ലളിത, ഹിന്ദി ജനാർദ്ദനൻ എന്ന നല്ലൊരു ടീം പക്ഷെ ഇംഗ്ലീഷ് പഠിപ്പിക്കാൻ മാത്രം ആരുമില്ല. 


പയ്യന്നൂർ കോളേജിൽ നിന്ന് മാത്‍സ് -ൽ ബിരുദമെടുത്ത സുരേശൻ മാഷ് ഏറെ ഭയത്തോടെയാണെങ്കിലും ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്തു. അത് പാണ്ഡിത്യത്തിന്റെ നിഷ്കർഷകളോടുള്ള ജനകീയ രീതിയുടെ തുടക്കമായിരുന്നു. വി വി ബാലകൃഷ്ണൻ മാഷിൽ നിന്നാർജ്ജിച്ച ജ്ഞാനവും, എം എസ് സി നാരായണൻ മാഷിൽ നിന്ന് സ്വായത്തമാക്കിയ അധ്യാപന രീതികളും മിശ്രണം ചെയ്യപ്പെട്ടപ്പോൾ സുരേശൻ മാഷ് ഇംഗ്ലീഷ് അധ്യാപനത്തിന് പുതിയ പാത വെട്ടിത്തുറക്കുകയായിരുന്നു. ശ്രീ കുണ്ടുവളപ്പിൽ വിജയനാണ് സുരേശൻ മാഷിന് മാർഗ നിർദേശങ്ങൾ നൽകിയ ഒരാത്മാർത്ഥ സുഹൃത്ത്. 1980 ൽ നൂറു കുട്ടികളായി വർധിക്കുകയും ടൂട്ടോറിയൽ ഓണക്കുന്നിലേക്ക് മാറ്റുകയും ചെയ്തു. പുതിയ അധ്യാപകരായി മനോഹരൻ, പ്രേമൻ തുടങ്ങിയവർ കൂടെ ചേർന്നു. 1984 ആയപ്പോഴേക്കും "കരിവെള്ളൂർ ടൂട്ടോറിയൽസ്" വിലയ്ക്ക് വാങ്ങി. ഏറ്റവും നല്ല റിസൾട്ട് എന്ന ലക്ഷ്യത്തോടെ രാവും പകലും അദ്ധ്വാനിച്ചു. രാഷ്ട്രീയത്തിന്റെ ചുവപ്പൻ സഹകരണം സ്വപ്നങ്ങളെ കൂടുതൽ പച്ചപിടിപ്പിച്ചു. പല പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കാനും കൂടുതൽ ഊർജം പകരാനും ബീഡി കമ്പനിയിലെ തൊഴിലാളികളും, പാർട്ടിയും ഏറെ സഹായിച്ചു. 

1986 ൽ "എക്സലന്റ്" കൂടെ വിലയ്ക്ക് വാങ്ങിയപ്പോൾ കുട്ടികളുടെ എണ്ണം നാലായിരമായി. ഒരു ക്ലാസിൽ അമ്പത് കുട്ടികൾ വരെയുള്ള പതിനാല് എസ് എസ് എൽ സി ഫെയ്ൽഡ് ബാച്ച് പോലും വിജയകരമായി നടത്തിയിരുന്ന കാലം. ടൂട്ടോറിയലിൽ തന്നെയായിരുന്നു താമസം. രാത്രി ബാച്ച്(9.30 വരെ) അടക്കം ഒരു ദിവസം എട്ടോ ഒമ്പതോ മണിക്കൂർ പഠിപ്പിച്ചിരുന്നു. തികഞ്ഞ അർപ്പണബോധത്തോടെ പ്രവർത്തിച്ചതു കൊണ്ടുതന്നെ 116 മാർക്കിൽ നിന്ന് 372 മാർക്കിലേക്ക് കുട്ടികളെ ഉയർത്താൻ കഴിഞ്ഞ ചരിത്രം വരെ ഉണ്ടായിട്ടുണ്ട്. "അക്കാദമി" ഒരു മുതലാളിയുടെ സൃഷ്ടിയല്ല, അക്കാദമിക്ക് സമ്പ്രദായങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയുടെ, ആർജവമുള്ള ഒരു മാനുഷിക പ്രത്യയശാസ്ത്രത്തിന്റെ സാമൂഹിക മുന്നേറ്റമായിരുന്നു. വിഠോബാ ക്ഷേത്രത്തിൽ രാവിലെ എട്ടര മണിക്ക് ജയഭാരതിയെ താലികെട്ടിയ സുരേശൻ മാഷ് 12.30 ന് ക്ലാസെടുക്കാൻ ഓണക്കുന്നിൽ "അക്കാദമി" യിൽ എത്തിയത് നർമത്തോടെയും, അത്ഭുതത്തോടെയും പലരും ഓർക്കുന്നുണ്ട്. മകൻ അനൂപും, മകൾ നിത്യയും മാഷിന്റെ പാതയിലല്ലെങ്കിലും ആയുർവേദ രംഗത്ത് സജീവമായി. 

1995 ൽ "അക്കാദമി" വിട്ടുകൊടുത്തെങ്കിലും മാഷ് അതിനെ സ്വന്തം കുട്ടിയെപ്പോലെ ഓർക്കുന്നു. ഇംഗ്ലീഷ് ഗ്രാമർ പഠനത്തിലെ അസ്കിതകൾക്ക് കയ്‌പോടെയും മധുരം ചേർത്തും പ്രതിവിധി ചെയ്തിരുന്ന മാഷ് വൈദ്യരംഗത്ത് ജോലി ചെയ്തു തുടങ്ങിയത് ഒരു രൂപകമായി മാത്രമേ കാണാൻ പറ്റൂ. ഭാഷാതുരതകൾ ഇനിയും മാഷിന്റെ കൈകളിലൂടെ സുഖപ്പെടാനുണ്ട്. നോക്കൂ ജോലിക്കിടയിലും ഇന്നും മാഷ് അധ്യാപനം തുടരുന്നു. അദ്ദേഹം അല്പം കടുപ്പം ചേർത്ത് പറഞ്ഞാൽ ഭാഷാഭിഷഗ്വരനാണ്. 

ഇന്ററോഗേറ്റീവ് സെന്റെൻസ് എന്താണെന്ന് പഠിപ്പിച്ചു കഴിഞ്ഞപ്പോൾ ഒരുദാഹരണം പറയാൻ ആവശ്യപ്പെട്ട കുട്ടി "what" എന്ന question word കണ്ടത് കൊണ്ട് പറഞ്ഞ "What a Pity" എന്ന തെറ്റായ വാക്യത്തിനുള്ള മാഷിന്റെ മറുപടി മതി ഒറ്റവാക്കിൽ എല്ലാം സംഗ്രഹിക്കാൻ:

"ചെണ്ടമുട്ടി പോകുന്നതെല്ലം മുച്ചിലോട്ട് പോതി ആവണന്നില്ലാന്ന് " !! 
                                                                 -സന്തോഷ് കാന (by Santhosh Kana)

സുരേശൻ മാഷുടെ കൂടെയുള്ള കാലങ്ങളെ ചില പൂർവ വിദ്യാർത്ഥി/വിദ്യാർത്ഥിനികൾ ഓർക്കുന്നു:

ഞാന്‍ സുരേശന്‍മാഷിന്‍റെ ആദ്യത്തെ വിദ്യാര്‍ത്ഥികളില്‍ ഒരാളാനെന്നതില്‍ അഭിമാനിക്കുന്നു. 1979ല്‍ ഞാന്‍, ദിനേശ്പൈ, സംപത്ത്, ലത, ചിത്ര, ആയിഷ തുടങ്ങിയ ഒരു പത്തോളം കുട്ടികളുമായി കരിവെള്ളൂര്‍ ബസാറില്‍ പഴയ വളം ഡിപ്പോ കെട്ടിടത്തിലായിരുന്നു പിന്നീട് പ്രശസ്തമായ ട്യൂട്ടോറിയല്‍ അക്കാദമി ആരംഭിച്ചത്. പിന്നീട് sslc exam സമയത്ത് ഞങ്ങള്‍ കുറച്ച് കുട്ടികള്‍ക് സുരേശന്‍മാഷിന്‍റെ വീട്ടില്‍വച്ച് special class(with food) തന്നതൊക്കെ ഇപ്പോഴും ഓര്‍കുന്നു. സുരേശന്‍മാഷിനോടും ടി കുഞ്ഞിരാമന്‍മാഷിനോടും ഒരു പ്രത്യേക ആത്മബന്ധമായിരുന്നു. `അല്ലേ ഈശ്വരന്‍മാരേ' എന്ന ഒരു വിളിയുണ്‍ടായിരുന്നു സുരേശന്‍മാഷിന്, ഓര്‍മയുണ്‍ടോ,,,,,,,(Dinesh Mundavalappil)


I got a base in English grammar only after attending his class. He is such a wonderful teacher and there are not enough words to explain just how powerful was his grammar class. I use the same methods to teach my son. I always say to him about my great teacher during the study time. Thank u very much sir& god bless u sir. (Leena Santhosh)

 

SIEVE


Sifted yesterdays
into
this morning's bowl,

You alone came through.
          -Santhosh Kana
(M)




Wednesday, March 1, 2017

പൃഥ്‌വിരാജിനൊരു കത്ത്

പ്രിയപ്പെട്ട പൃഥ്‌വിരാജ്,
 
സ്ത്രീവിരുദ്ധ സിനിമകളിൽ അഭിനയിക്കില്ലായെന്നും അത്തരം ഡയലോഗുകൾ പറയുകയില്ല എന്നും ഉറച്ച തീരുമാനമെടുത്തപ്പോൾ അതൊരു ആവേശത്തിന്റെ പുറത്താണോ എന്ന് ഞാൻ സംശയിക്കുന്നു. ഒരു നടൻ എന്ന നിലയിൽ താങ്കളുടെ ധർമം അഭിനയിക്കുക എന്നതാണ്. താങ്കൾ എടുത്ത തീരുമാനത്തിൽ ചില അപകടങ്ങൾ പതിയിരിക്കുന്നുണ്ട്. ഏത് കഥാപാത്രം ചെയ്യണം, ചെയ്യേണ്ട എന്നതൊക്കെ തീരുമാനിക്കാനുള്ള അവകാശം അങ്ങയ്ക്കുണ്ട്. ആ തെരഞ്ഞെടുപ്പാണ് ഏതൊരാളുടെയും രാഷ്ട്രീയം. പക്ഷെ കലാരംഗത്ത് പ്രവർത്തിക്കുന്ന ഒരാൾ എന്ന നിലയിൽ താങ്കളെടുത്ത തീരുമാനത്തിൽ കലയെ മനസ്സിലാക്കുന്നതിലുള്ള ചില പോരായ്മകൾ  പതിയിരിക്കുന്നുണ്ട് എന്ന് ഓർമിപ്പിക്കട്ടെ:

1  . ഒരു കലാസൃഷ്ടിയുടെ ടോട്ടാലിറ്റി ആണ് അതിന്റെ രാഷ്ട്രീയം തീരുമാനിക്കുന്നത്. ഒരു സിനിമയിൽ സ്ത്രീവിരുദ്ധരായ കഥാപാത്രങ്ങളുണ്ടായിരിക്കാം, പക്ഷെ ആ സിനിമ സ്ത്രീ വിരുദ്ധമാകണമെന്നില്ല. ഒരു നടൻ ഒരു കലാസൃഷ്ടിയുടെ ടോട്ടാലിറ്റിക്കുള്ള അനേകം ഉപാധികളിൽ ഒന്ന് മാത്രമാണ്.

2  . ഒരു കലാസൃഷ്ടി സ്ത്രീവിരുദ്ധമാണോ, സവർണമാണോ, മത തീവ്രവാദമാണോ എന്നൊക്കെ തീരുമാനിക്കുന്നത് പ്രേക്ഷകനാണ്, പ്രേക്ഷകന്റെ നിരീക്ഷണങ്ങളാണ്. ഒരു പുസ്തകമാണെങ്കിൽ വായനയാണ്. ഒരു കലാസൃഷ്ടി പൂർത്തീകരിക്കപ്പെട്ട ഉത്പന്നമല്ല. നിരന്തരം കണ്ടെത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്. ആ കണ്ടെത്തൽ നടക്കുന്നത് വിവിധ കാഴ്ചപ്പാടുകളിലൂടെയാണ്. മലയാള സിനിമയിൽ സ്ത്രീവിരുദ്ധ സിനിമകൾ ഉണ്ടാകുന്നത് രഞ്ജിത്തിന് ശേഷമോ, ഇതാദ്യമായിട്ടോ അല്ല. പക്ഷേ, അത്തരത്തിലുള്ള കാഴ്ചപ്പാടുകൾ, കലയെ നോക്കിക്കാണുന്ന നിരൂപക/ആസ്വാദക രീതികൾ തുടങ്ങിയവ ഉണ്ടായിട്ടുള്ളത് ഈയടുത്തല്ലെങ്കിലും ഏറെ പഴയകാലത്തുമല്ല. ചരിത്രം മുഴുവൻ പരിശോധിച്ചാൽ സ്ത്രീ വിരുദ്ധ സിനിമകൾക്ക് ഏറെ ഉദാഹരണങ്ങൾ കാണാൻ കഴിയും.  ഏതൊരു സമൂഹവും അതിന്റെതന്നെ പഴയ കാഴ്ചപ്പാടുകളിൽ നിന്ന് ചോദ്യങ്ങളിലൂടെയും, രാഷ്ട്രീയ-സാമൂഹിക മുന്നേറ്റങ്ങളിലൂടെയും പുതു കോണുകൾ തിരയാൻ നിർബന്ധിതമാകുമ്പോഴാണ് പുതിയ സമീപനങ്ങളും, വായനകളും ഉണ്ടാകുന്നത്. എങ്ങിനെയാണ് പൃഥ്‌വിരാജിന് താങ്കൾ ഇപ്പോൾ ചെയ്യുന്ന സിനിമയ്ക്ക് ഭാവിയിൽ എന്ത് അർത്ഥങ്ങളാണ് ഉണ്ടാകുക എന്ന് മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്നത്? അൽപം വർഷങ്ങൾക്കുമുമ്പ് താങ്കൾ തന്നെ പറഞ്ഞ ഡയലോഗുകൾ സ്ത്രീവിരുദ്ധമാണെന്ന് ഇപ്പോൾ താങ്കൾക്ക് തോന്നുന്നത് തന്നെ ഈ ഒരു പരിണാമത്തിന്റെ ഭാഗമായാണ്.  ഇന്ന് സ്ത്രീ വിരുദ്ധമെന്നോ, സവർണമെന്നോ തോന്നിക്കാത്ത പലതും പിന്നീട് ആ രീതിയിൽ വ്യാഖ്യാനിക്കപ്പെടാം. അതിനെയൊക്കെ മുൻകൂട്ടി കാണാതെ ഇങ്ങനെയൊരു പ്രസ്താവന അഥവാ തീരുമാനം എടുക്കുന്നത് ഒരു കലാകാരനെന്ന നിലയിൽ താങ്കൾക്ക് തന്നെ കെണിയൊരുക്കുന്നതിന് തുല്യമല്ലേ? അങ്ങിനെ ഒരു കലാകാരൻ സ്വയം പരിമിതപ്പെടുത്തേണ്ടതുണ്ടോ? 

സ്നേഹത്തോടെ,
സന്തോഷ് കാന 

Tuesday, February 28, 2017

To Prithviraj

Dear Prithviraj, 

I sincerely appreciate your resolution not to be part of misogynistic films but i am afraid you have in your enthusiasm failed to understand a few key aspects. I would like you to kindly reflect over the points i list here: 

1. No work of art (here film) is a finished product. It is in constant evolution as it finds new meanings in the perspectives of the viewer. How do we brand a film as misogynistic? is it based on a few dialogues or scenes in the film or is it in the totality of the message it conveys? An actor is just one of the many instruments in conveying that totality. The ethics of an actor is to give his/her best to the character to be portrayed whether the character is progressive or regressive. I admit that you have every right to decide what you have to be part of and what not to be. And that choice is your politics. Quite ok with it. But the danger that lurks in your decision is to be analysed in detail as it sounds a little ludicrous when interpreting art forms. 

2. Misogyny in films or art forms is not a recent phenomenon. What is recent(not really recent though) is the discovery of it. A society which is getting itself gradually disentangled from its own yester ideologies or perceptions is certainly bound to unearth new and myriad meanings in its art forms. And that discovery is beyond the art form. It lies with the viewer/reader(though a minority). Your own present discovery of an immaturity on your part in delivering certain misogynistic dialogues a few years ago itself says it all about the evolutionary nature of perceptions. So, the films you commit in your post-resolution phase may not apparently sound misogynistic but can be interpreted as one after a decade or so. This is where your resolution sounds quite unnecessary. How can you limit or anticipate the nature and meaning of an art form? "For who has sight so keen and strong, That it can follow the flight of song?" 

please take my views in good spirit. 
Best wishes. 
--santhosh kana