My Strength

what do you like about this blog?

Friday, March 24, 2023

കള്ളവണ്ടി-യിൽ ഒരു യാത്ര (Rema Perikamana)


സന്തോഷ് കാനയുടെ 'കള്ളവണ്ടി' എന്ന പുസ്തകത്തെക്കുറിച്ച് 

-ശ്രീമതി രമ പെരികമന 


ശ്രീ സന്തോഷ് കാനയുടെ നാൽപത്തിയൊന്ന് ചെറു കവിതകൾ സമാഹരിച്ച 'കള്ളവണ്ടി' വായിച്ചു. കാച്ചിക്കുറുക്കിയ വാക്കുകളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാവുമെന്ന് അദ്ദേഹം നിസ്സംശയം തെളിയിക്കുന്നു.  

"ഒരു പേനയുടെ സിരയിൽ ഉറഞ്ഞുകൂടിയ ചിന്തകളും വികാരങ്ങളും പ്രേരണയുടെ സന്തപ്തതയിൽ താളുകളിലേക്ക് അലിഞ്ഞൊഴുകുമ്പോഴാണ്,

ചിന്തയുടെ ഒരു വിത്ത് പരിചിതമായ ഉർവ്വരഭൂമി(ക)യിൽ പതിക്കുമ്പോഴാണ്,

ഒറ്റവാക്കിൽ അത് പറയാനാകില്ല എന്ന് തിരിച്ചറിയുമ്പോഴാണ്...." 

ശ്രീ സന്തോഷ് കാനാ എന്ന കവിയിൽ കവിത ജനിക്കുന്നത് എന്ന് അദ്ദേഹം തന്നെ പറയുന്നു. 

"വാക്കുകളേൽപിച്ച പരിക്ക്

പരിക്കേൽപ്പിച്ച വാക്കുകൾ" 

വാക്കുകളുടെ മാസ്മരികത !!! ചുരുങ്ങിയ വാക്കുകൾക്ക് വിശാലമായ അർത്ഥതലങ്ങൾ നൽകുകയല്ലേ "പരിക്ക്" എന്ന ഈ കുഞ്ഞു കവിതയിലൂടെ? 

"വറ്റിയ നദി" എന്ന കവിതയിൽ നിറഞ്ഞു കവിഞ്ഞൊഴുകിയിരുന്ന നദിയുടെ സുരഭിലമായ ഓർമ്മകൾ നമ്മിൽ നഷ്ടബോധം സൃഷ്ടിക്കുന്നു. 

സങ്കീർണമായ വികാര വിചാരങ്ങളെ വാക്കുകളിലൂടെ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുകയാണ് "അവൻ കാണുന്നത്" -ലെ അവന്റെ കാഴ്ചകളിലൂടെ. 

"പരികല്പന" ഏതോ മധുര സ്വപ്നത്തെ, പ്രണയത്തെ ഓർമിപ്പിക്കുന്നു. 

"നിന്നിലേക്ക്" ജീവിതയാത്രയുടെ നിരന്തര, വിഷമ, പരീക്ഷണ ഘട്ടങ്ങളെ വ്യക്തമാക്കുന്നു. വളർന്നും, പെരുത്തും, മെലിഞ്ഞും, ഞെരുങ്ങിയും, അടങ്ങിയും, ഒതുങ്ങിയും, കുനിഞ്ഞും, താഴ്ന്നും, താണ്ടിയും, കവിഞ്ഞും നിന്നിലേക്കെത്തിച്ചേരുന്ന ലോകസത്യം വെളിവാക്കുന്ന കവി പ്രപഞ്ചനിഗൂഢതകളിലേക്ക് വിരൽ ചൂണ്ടുന്നു.

"ബാല്യപാഠങ്ങൾ'-ളിലൂടെ നഗരത്തിന്റെ യാന്ത്രികതയും, മാന്ത്രികതയും, ഗ്രാമവിശുദ്ധിയും വ്യക്തമാക്കുന്നു. 

"എല്ലാവരും വഴിമാറിക്കൊടുക്കേണ്ട ജന്മിയാണ് തീവണ്ടി" എന്ന് തുടങ്ങുന്ന തീവണ്ടിയെക്കുറിച്ചുള്ള കവിതയും ചിന്തനീയം തന്നെ. തീവണ്ടി വെറുമൊരു യാത്രാമാധ്യമമല്ല, മറിച്ച് പല ജീവിതസത്യങ്ങളെയും വെളിവാക്കുന്ന വലിയ ലോകത്തിന്റെ ചെറു പതിപ്പാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. തീവണ്ടിയുടെ രൗദ്രഭാവത്തെ കഥകളിയിലെ ചുവപ്പുവേഷത്തോട് ഉപമിക്കുകയാണ് കവി.

"വിയർപ്പിന്റെ മഷി കൊണ്ട് മണ്ണിൽ മനോഹര കവിത രചിക്കുന്ന കർഷകനും, നിശാദുഖത്തിന്റെ ഗഹനാന്ധകാരത്തിൽ നിന്ന് വലിച്ചെറിയപ്പെട്ട നിലവിളിക്കുള്ള സാന്ത്വന ഹസ്തമായി പ്രഭാത സൂര്യന്റെ ആദ്യ കിരണത്തെയും" കാണുന്ന കവിയുടെ ഭാവന എത്ര സുന്ദരം!

നഷ്ടസ്വപ്നങ്ങളുടെ ആവിഷ്കാരം തന്നെയാകുന്നു "നഷ്ടപ്പെട്ടത്" എന്ന കവിത. നഷ്ടസ്വപ്നങ്ങളുടെ ഓർമകളിൽ ഭ്രാന്തമായി പകച്ചുനിൽക്കുകയാണ് വായനക്കാരും. 

"ഉറക്കം" എന്ന കവിത ഉറക്കത്തിന്റെ വിവിധ തലങ്ങൾ, ഭാവങ്ങൾ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നു. 

"കള്ളവണ്ടി" എന്ന കവിത ആക്ഷേപ ഹാസ്യത്തിന് ഒരു വ്യത്യസ്തമായ രൂപകം മുന്നോട്ട് വെക്കുന്നു. വണ്ടിയിലല്ല കള്ളം, യാത്രയിലാണ് എന്ന് രസകരമായി സന്തോഷ് പറഞ്ഞുവെക്കുന്നു. 

ഓരോ കവിതയിലും ജീവിതാനുഭവങ്ങളുടെ തീഷ്ണതയും, ബാല്യകാല ഓർമകളും, സാമൂഹിക ജീവിതാവസ്ഥകളും അവയെക്കുറിച്ചുള്ള സന്ദേഹങ്ങളും, അസ്തിത്വപരമായ ആശങ്കകളും, ആക്ഷേപ ഹാസ്യത്തിന്റെ മൂർച്ചയേറിയ വാക്കുകളും എല്ലാം സന്തോഷ് കാനയുടെ കവിതകളിൽ പ്രതിഫലിക്കുന്നു. 

ഇനിയും ചിന്തകൾ അദ്ഭുതകരമായ വാക്കുകളായി പരിണമിക്കട്ടെ എന്ന് ആശംസിക്കുന്നു. 

എന്നെന്നും നന്മകൾ ഉണ്ടാകട്ടെ ,

പ്രാർത്ഥനകളോടെ,

രമ പെരികമന 

Rema Perikamana



Monday, March 13, 2023

THREE MUSKETEERS ON AN EVENING-A SHORT STORY

It was a winter evening and as usual I went out in warm clothes to have something spicy. Yes, he was there, the bearded man selling chowmein by the roadside in his four-wheeled cart.

“Namaste sir” he greeted me as usual and offered me a chair. It was not as crowded like other days though there were two or three waiting to receive their parcel. Some have parked their vehicles and were on their mobile when he blinked his eyes off the smoke while stirring hot chowmein in the pan. His assistant served food to some and also was busy packing for the customers.

When it was my turn and I began relishing the hot egg chowmein, I saw a few students of mine heading towards us. They were on their way back from some coaching classes. Parking their cycle, they placed order. I covered my ears with a shawl and withdrew to a dimly lit corner. Since they couldn’t recognize me, they were quite natural in their talks and behaviour. They went about discussing some problem in Maths, a hangover of the coaching class. Since two of the three were getting impatient about the wait, they were passing comments on the vendor. One said,

“Ask this fellow to speed up yaar.”

Another added, “Tell him that we have to reach home and prepare for Physics test tomorrow”.

The third one chuckled and added,

“Wah..the right person to discuss your exam worries with!! Whether physics or chemistry, what difference does it make to him?”

I looked at the bearded vendor and saw no expression on his face. He was almost through. Now he served them as his assistant was busy winding up.

Though I finished eating, I waited for a while after paying him. While my students relished the hot stuff, he got ready to close for the day.

When one of them came to him to pay, he asked,

“Are you studying science? Which class?”

With a shocked expression, the boy said “class xii”.

“So, you have a physics test tomorrow, right? I could sense that u r pretty worried about it.”

That was it. I could see the faces of the three musketeers close together below the bulb staring at him in wonder. I am sure it took them no time to digest the food.

“Have you read Carl Sagan’s Cosmos?” I knew his question pierced through them like a nail.

Though the “NO” didn’t come out orally from the boys, it was evident in their eyes.

“At least any of his popular science books?’’

Now again, the “NO” came out accompanied by a “SORRY” miserably through their eyes.

“Bhaiyya, sorry Uncle, sorry sirji… how do you know about all this?”

“Dear friends, I am a graduate in Physics. I couldn’t continue my studies due to financial constraints at home. But I still have a passion for science.”

I found them wriggling in guilt and discomfort. Turning to me, he said,

“Sir, I have got some good collection of books on science. Please find out if it can be sold to your library or any one is interested in buying them.”

“Sir!!!!” A smoke of shock came out of the three seeing me, like the hot frying pan  sprinkled with water. I was now close to them and took the shawl off my face.

“Sorry” they said in unison and rushed off into the darkness, heavy now, unable to hear another word from him or to face me.

“You did a wonderful job” I said, while he smiled caressing his beard.

“I would find out if any one is interested in buying those books”.

“Thank you, sir. Gud nite”.

“Gud nite.”

 


On my way back home, I  remembered the words of Carl Sagan,

I went to the librarian and asked for a book about stars ... And the answer was stunning. It was that the Sun was a star but really close. The stars were suns, but so far away they were just little points of light ... The scale of the universe suddenly opened up to me. It was a kind of religious experience. There was magnificence to it, grandeur, a scale which has never left me. Never ever left me.” 

(The next morning, the three musketeers shared their experience in the class in my presence)

by Santhosh Kana

(This story was published in the 'Indian Ruminations', a journal of Indian English Writers. April, 2012.)

Monday, March 6, 2023

Empty Vessel is Full

I was working in West Bengal and for some urgent engagements I had to rush home, to my native place in Kerala. I was in charge of a few departments at my work place. Before leaving, I got anxious about what would happen to the work assigned to me in my absence. I decided to brief my colleague, who used to assist me in my work, about each and every detail of the work done/to be done. I might have looked feverishly concerned about everything and when I told him that I would be contacting him to get updates of the work done, he said something in the most nonchalant way that brought a profound transformation in me. 

He said, "Sir aap aaram se ghar jaaiye, aapke bina Hindustan mein koi kaam ruknewala nahi hai" (Sir, please go home relaxed. Your absence is not going to make any damn difference to anything in this country) !!!Wow.

It hit me deep somewhere and something died in me at once. His words didn't make me angry but I felt like being liberated from my own prison!!

The absence/death of the Ego is true Presence. Yes, The vessel is Full when it's Empty.

 --by Santhosh Kana

ഒരു 'ഓട്ടോ' ബയോഗ്രഫി (An AUTO biography) Santhosh Kana

ഒരു 'ഓട്ടോ' ബയോഗ്രഫി  

സുൽത്താൻ പേട്ടയിൽ നിന്ന് കയറുമ്പോൾ ഓട്ടോ ഡ്രൈവറുടെ കൂടെ മറ്റൊരാളും ഇരുന്നു സംസാരിച്ചുകൊണ്ടിരുന്നു. വീട് കെട്ടുന്നതിന്റെ ചെലവുകളെക്കുറിച്ചാണ്. കല്മണ്ഡപത്ത് അയാൾ ഇറങ്ങിയപ്പോൾ ഡ്രൈവർ ആവേശത്തോടെ ആ വിഷയത്തിന്റെ കുരുക്കഴിച്ച് എനിക്ക് തന്നു. 

"അയാളേ, ഒരു വീട് വെച്ചിട്ടുണ്ട്. മൂന്നു നാല് ലക്ഷത്തിലൊതുക്കാമെന്നായിരുന്നു ആദ്യം വിചാരിച്ചത്. പൂർത്തിയായപ്പോൾ പതിമൂന്ന് ലക്ഷമായി. വീട് നല്ലതാണ് ട്ടോ.."

"അത് ശരി"

"ആഹ് ... നമ്മളെപ്പോലെയൊക്കെ സാധാരണക്കാരനാണ്. വല്യ പണോന്നുള്ള ആളല്ലാ. പക്ഷേ എന്താ ചെയ്യാ...വീട് എല്ലാർക്കും ഒരാഗ്രഹല്ലേ"

"പിന്നെ?"

"അതോണ്ടാണ് .. മൂപ്പര് കൊറച്ച് മനസ്സ് വെഷമത്തിലാണ്. ഞാൻ ഇങ്ങനെ സമാധാനിപ്പിച്ചു കൊടുക്ക്കായിരുന്നു...... ഇടത്തോട്ടല്ലേ?"

"അതെ"

"വല്യ കഷ്ടാ"

"എന്ത്?"

"അല്ലാ പണൂല്ലെങ്കി.."

"ഓ.."

"പിന്നെ നമ്മക്കൊക്കെ എത്ര കിട്ടാനാ അല്ലെ സാറേ?"

"വലിയ കഷ്‍ടം തന്നെ...അതാ...ആ വളവിൽ നിന്ന് ഇടത്തോട്ട് "

"ഞാൻ വീട് വെച്ചൂ ട്ടോ...രണ്ട് കൊല്ലായി. പിന്നെ ഒരു കാര്യം...അന്ന് തന്നെ എനിക്ക് അഞ്ച് ലക്ഷായി. സാധനങ്ങക്കൊക്കെ എത്ര പെട്ടെന്നാ വെല കൂടുന്നത് ..ഓ എന്റമ്മോ."

വണ്ടി വേഗത കുറച്ച് അയാൾ എന്റെ നേരെ തിരിഞ്ഞ് പതിയെ പറഞ്ഞു,

"ചെലപ്പൊക്കെ രാത്രി മൂത്രോഴിക്കാൻ എണീറ്റാ പിന്നെ ഒറക്കൂല്ലാ. ഇങ്ങനെ വെർതേ ആലോചിച്ചോണ്ട് കെടക്കും. ഭാര്യ ചോദിക്കും, "എന്താ? എന്ത് പറ്റി?" അവളോട് "ഏയ്..ഒന്നൂല്ലാന്ന് പറയും. 

ഇവിടെ നിർത്താം അല്ലേ?

"മതി .. ഇവിടെ നിർത്തിയാൽ മതി"

"ശരി...കാണാം"

വീടിനു മുന്നിൽ ഇറക്കി വിട്ട്, തിരിച്ച് കുലുങ്ങി കുലുങ്ങി കയറ്റം കയറി പോകുന്ന ഓട്ടോയെ ഞാൻ കുറച്ചുനേരം നോക്കി നിന്നു. അറിയില്ല, എന്തിനായിരുന്നു എന്ന്. 

-സന്തോഷ് കാനാ 

by Santhosh Kana 

 

Sunday, March 5, 2023

‘മുന്നറിയിപ്പ്’ നൽകുന്ന മുന്നറിയിപ്പ് (Munnariyippu, a Malayalam movie)


‘മുന്നറിയിപ്പ്’ എന്ന സിനിമ ഒരു വ്യക്തിയും സമൂഹം നിഷ്കർഷിക്കുന്ന രീതികളും തമ്മിലുള്ള സംഘർഷത്തെ തീവ്രമായി അവതരിപ്പിക്കുന്നു. ജയിൽ എന്ന ഒരു സാമൂഹിക സ്ഥാപനം നൽകുന്ന സ്വാതന്ത്ര്യത്തെ സമൂഹം എന്ന തുറന്ന ജയിൽ എത്രത്തോളം ഇല്ലാതാക്കുകയും ഒരു വ്യക്തിയെ കുറ്റ കൃത്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു എന്ന് രാഘവന്റെ ജീവിതത്തിലൂടെ കാണിച്ച് തരുന്നു. 

ജയിലിൽ നിന്ന് മോചിപ്പിക്കപ്പെടുന്ന രാഘവൻ “who wants freedom?” എന്ന ബഷീറിന്റെ ചോദ്യത്തിന്റെ അർത്ഥ തലങ്ങൾ തന്റെ ഭാവങ്ങളിലൂടെ കാണിച്ചു തരുന്നുണ്ട്. ജയിലിനു പുറത്തുകൊണ്ടുവന്നത്തിനു ശേഷം "നിങ്ങൾക്ക് എല്ലാ സൗകര്യങ്ങളും ഈ മുറിയിൽ ഉണ്ട്. പുറത്തു പോകരുത്" എന്ന് ആജ്ഞാപിക്കുന്ന അഞ്ജലിയോട് "ജയിലിലും ഇങ്ങനെയാ" എന്ന രാഘവന്റെ മറുപടിയിൽ ഈ സത്യമുണ്ട്.

അഞ്ജലിയടങ്ങുന്ന സമൂഹത്തിന്റെ പൊതുബോധം ചൂഷണത്തിന്റേതാണ്. രാമ മൂർത്തി എന്ന ജയിൽ സൂപ്രണ്ടിന്റെ വിരസമായ ജീവിതത്തിൽ ഇല്ലാത്ത സർഗാത്മകത ഉണ്ടാക്കി അദ്ദേഹത്തെ സമൂഹത്തിൽ പ്രതിഷ്ഠിക്കുക എന്ന ജോലി ഒരു പ്രതിലോമ സാംസ്കാരിക സാഹിത്യ പ്രവർത്തനമാണെന്ന് അഞ്ജലിക്കറിയാം. ഉണ്ണി ആർ എന്ന എഴുത്തുകാരൻ ഇവിടെ തുറന്നുകാട്ടുന്നത് സ്വയം മഹത്വവൽക്കരിക്കുന്ന ചില ജീവചരിത്രങ്ങളെയും, അതൊക്കെ സാമൂഹിക സാംസ്കാരിക ഇടങ്ങളിൽ പ്രദർശിപ്പിക്കാൻ ചിലർ നടത്തുന്ന പൊള്ളയായ പ്രവർത്തനങ്ങളെയുമാണ്. അഞ്ജലിക്ക് രാഘവനുമായുള്ള ഇടപെടലിൽ വ്യത്യസ്തമായ ജീവിത ദർശനം കാണാൻ കഴിയുന്നു. അയാളുടെ ജീവിതവും കാഴ്ചപ്പാടും കാപട്യങ്ങളില്ലാത്തതാണ്. അതുകൊണ്ടു തന്നെ ബാഹ്യമായ കൂറ്റൻ ചുവരുകളുള്ള ജയിലിനകത്തും അയാൾ സ്വതന്ത്രനാണ്. സമൂഹത്തിലെ അദൃശ്യമായ അനേകം മതിലുകൾ അയാൾക്ക് കാണാം. അതുകൊണ്ടു തന്നെയാണയാൾ പുറത്തുപോകാൻ ആഗ്രഹിക്കാത്തതും. അയാളുടെ ജീവിതത്തെയും ചിന്തകളെയും ചേർത്ത് അഞ്ജലി എഴുതുന്ന ലേഖനത്തിനും പേര് "ബ്രെയിൻ ബിഹൈൻഡ് ബാർസ്" എന്നാണ്. അതിൽ തന്നെ ഈ വിരോധാഭാസം അറിഞ്ഞോ അറിയാതെയോ പ്രതിഫലിക്കുന്നു. പുറത്തിറക്കിയ ശേഷം രാഘവനോട് "എങ്ങിനെയുണ്ട് പുതിയ ജീവിതം" എന്ന ചോദ്യത്തിന് "പുതിയ ജീവിതമെന്നും പഴയ ജീവിതമെന്നും ഒന്നുമില്ല. ജീവിതം ഒന്നേയുള്ളൂ" എന്ന ഗഹനമായതും അതെ സമയം ഏറെ സരളമായതുമായ മറുപടിയാണയാൾ നൽകുന്നത്. വേർതിരിവിന്റെ (പൂർവാശ്രമം എന്നും സന്യാസം എന്നുമൊക്കെ ഒറ്റ ജീവിതത്തെത്തന്നെ പവിത്രവൽക്കരിക്കാറുണ്ടല്ലോ) പൊള്ളത്തരങ്ങളെ പരിഹസിക്കുക കൂടി ചെയ്യുകയാണയാൾ. സിനിമയുടെ തുടക്കത്തിൽ ചത്ത പല്ലിയെ വഹിച്ചുകൊണ്ടുപോകുന്ന ഉറുമ്പിൻ കൂട്ടം പ്രതീകാത്മകമായി പറയുന്നത് മൃതമായതിനെ ഭക്ഷിക്കുന്ന, ആഘോഷിക്കുന്ന സാംസ്കാരിക അപചയത്തെയാണ്. രാഘവന്റെ മൃതമായ ഭൂതകാലമാണ് സമൂഹത്തിനും മാധ്യമങ്ങൾക്കും ഭക്ഷണം ആഘോഷം. രാഘവനാകട്ടെ അത് പിന്നിൽ വെടിയാനാഗ്രഹിക്കുന്നു.

പുറത്തിറങ്ങുന്ന രാഘവന് നേരിടേണ്ടി വരുന്നത് കോർപ്പറേറ്റ് സമ്മർദങ്ങളെയാണ്. അഞ്ജലിയെപ്പോലുള്ളവർ പ്രതിനിധീകരിക്കുന്നത് കോർപ്പറേറ്റ് രക്ഷാധികാരത്തിന്റെ ചൂഷണസ്വഭാവത്തെയാണ്. തന്റെ ജീവിതത്തെക്കുറിച്ച് എഴുതാനല്ല അത് സമാധാനത്തോടെ, നിസ്വാർത്ഥമായി ജീവിക്കാനാണ് രാഘവൻ ആഗ്രഹിക്കുന്നത്. അതിനെക്കുറിച്ച് എഴുതുകയോ സംസാരിക്കുകയോ ചെയ്യുന്ന ഓരോ നിമിഷവും അതിനെ നമ്മൾ നഷ്ടപ്പെടുത്തുകയാണ്. സ്വാതന്ത്ര്യമുള്ള ജീവിതമാണ് ഏറ്റവും സർഗാത്മകം എന്നയാൾ പറയാതെ പറയുന്നു. പക്ഷെ ഏറി വരുന്ന, വീർപ്പുമുട്ടിക്കുന്ന നിബന്ധനകളും, ശാസനങ്ങളും അയാൾക്ക് താങ്ങാൻ കഴിയുന്നില്ല. താൻ ഏതു കാരണത്താലാണോ ഒരു കുറ്റകൃത്യം ചെയ്തത് അതിലേക്ക് തന്നെ വീണ്ടും വീണ്ടും വലിച്ചിഴക്കുന്ന ഈ സമൂഹത്തോട് അയാൾക്ക് അല്പം പോലും കാരുണ്യമില്ല. ബാറിൽ വെച്ച് അയാൾ പറയുന്നു "വിപ്ലവം..അത് കുടുംബത്തിലായാലും ക്യൂബയിലായാലും ചോര പൊടിയും". വിപ്ലവം മനുഷ്യന്റെ ചൂഷണങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്. അയാൾ തന്റെ സ്വാതന്ത്ര്യത്തെ തടഞ്ഞുവെച്ച് നിരന്തരം ജീവിതം ദുസ്സഹമാക്കുന്ന അഞ്ജലിമാരുടെ തലയ്ക്കടിച്ച് ഏറ്റവും ഒടുവിലത്തെ മുന്നറിയിപ്പ് നൽകുന്നു. ജയിൽ സ്വാതന്ത്ര്യത്തിന് ഇടം നൽകുമ്പോൾ സമൂഹം അത് തടഞ്ഞുവെക്കുന്ന ജയിലായി പരിണമിക്കുന്ന ഭയാനകമായ കാഴ്ച. "കൈത്തിരി കരിന്തിരി" യിലൂടെ വയലാർ പറഞ്ഞ മൈക്കലാഞ്ജലോയുടെ അനുഭവ കഥപോലെ.

--സന്തോഷ് കാനാ (Santhosh Kana) Munnariyippu Malayalam movie

ഐഹിക മനസ്സുകൾക്ക് അഗമ്യമായ പ്രണയലോകം: ഭാമയും ഗന്ധർവനും

അതീന്ദ്രിയവും, സാധാരണ മനസ്സുകൾക്ക് അഗ്രാഹ്യവുമായ ദിവ്യപ്രണയത്തിന്റെ ഇരകളാണ് ഗന്ധർവനും ഭാമയും. ശിക്ഷകളുടെ ഓർമ്മപ്പെടുത്തലുകൾ കൊണ്ടും, പാപ-പുണ്യ ദ്വന്ദ്വങ്ങളുടെ പരമ്പരാഗത ബോധം കൊണ്ടും വേട്ടയാടപ്പെട്ട രണ്ടു മനസ്സുകൾ. 'ഞാൻ ഗന്ധർവൻ' എന്ന സിനിമ വീണ്ടും കാണുമ്പോൾ സദാചാര പോലീസിന്റെയും, അഭിമാന ഹത്യയുടേയും ഇടുങ്ങിയ പൊതുബോധത്തെ അത് ശക്തമായി വരച്ചുകാട്ടുന്നത് പോലെ തോന്നുന്നു. അവിടെ ദേവലോകവും, ദേവലോകത്തു നിന്നുള്ള ആജ്ഞകളും, ഭീഷണികളും, ഉഗ്രശാസനകളും  പ്രണയത്തിന് വിലക്ക് കല്പിച്ച സാംസ്കാരിക അധഃപതനത്തിന്റെ ലോകത്തെ പ്രതിനിധാനം ചെയ്യുന്നു.

ഗന്ധർവനെ മാത്രം കേന്ദ്രീകരിച്ചുള്ള ആസ്വാദനം ആയിരുന്നു കൂടുതലും എന്നെനിക്കു തോന്നുന്നു. എന്നാൽ ഭാമയുടെ വീക്ഷണകോണിൽ ഈ സിനിമ വീണ്ടും കാണേണ്ടിയിരിക്കുന്നു. തനിക്കു ചുറ്റുമുള്ള ഒരു സമൂഹത്തെ, അതിന്റെ ചട്ടക്കൂടുകളെ നിർഭയം നേരിടേണ്ടിവരുന്നത് ഭാമയ്ക്കാണ്. മറ്റുള്ളവവർക്ക് അദൃശ്യനായ ഗന്ധർവന് ആ വിഷമഘട്ടങ്ങൾ ഇല്ല. ഏറ്റവും ഒടുവിൽ താൻ പ്രണയിച്ച പുരുഷനെ വേർപിരിയേണ്ടി വരുന്ന ഭാമയുടെ ദുഃഖം തീവ്രവും ഗഹനവുമാണ്. ശാശ്മല നരകത്തിലെ പീഡനത്തിൽ നിന്ന് അല്പം പോലും ചെറുതല്ല തന്റെ കന്യകാത്വം എന്ന പീഡനം എന്ന് പറഞ്ഞ് ഗന്ധർവന് സ്വയം സമർപ്പിക്കുന്ന ഭാമയുടെ വ്യവസ്ഥിതികളോടുള്ള പ്രതിഷേധം, പ്രണയത്തിനായുള്ള ത്യാഗം വാഴ്ത്തപ്പെടാതെ പോകരുത്. ഗന്ധർവന്റെ ശിക്ഷകളുടെ കാഠിന്യം കുറയ്ക്കാൻ ഓർമയറ്റ മനസ്സ് യാചിക്കുന്ന ഭാമ യാഥാസ്ഥിതിക സമൂഹത്തിനുമുന്നിൽ പ്രണയത്തിന്റെ ശാശ്വതമായ വെല്ലുവിളിയായി സധൈര്യം നിലകൊള്ളുന്നു.

"ഞാൻ ഗന്ധർവ്വൻ" (Njaan Gandharvan) എന്ന സിനിമയുടെ ക്ലൈമാക്സ് രംഗം ഇതാ ഇവിടെ:

ഗന്ധർവ്വൻ: ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാവാനും മനുഷ്യനാവാനും നിന്റെ ചുണ്ടിന്റെ മുത്തമാവാനും നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി. ഈ ഭൂമുഖത്തെ പൂക്കളും  ഈ ഭൂമിയുടെ തേനും മാത്രം നുകർന്ന് കഴിയാൻ അനുമതി കിട്ടിയ അരൂപിയായ ഒരു വർണ ശലഭം. ഞാൻ ഗന്ധർവ്വൻ.

ചിത്രരഥന്റെ കൊട്ടാരത്തിലെ അറകളിലായിരുന്നു ശിക്ഷ. ഏഴു പകലും ഏഴു രാത്രിയും നീണ്ടു നിന്ന കൊടും പീഡനങ്ങൾക്കു ശേഷം അവരെനിക്ക് ശബ്ദം തിരിച്ചു തന്നു. ഒരു വ്യവസ്ഥയിൽ: എന്റെ ഈ ശബ്ദം നിന്നോട് സംസാരിക്കാൻ പാടില്ല. പക്ഷെ നിന്നോട് സംസാരിച്ചില്ലെങ്കിൽ എനിക്ക് ശബ്ദമെന്തിന്?

ഇനി ശിക്ഷ വന്നാൽ അത് വരുന്നത് ദേവേന്ദ്രന്റെ കൊട്ടാരത്തിൽ നിന്നായിരിക്കും.

ഭാമ : എന്തിനായിരുന്നു ശിക്ഷ? എന്ത് തെറ്റുകൾ?

ഗന്ധർവ്വൻ : തെറ്റുകൾ. തെറ്റുകൾ. അവർ പറയുമ്പോൾ എല്ലാം തെറ്റുകളാണ്. സ്വർഗത്തെ സംബന്ധിച്ച സത്യങ്ങൾ അറിയേണ്ടവനായ ഗന്ധർവ്വൻ മനുഷ്യനാകാൻ മോഹിച്ചു. മരണം കാംക്ഷിച്ചു. ആദ്യ ദർശനത്തിൽ തന്നെ അവളുടെ കന്യകാത്വം ചോർത്തിയെടുത്ത് അവളെ ദാസിയും പരിചാരികയും ഇരയും അടിമയുമാക്കാതെയിരുന്നത് ഗന്ധർവ്വന്റെ തെറ്റ്.

നിശാസഞ്ചാരിയായി, അടിമയ്ക്ക് മാത്രം ദൃശ്യനായി അന്തരീക്ഷത്തിൽ തെന്നിനടക്കേണ്ട ഗന്ധർവ്വൻ അവളുടെ കല്പനപ്രകാരം സൂര്യസാന്നിധ്യമുള്ള പകലുകളിലേക്കിറങ്ങി വന്ന് മറ്റ്‌ സാധാരണ മനുഷ്യർക്കുംകൂടി  ദൃശ്യനാകാൻ തുനിഞ്ഞത് തെറ്റ്. അവരുടെ കർണ്ണങ്ങൾക്ക് അമൃതാകാൻ തീരുമാനിച്ചത് ധിക്കാരം.

അടിമയുടെ അടിമയായി മാറിയ ഗന്ധർവ്വൻ അവളുടെ ഇച്ഛയ്ക്കൊത്തോടിയെത്താൻ വേണ്ടി വിധിപ്രകാരം മാറിടത്തിലണിഞ്ഞു നടക്കേണ്ട രുദ്രാക്ഷം എന്ന ഈ അപൂർവ രത്നത്തെ അവൾക്ക് സമ്മാനിച്ചത് അഹങ്കാരം.

അങ്ങിനെ അങ്ങിനെ ഓരോ തെറ്റിനുമുണ്ടായിരുന്നു ശിക്ഷകൾ. മനസ്സും ശരീരവും മുറിക്കുന്ന ശിക്ഷകൾ. ശിക്ഷയിലൂടെ പ്രായശ്ചിത്തം തന്ന് എന്നെ വീണ്ടും ഭൂമിയിൽ സ്വതന്ത്രനാക്കിയിരിക്കുകയാണ്. ഒരിക്കലും നിന്നെ കാണാനോ നിന്നെക്കുറിച്ചോർക്കാനോ പാടില്ലെന്ന ഉഗ്ര ശാസനയോടെ.

ഭാമ : കണ്ടു എന്നറിഞ്ഞാൽ?

ഗന്ധർവ്വൻ : അറിയില്ല. എല്ലാവരുടെയും കണ്ണ് വെട്ടിച്ചാണ് ഞാൻ നിന്റെയടുത്തെത്തിയത്. പ്രകൃതിയുടെ ചാരന്മാർക്ക് എന്നെ ഗ്രഹിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ രണ്ടു പകലും രണ്ടു രാത്രിയും നിന്നെ കാണാൻ വേണ്ടി ഞാൻ ശ്രമിക്കുകയായിരുന്നു. ചാരന്മാരുടെ കണ്ണുവെട്ടിക്കാൻ ഇന്നേ കഴിഞ്ഞുള്ളു. ഈ രാത്രി അവരുടെ കണ്ണിൽ പെടാതിരുന്നാൽ ഈ ചന്ദ്രൻ അസ്തമിക്കും വരെ നമ്മൾ ഒന്നിച്ചു കഴിഞ്ഞാൽ ഞാനവരെ ജയിച്ചു.എനിക്ക് പിന്നെ മനുഷ്യനാകാം. കെണിയുടെയും, ചതിയുടെയും ക്രൂരതയുടെയും ലോകത്തോട് വിടപറയാം. സിദ്ധിയുടെയും ശാപത്തിന്റെയും ശല്ക്കങ്ങൾ ഈ രാത്രികൊണ്ട് കുഴിച്ചുകളയാം.നാളെ മുതൽ നിന്റേതാകാം.

ദേവലോകശബ്ദം: സൂര്യനിലെ അഗ്നിയുടെ മൂർത്തിമത്ഭാവമായ ഗന്ധർവാ... നീ വീണ്ടും കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. നിസ്സാരയായ ഭൂമിയുടെ സത്തയാകാനുള്ള അധമമോഹം ഉപേക്ഷിക്കാത്തതിന് നിനക്കുള്ള ശിക്ഷകളുടെ ആരംഭമായിരിക്കുന്നു.

ഗന്ധർവ്വൻ : ആരാണാണിത്?

ദേവലോകശബ്ദംനിന്നെ ചൂഴ്ന്നുനിൽക്കുന്ന കൊടിയ വിപത്തുകളെപ്പറ്റി നിനക്ക് മുന്നറിയിപ്പ് തരാൻ വേണ്ടി എത്തിയ ത്രികാലജ്ഞനായ ഞാൻ.

ഗന്ധർവ്വൻ : എന്റെ പിതാവും മാതാവുമായ എന്റെ ബ്രഹ്മദേവന്റെ സാന്നിധ്യം ഞാനറിയുന്നു.

ദേവലോകശബ്ദം : നിനക്ക് തെറ്റിയിട്ടില്ല മകനേ

വാശിവെക്കും പോലെ ഗന്ധർവ്വന്റെ പാപങ്ങളുടെ പട്ടിക പെരുകിക്കൊണ്ടിരിക്കുന്നു.

ഗന്ധർവ്വൻ : എന്ത് പാപങ്ങൾ?

ദേവലോകശബ്ദം : ചിന്താശേഷിയിൽ വിഷം വ്യാപിച്ചുകൊണ്ടിരിക്കുന്ന നിന്നോട് തർക്കിക്കാൻ മകനേ ഞാനാളല്ല. നീ നിന്റെ വരും വിധി അറിയുക.

സൂര്യസ്പർശമുള്ള പകലുകളിൽ ഇനി നീയില്ല. പകലുകൾ നിന്നിൽ നിന്ന് ചോർത്തിക്കളഞ്ഞിരിക്കുന്നു. ചന്ദ്രസ്പർശമുള്ള രാത്രികളും.

നിനക്കിനി ആകെ ഉള്ളത് ഇന്നത്തെ ഈ രാത്രി മാത്രം.

ഇന്നത്തെ രാത്രി, രാത്രിയുടെ പതിനേഴാമത്തെ കാറ്റ് വീശാൻ തുടങ്ങുമ്പോൾ നീ ഈ ഭൂമിയിൽ നിന്ന് യാത്രയാകും. ഒരിക്കലും തിരിച്ചുവരവില്ലാത്ത യാത്ര.

ഒന്നിനും നിന്നെ തിരികെവിളിക്കാനാവില്ല. നീ സമ്മാനിച്ച രുദ്രാക്ഷം ഈ നിമിഷം മുതൽ അവളുടെ കഴുത്തിൽ ശക്തിഹീനമായ വെളുത്ത മണൽക്കട്ട.

മഹാദാവിസ്സ് നരകത്തിലെ വിഷശൂലങ്ങളും സർപ്പങ്ങളും ചോര പരത്തുന്ന തറയിൽ ഗന്ധർവനുവേണ്ടി ദാഹിച്ചു നിൽക്കുന്നു.

ഒരു പോംവഴി. ഒരേ ഒരു പോംവഴി ത്രികാലജ്ഞനായ നിന്റെ പിതാവ് നിന്നെ അറിയിക്കുന്നു. നിന്റെ പാപിയാകാൻ വെമ്പി നിൽക്കുന്ന ഈ ഭൂമികന്യകയുടെ ഉള്ളിൽ നിന്ന് നിന്റെ ഓർമയും നിന്റെ ഉള്ളിൽ നിന്ന് അവളുടെ ഓർമയും മായ്ച്ച് കളഞ്ഞിട്ട് ഭൂമിയും സ്വർഗ്ഗവും തമ്മിലുള്ള ബന്ധമറിഞ്ഞിട്ട് ഇവിടെ നിന്ന് യാത്ര ആരംഭിച്ചാൽ നിന്റെ ശിക്ഷകളുടെ കാഠിന്യം കുറഞ്ഞുകിട്ടും.

ഭൂമി ഉപേക്ഷിക്കുന്നതിനു മുമ്പ് ഇവളെ പങ്കിലയാക്കി തള്ളിയില്ലെങ്കിൽ  മനുഷ്യനോ ഗന്ധർവനോ അല്ലാത്ത ദുർഗന്ധം വമിക്കുന്ന വികൃത ജീവിയായി കോടി കല്പങ്ങൾ നിനക്ക് കഴിയേണ്ടി വരും.

ഗന്ധർവ്വൻ : സാരമില്ലച്ഛാ...എനിക്കീ ഓർമ മതി

ദേവലോകശബ്ദം : ഒന്നുകൂടി ഓർക്കുക. നീ ഇവളോടൊപ്പം ചെലവിടുന്ന ഓരോ നിമിഷത്തിനുമൊപ്പം ശാശ്മല നരകത്തിൽ ഇരുമ്പുകൊണ്ടും കല്ലുകൊണ്ടുമുണ്ടാക്കിയ ചുട്ടുപഴുപ്പിച്ച സ്ത്രീരൂപങ്ങളുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയിൽ അവശേഷിപ്പിച്ച ഓർമയ്ക്ക് വിലയായി അവയെയെല്ലാം നീ ആലിംഗനം ചെയ്യേണ്ടി വരും. അവയോടൊപ്പം രാത്രികൾ ശയിക്കേണ്ടിവരും.

ഈ രാത്രി തീരാറാകുന്നു. നിനക്ക് പിൻവാങ്ങാനുള്ള നേരമടുക്കുന്നു. ഓർത്തോളൂ, ശിക്ഷയുടെ കാഠിന്യം കുറയ്ക്കാൻ എന്റെ പുത്രന് ഇനി കുറച്ചു നാഴികകൾ മാത്രം.

        (കാറ്റ് വീശുന്നു)

ഗന്ധർവ്വൻ: കരയരുത്. വേർപാട് എന്നായാലുമുണ്ട്. എല്ലാവർക്കുമുണ്ട്. നമുക്കിപ്പോൾ ഇങ്ങനെ. പറഞ്ഞിട്ടുപോകാൻ കഴിഞ്ഞല്ലോ. അതുതന്നെ വലിയ സമാധാനം.....

പുക മാഞ്ഞു തുടങ്ങുന്നു.

ഭാമ: പുലരാനിനി എത്രയുണ്ട്?

ഗന്ധർവ്വൻ : ഒരുപാടുണ്ട് .

ഭാമ : ഈ നിൽക്കുന്ന ഓരോ നിമിഷവും...

ഗന്ധർവ്വൻ: അവിടെ പഴുപ്പിച്ച സ്ത്രീ പ്രതിമകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതാണോ? ഉണ്ടാവട്ടെ. നിന്റെ ഓർമ എന്റെയൊപ്പം ഉണ്ടെങ്കിൽ എനിക്ക് ഭയമില്ല. പുൽകുന്ന ഓരോ തീ പ്രതിമയെയും ഞാൻ നീയാക്കി മാറ്റും. എനിക്ക് പൊള്ളില്ല.

ഭാമ: പക്ഷെ എനിക്ക് പൊള്ളും. എന്റെ പകലുകളിൽ ശിക്ഷയുടെ ചാട്ടയടികൾ മുഴങ്ങി കേട്ടുകൊണ്ടിരിക്കും. അത് കേൾക്കാൻ പാടില്ല. അങ്ങ് ശിക്ഷിക്കപ്പെടാൻ പാടില്ല. അതും നിസ്സാരയായ ഈ ഞാൻ കാരണം.

ഗന്ധർവ്വൻ : പക്ഷെ എനിക്ക് ....

ഭാമ : അങ്ങനെയല്ല. ഈ ഓർമ എനിക്കും വിലപ്പെട്ടതാണ്. ഇതിനപ്പുറത്ത് ഭൂമിയിലൊരു പെണ്ണിനും ഒന്നും കിട്ടാനില്ല. ഇതും കൊണ്ട് മരിക്കാനാഗ്രഹിക്കുന്നവളാണ് ഞാനും. പക്ഷെ അതിന്റെ പേരിൽ അങ്ങ് ശിക്ഷിക്കപ്പെടാൻ പാടില്ല. അത് ഞാൻ സമ്മതിക്കയില്ല. ഭൂമിയും സ്വർഗ്ഗവും തമ്മിലുള്ള ബന്ധത്തിന്റെ ഈ കണ്ണി അറ്റുപൊയ്ക്കോട്ടെ. പക്ഷെ സദാ തീയും പുകയും വമിയ്ക്കുന്ന ഒരു ഓർമയായി എന്നിലവശേഷിക്കാൻ ഞാനനുവദിക്കില്ല. വേർപാടിന്റെ ഈ രാത്രി കഴിഞ്ഞാൽ ഞാനൊറ്റയ്ക്കുണരുന്ന നാളത്തെ പുലരിയിൽ എന്നെ വേട്ടയാടാൻ പോകുന്ന ഏറ്റവും വലിയ പീഡനം എന്റെ കന്യകാത്വമാണെന്ന് ഞാനറിയുന്നു. എനിക്കതാവശ്യമില്ല. നരകങ്ങളുടെയും ശിക്ഷകളുടെയും കാഠിന്യം കുറയുമെങ്കിൽ അടിമയും പരിചാരികയും ദാസിയും പേറുന്ന ഓര്മയറ്റ മനസ്സ് എനിക്ക് തരൂ.

                                                                -സന്തോഷ് കാനാ (Santhosh Kana)

(a reading of the film 'Njaan Gandharvan')

Aaj sajan sang...song by Kishori Amonkar

  


Aaj sajan sang  milan banilwa

laaore maalnvaa harvaa

achchi nikhrali maalneeya laao

madhpaan anjan manjan kar

piya sangh milao

aaj sajan sang

http://https://www.youtube.com/watch?v=JpGu4WoESh8

PILFERER



The blue denim with his deep, raw scent

The unclaimed toffees on his table where he painted me in words beyond words

The littered scrawls, the infinite consonants of love

where I took shape from shambles

the broken sunglass, those dreamy eyes that fathomed me

the frozen moment of a surreal twilight that melts me

the dewy cotton mouchoirs that blotted his breath.

i pilfered one by one

getting into his den

our E'den'

where our whispers and whimpers seeped through the walls

till the day the cot dismantled

and we broke like its parts.

Now I am made of all that I pilfered.

-by    Santhosh Kana

Thursday, February 23, 2023

മാൽഗുഡിയുടെ സ്രഷ്ടാവിന്റെ വീട്ടിൽ (At MALGUDI AUTHOR'S HOUSE IN MYSORE)

മാൽഗുഡിയുടെ സ്രഷ്ടാവിന്റെ  വീട്ടിൽ 
(At MALGUDI AUTHOR'S HOUSE IN MYSORE)

മൈസൂരിലെ യാദവഗിരിയിലാണ് സാധാരണക്കാരന്റെ ആത്മകഥ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന 'മാൽഗുഡി ഡേയ്സ്' (Malgudi Days) എന്ന പുസ്തകം എഴുതിയ ആർ കെ നാരായൺ മൂന്നു നാല് പതിറ്റാണ്ടുകൾ താമസിച്ച വീട്. 1948 ൽ തുടങ്ങി 1952 ൽ പണിതീർന്ന വീട്  തൊണ്ണൂറുകളിൽ അദ്ദേഹം മദ്രാസിലേക്ക് താമസം മാറ്റിയതിനു ശേഷം ഏറെക്കാലം ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലായിരുന്നു. 2016 ൽ മൈസൂർ നഗര സഭ ഏറ്റെടുത്ത് ഒരു ചെറു സ്മാരകമാക്കി മാറ്റിയിരിക്കുന്നു. മൈസൂരിൽ ഈ വീട്ടിൽ മാത്രമായിരുന്നില്ല നാരായൺ തന്റെ സർഗാത്മക കാലങ്ങൾ ചെലവഴിച്ചത്. ഇതിനു മുമ്പ് ലക്ഷ്മിപുരത്തും മറ്റുമായി രണ്ടോ മൂന്നോ വീടുകളിലായാണ് സ്‌കൂൾ കാലഘട്ടം മുതൽ അദ്ദേഹം താമസിച്ചിരുന്നത്. വിവിധ ദേശങ്ങളിൽ നിന്നുള്ള ആളുകൾ വെളുത്ത ചായം പൂശിയ ഈ ഇരുനിലക്കെട്ടിടത്തിന്റെ അകത്തും പുറത്തും ആ എഴുത്തുകാരന്റെ കാൽപാടുകളും, കൈപ്പാടുകളും തേടി നിരന്തരം എത്തിച്ചേരുന്നു. 

എൺപതുകളിൽ ദൂരദർശന്റെ പുഷ്കല കാലങ്ങളിൽ നിറഞ്ഞു നിന്ന 'മാൽഗുഡി ഡേയ്സ്' എന്ന ടി വി സീരിയൽ കണ്ടപ്പോഴാണ് ഞാൻ ആദ്യമായി ആർ കെ നാരായണന്റെ പുസ്തകങ്ങളിലേക്ക് ആകര്ഷിക്കപ്പെടുന്നത്. മുപ്പത്തിയാറാം വയസ്സിൽ ഒരപകടത്തിൽ അന്തരിച്ച ഉഡുപ്പി സ്വദേശി ശങ്കർ നാഗ് (Shankar Nag) എന്ന അതുല്യ പ്രതിഭയുടെ കാഴ്ചയിലൂടെ മാൽഗുഡി പുനർജനിച്ചപ്പോൾ അത് സാഹിത്യത്തിന്റെ അനുരൂപീകരണത്തിന് ഏറ്റവും ഉത്തമമായ ഉദാഹരണമായി. ലളിത സാധാരണമായ പരിസരങ്ങളും, മനുഷ്യരും നിറഞ്ഞു നിൽക്കുന്ന നാരായണന്റെ സാഹിത്യലോകത്തെ അതിന്റെ തനത് സൗന്ദര്യവും, ആഴവും നഷ്ടപ്പെടാതെ ദൃശ്യ ഭാഷ്യം നൽകാൻ ശങ്കർ നാഗിന് കഴിഞ്ഞു. കാന്തി മടിയ എന്ന ഗുജറാത്തി നടനും, ശങ്കർ നാഗിന്റെ ഭാര്യ അരുന്ധതി നാഗും അഭിനയിച്ച 'ഒരു കുതിരയും രണ്ട് ആടുകളും' (A Horse and two Goats)  'മാൽഗുഡി ഡേയ്സ്' (Malgudi Days) എന്ന കഥാ സമാഹാരത്തിലെ എന്നെ ഏറെ ആകർഷിച്ച കഥയാണ്. മുനി എന്ന ദരിദ്ര കർഷകനും, ഒരു വിദേശിയും തമ്മിൽ നടത്തുന്ന സംസാരം നർമത്തോടൊപ്പം, അധിനിവേശാനന്തര സാഹിത്യ പ്രത്യയശാസ്ത്രങ്ങളും, സിദ്ധാന്തങ്ങളും പ്രതിഫലിപ്പിക്കുകയും, സാഹിത്യലോകത്ത് നാരായണന്റെ സ്ഥാനം വ്യക്തമായി അടയാളപ്പെടുത്തുകയും ചെയ്യുന്നു. മാൽഗുഡി എന്ന സാങ്കല്പിക ഭൂപ്രദേശം കോളനിവൽക്കരണത്തിന്റെ ക്ലിപ്തമായ പരിധികളെ വെല്ലുവിളിക്കുന്നു. 

'ദ മിസ്‌ഗൈഡഡ് ഗൈഡ്' (The Misguided Guide) എന്ന ലേഖനത്തിൽ. മൈസൂരിലെ യാദവഗിരിയിലെ ഈ വീട്ടിൽ വെച്ച് നടൻ ദേവാനന്ദുമായി നടത്തിയ കൂടിക്കാഴ്ച അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. ഈ വീട്ടിലെ ഡൈനിങ്ങ് റൂമിൽ അദ്ദേഹത്തെ സൗത്ത് ഇന്ത്യൻ പ്രാതൽ കൊണ്ട് സൽകരിച്ചതിന്റെ വിവരണം ഞാനോർത്തു. അത് 'ദ ഗൈഡ്' (The Guide) എന്ന നോവൽ സിനിമയാക്കാനുള്ള പദ്ധതിയുടെ പ്രാരംഭഘട്ട ചർച്ചകളായിരുന്നു. അറുപതുകളുടെ മധ്യത്തിൽ പുറത്തിറങ്ങിയ 'ദ ഗൈഡ്' എന്ന സിനിമ ആ നോവൽ പ്രത്യക്ഷമായും, പരോക്ഷമായും മുന്നോട്ടുവെയ്ക്കുന്ന കാഴ്ചപ്പാടുകളും, രാഷ്ട്രീയവുമൊക്കെ ഫിൽമി ഫോർമുലകൾ കൊണ്ട് വിഴുങ്ങിക്കളയുന്നു എന്നാണെന്റെ അഭിപ്രായം. അഡാപ്റ്റേഷന്റെ നിരാശപ്പെടുത്തുന്ന ദൃശ്യഭാഷ്യമാണത്. ആർ കെ നാരായൺ ആ കാലങ്ങളെ വേദനയോടെ അനുസ്മരിക്കുന്നുണ്ട്.  സാഹിത്യത്തെയും, ചരിത്രത്തെയും സിനിമയുടെ വികലമായ രസതന്ത്രങ്ങൾ പുനഃസ്ഥാപിക്കുന്ന ശോചനീയമായ പ്രവണതകളുടെ കാലത്ത് ശങ്കർ നാഗിനെപ്പോലെയുള്ള പ്രതിഭകൾ ചെറുത്തുനിൽപ്പിന്റെ പ്രബലമായ ശബ്ദമാകുന്നു.  

രാശിപുരം കൃഷ്ണസ്വാമി നാരായണൻ എന്ന ആർ കെ നാരായണന്റെ വീടന്വേഷിച്ച് ഇറങ്ങിയ എനിക്ക് വേണ്ടി സിദ്ധാർത്ഥ ലേ ഔട്ടിൽ കാത്തുനിന്നത് കൃഷ്ണസ്വാമി എന്ന ഓട്ടോ ഡ്രൈവർ ആണെന്നത് ആശ്ചര്യകരമായ യാദൃശ്ചികതയായത് എന്നിലെ ഉന്മേഷം വർധിപ്പിച്ചു. രാവിലെ കൃത്യം പത്തു മണിക്ക് തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന കെയർ ടേക്കർ നേത്രാവതി 'അമ്മ ഗേറ്റ് തുറന്ന് എന്നെ നാരായണന്റെ ലോകത്തേക്ക് സ്വാഗതം ചെയ്തു.

കൂറ്റൻ വേപ്പുമരം തണൽ പരത്തിയ, പിങ്കും ഓറഞ്ചും നിറത്തിലുള്ള ബോഗൺവില്ല പൂക്കൾ പൂത്തുനിന്ന ആ വീടിന്റെ മുന്നിലും ചുറ്റിലുമായി ധാരാളം പച്ചപ്പുണ്ട്. ചെറു വരാന്ത കടന്ന് അകത്തേക്ക് കയറിയാൽ ആദ്യം കാണുന്നത് ഒരു ഒഴിഞ്ഞ കസേര വെച്ച വലിയ ഹാൾ ആണ്. ചുമരുകളും, തട്ടുകളും നാരായണന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ പകർത്തിയ ചിത്രങ്ങൾ, അദ്ദേഹത്തിന് ലഭിച്ച ബഹുമതികൾ എന്നിവ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു. ബുക്ക് ഷെല്ഫുകളിൽ 'മൈ ഡേയ്സ്' (My Days) എന്ന അദ്ദേഹത്തിന്റെ ആത്മകഥ മുതൽ വിവിധ സാഹിത്യ കൃതികൾ അടുക്കി വെച്ചിരിക്കുന്നു. നാരായണനും, ഭാര്യയുമൊത്തുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഒരു നിമിഷം 'ദി ഇംഗ്ലീഷ് ടീച്ചർ' (The English Teacher) എന്ന നോവലിലൂടെ അദ്ദേഹം ഏറെ വിഷാദത്തോടെ അവതരിപ്പിച്ച ജീവിതത്തിലെ ദുരന്തത്തെ ഓർമിപ്പിച്ചു. വെറും ആറു വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം 1939 ൽ അദ്ദേഹത്തിന്റെ ഭാര്യ രാജം മരിക്കുന്നതും (അത് ഈ വീട്ടിൽ വെച്ചായിരുന്നില്ല) അതിനു ശേഷം അദ്ദേഹം അനുഭവിക്കുന്ന ഏകാന്തതയും ആ നോവൽ  തീവ്രമായി വായനക്കാരിലേക്ക് പകരുന്നു. "A profound and unmitigated loneliness is the only truth of life, all else is false" എന്നദ്ദേഹം കുറിക്കുന്നു. വർഷങ്ങൾക്ക് ശേഷം മകളുടെ മരണത്തിലൂടെ ദുരന്തങ്ങളും ദുഃഖങ്ങളും വീണ്ടും നാരായണനെ പരീക്ഷിച്ചു. എങ്കിലും അദ്ദേഹത്തിന്റെ സാഹിത്യലോകത്ത് മുഖ്യമായും നില കൊണ്ടത് മിട്ടായി വില്പനക്കാരുടെയും, ചില്ലറ കച്ചവടക്കാരുടെയും, കർഷകരുടെയും പോലെ സാഹിത്യലോകത്തിന്റെ മുഖ്യധാരാ ഭൂപ്രദേശങ്ങളിൽ നിന്ന് മാറി അരികിൽ ജീവിക്കുന്ന മനുഷ്യരുടെ നിത്യജീവിത സംഘർഷങ്ങളും, നർമങ്ങളും, ചെറുത്തു നില്പുകളുമാണ്. ഈ ഇരുനില വീടിന്റെ താഴത്തെ ബാക്കി രണ്ടു മുറികളിൽ നാരായൺ ഉപയോഗിച്ച വസ്ത്രങ്ങളും, അദ്ദേഹത്തെക്കുറിച്ച് ഖുശ്വന്ത് സിംഗ്, ഗ്രഹാം ഗ്രീൻ, എൻ റാം തുടങ്ങി വിവിധ മേഖലകളിലെ വ്യക്തികൾ  നടത്തിയ അനുസ്മരണങ്ങളും കാണാം. 

മുകളിലത്തെ നിലയിൽ മൂന്നു മുറികളിലായി വിവിധതരം സ്മരണികകൾ സൂക്ഷിച്ചു വെച്ചിരിക്കുന്നു. 'മാൽഗുഡി ഡേയ്സ്' എന്ന സീരിയൽ ചിത്രീകരണ സമയത്തെ ലൊക്കേഷൻ ചിത്രങ്ങളും, അലമാരകളിലെ അല്പം പുസ്തകങ്ങളിൽ 'സ്വാമി ആൻഡ് ഫ്രണ്ട്‌സ്' (Swami and Friends) എന്ന നോവലിന്റെ മലയാളം തർജ്ജമയും കണ്ടു. നാഷണൽ ബുക്ക് ട്രസ്റ്റ് പുറത്തിറക്കിയ "സ്വാമിയും കൂട്ടുകാരും" എന്ന പുസ്തകം  പ്രൊഫസർ കെ എം തരകനാണ് തർജമ ചെയ്തിരിക്കുന്നത്. ഹർഭജൻ സിംഗ് ചെയ്ത പഞ്ചാബി തർജ്ജമയുമുണ്ട് കൂട്ടത്തിൽ. ഫ്രഞ്ചിലും ഇംഗ്ലീഷിലുമായി നാരായണന്റെ സാഹിത്യത്തെ കുറിച്ചുള്ള ഒരു പ്രബന്ധവും കണ്ടു. മുകളിലത്തെ വരാന്തയിൽ നിന്ന് നോക്കിയാൽ ചെമ്പകപ്പൂക്കൾ നിറഞ്ഞ അങ്കണവും ഉന്നത മധ്യവർഗ കോളനിയായ യാദവഗിരിയിലെ വിസ്തൃതമായ വീഥിയും കാണാം.


സാഹിത്യ വിദ്യാർത്ഥികൾക്കും, സാഹിത്യ പ്രേമികൾക്കും ഒരു കാല്പനിക കൗതുകമെന്ന രീതിയിൽ സന്ദർശിക്കാൻ പറ്റിയ ഇടമാണ് ഈ വീട്. അതിൽ കവിഞ്ഞ് നാരായണന്റെ സാഹിത്യലോകത്തെക്കുറിച്ച് പഠനം നടത്തുന്നവർക്ക് ഒരുപാടൊന്നും സഹായകരമാകില്ല ഇവിടം. അതെന്നെ ചിന്തിപ്പിച്ചു, എഴുത്തുകാർക്കും, കലാകാരന്മാർക്കും സ്മാരകങ്ങൾ ഉണ്ടാകുന്നതെന്തുകൊണ്ടാണ്? അവരുടെ ഭൗതിക ജീവിത പരിസരങ്ങൾ സംരക്ഷിക്കപ്പെടുന്നത് തികച്ചും ശ്‌ളാഘനീയം തന്നെ. അത്തരം ഇടങ്ങളിലേക്ക് നടത്തുന്ന കാല്പനികവും , പ്രബോധകരവുമായ സാംസ്കാരിക തീര്ഥയാത്രകളും. പക്ഷെ, ഒരെഴുത്തുകാരന്റെ മേൽവിലാസം അന്വേഷിക്കേണ്ടത് അയാളുടെ പുസ്തകങ്ങളിലാണ്. അയാളുടെ വിരൽപാടുകളും, കാൽപാടുകളും പതിഞ്ഞിരിക്കുന്നത് വാക്കുകളുടെ മഷികൊണ്ടുണ്ടാക്കിയ പുസ്തകങ്ങളുടെ ഭാവനാസമ്പന്നമായ വിശാല ലോകത്താണ്. അവിടെ മനുഷ്യർക്കും, ഭൂപ്രദേശങ്ങൾക്കും ഒറ്റമുഖമല്ല. വായനക്കാരന്റെ ഭാവനയുടെ ഫലഭൂയിഷ്ഠമായ ലോകത്ത് ആ മനുഷ്യർ സ്വതന്ത്രമായി, ഓരോ വ്യാഖ്യാനത്തിലൂടെ ജീവിച്ചും അതിജീവിച്ചും വിഹരിക്കുന്നു. സ്മാരക നിർമിതികളും, സംരക്ഷണവുമൊക്കെ എഴുത്തിലേക്കും, എഴുത്തുകാരന്റെ ദർശനങ്ങളിലേക്കും, മനുഷ്യരിലേക്കും, അവരുടെ ജീവിത  പരിസരങ്ങളിലേക്കും, സാമൂഹിക യാഥാർഥ്യങ്ങളിലേക്കുമുള്ള യാത്രകളുടെ പ്രാഥമിക ചുവടുവെപ്പുകൾ മാത്രമാകട്ടെ എന്നും വരും കാലങ്ങളിൽ ഇതൊരു ശ്രേഷ്ഠമായ പഠന കേന്ദ്രം കൂടിയായി മാറട്ടെ എന്നും പ്രത്യാശിക്കാം. 

നാരായണന്റെ വീട്ടിൽ നിന്നും തിരിക്കുമ്പോൾ കൂടെ താല്പര്യത്തോടെ മണിക്കൂറുകൾ ചെലവഴിച്ച കൃഷ്ണസ്വാമി എന്ന ഡ്രൈവറിലും, ജഗ്മോഹൻ പാലസ് ആർട് ഗാലറിയുടെ മുന്നിലുള്ള നടപ്പാതയിൽ പഴയ ടൈപ്പ് റൈറ്റിംഗ് മെഷീനിൽ നിത്യജീവിത വ്യവഹാര പ്രമാണങ്ങൾ തയ്യാറാക്കി ഉപജീവനം നടത്തുന്ന പാണ്ഡുരംഗനിലുമൊക്കെ മാൽഗുഡി തെളിഞ്ഞു നിന്നു. എഴുത്തുകാരൻ ആ വീടിനകത്തല്ല എന്നും, അകത്തിരുന്ന് സൃഷ്ടിച്ച പുറം ലോകത്താണെന്നും അവർ ആവർത്തിച്ച് ഓർമിപ്പിക്കുന്നു. 

-സന്തോഷ് കാനാ 
 Santhosh Kana

published on Mathrubhumi.com (May 2019) 

also in English
video link

THE CONCH

Waves rushed towards you
like you were the moon.

On your insecure sunsets
you hugged me and coiled in me
like the snail in the conch

My walls
echo your voice,
your absence
rings like the empty shell
in my ears
with my heavy, insecure
persisting sunsets
                     -santhosh kana


ദേവദാരുവിന് തീപിടിച്ചപോലെ---പ്രണയവും യാത്രയും സംഗമിക്കുമ്പോൾ


ദേവദാരുവിന് തീപിടിച്ചപോലെ..
                പ്രണയവും യാത്രയും സംഗമിക്കുമ്പോൾ 

(പഞ്ചാബിലൂടെയും, ഹിമാചലിലൂടെയും പിന്നെ മനസ്സിന്റെ ഭൂപടത്തിൽ അടയാളയപ്പെടുത്താനാകാത്ത പ്രണയ പ്രദേശങ്ങളിലൂടെയും നടത്തിയ യാത്രാനുഭവം)

പിയൂഷിന്റെ കോൾ വന്നപ്പോഴാണ് ഉറക്കമറിഞ്ഞത്. എത്ര മണിക്ക് വരണം എന്ന് ചോദിക്കാനാണ്. 'നോക്കട്ടെ അറിയിക്കാം' എന്ന് പറഞ്ഞ് വെറുതെ കിടന്നു. ബാൽക്കണിയുടെ വാതിലിലൂടെ താഴ്വരയുടെ പച്ചപ്പും, പർവ്വതനിരകളുടെ ഹിമാവൃതമായ സൗന്ദര്യവും കാണാം. ഒരു ചെറു ചാറ്റൽ മഴ കഴിഞ്ഞതിനാൽ എല്ലാത്തിനും ഭംഗി കൂടിയിരിക്കുന്നു. മണാലിയിൽ എത്തിയിട്ട് രണ്ടു ദിവസങ്ങളേ ആയിട്ടുള്ളൂ. ഷിംലയിൽ നിന്ന്‌ പിയൂഷിന്റെ സ്കോർപിയോയിൽ ഗാരി സന്ധുവിന്റെ പഞ്ചാബി പാട്ടുകൾ കേട്ട് ചുരം കയറിയിറങ്ങി മണാലിയിലെ ഈ കോട്ടേജിൽ എത്തുമ്പോൾ മിനിഞ്ഞാന്ന് രാത്രി ഏഴു മണിയായിരുന്നു. മനസ്സും ശരീരവും ഏതോ വിഷാദത്തിൽ സൂക്ഷ്മമായി, പോയിരുന്നു. ബിയാസ് നദിക്കു കുറുകെയുള്ള പണ്ടൊഹ് ഡാമിനടുത്തെത്തിയപ്പോഴായിരുന്നു പിയൂഷ് നുസ്രത് ഫത്തേഹ് അലി ഖാന്റെ പാട്ടുകളിലേക്ക് ചുവടു മാറ്റിയത്. വരണ്ട കുന്നുകളിലൂടെ നിശബ്ദമായ രക്തസ്രാവം പോലെ അതെന്നിൽ ഊർന്നിറങ്ങിക്കൊണ്ടിരുന്നു. അവനറിഞ്ഞിരുന്നില്ല പഞ്ചാബിലെ അഞ്ചു ദിവസങ്ങൾ അവളുമായുള്ള പ്രണയകാലത്തെ,  ഓർമകളെ, ഉണങ്ങാത്ത മുറിവുകളെ വീണ്ടും ഉണർത്തിയെന്ന്. "ഇക് ആഗ് കാ ദരിയാ ഹെ ഔർ ഡൂബ് കേ ജാനാ ഹെ" നുസ്രത് പാടുന്നു.

പിന്നീടങ്ങോട്ട് ചുരങ്ങളൊന്നും കണ്ണിൽപ്പെട്ടില്ല. സമുദ്രനഗരത്തിലെ ഗ്രീഷ്മം. ആദ്യമായി അവൾ വീട്ടിൽ വന്നത് കടുത്ത ചൂടുള്ള ഒരു ഉച്ച നേരത്തായിരുന്നു. ഞങ്ങൾ തമ്മിൽ പരസ്പരം ഫോണിലും, നേരിട്ടും സംസാരിച്ചിരുന്നുവെങ്കിലും അവൾ പെയ്യാത്ത മഴമേഘം പോലെ എന്തോ ഒന്ന് കാത്തുവെച്ചു. ആരോ വാതിൽ മുട്ടി. ബാല്കണിയിലേക്ക് തുറക്കുന്ന ലിവിങ് റൂമിൽ നിലത്ത് കിഴക്കൻ കാറ്റേറ്റ് അലസമായി കിടക്കുകയായിരുന്നു ഞാൻ. വാതിൽ തുറന്നതും അതാ പഴുത്ത പേരക്കയുടെ നിറമുള്ള അവൾ കുസൃതിച്ചിരിയുമായി കിതച്ചു നിൽക്കുന്നു.  "മി ആൻഡ് യു" എന്നെഴുതിയ  വെളുത്ത ടീ ഷർട്ട് കാണിക്കാൻ എന്നപോലെ ധരിച്ച പിങ്ക് ജാക്കറ്റ് അഴിച്ചുവെച്ച് അവൾ നേരെ അടുക്കളയിലേക്ക് ഒരുഅപരിചിതത്വവുമില്ലാതെ നടന്നു. ഫ്രിഡ്ജ് തുറന്ന് മുഖം ചുളിച്ച് ചിലത് പിറുപിറുത്തു. എന്തോ വീട്ടിലാകെ ഒരു സൗരഭ്യം. തിടുക്കത്തിൽ ഞാൻ ബെഡ്റൂമിലെ തുണികളും മറ്റും ഒതുക്കി വെച്ച് മുടി ചീകി കുർത്തയുമിട്ട് അടുക്കളയിലേക്ക് പോകുമ്പോഴേക്കും തിളയ്ക്കുന്ന ചായ കപ്പിലേക്ക് അവൾ പകരുന്നു. അടുത്ത പറമ്പിലെ തോട്ടത്തിലേക്ക് തുറക്കുന്ന ജനാല അവൾ തുറന്നിട്ടിരുന്നു. ലിവിങ് റൂമിൽ ഇരുന്ന് ഞങ്ങൾ സംസാരിച്ചത് പഞ്ചാബിനെക്കുറിച്ചാണ്. ഇന്നലെ രാത്രി ഫോണിൽ അവൾ പറഞ്ഞു തന്ന പഞ്ചാബി സാഹിത്യത്തെക്കുറിച്ചുള്ള കിസ്സകളുടെ തുടർച്ച. അവളുടെ നീണ്ട കൈവിരലുകളുടെ സൗന്ദര്യത്തെ ഞാൻ മുമ്പും വർണിച്ചതുകൊണ്ടായിരിക്കണം അവൾ സംസാരിക്കുമ്പോൾ  അവ എനിക്ക് നേരെ നീണ്ടു വന്നു. സുരാഹികളിൽ ചിത്രപ്പണികൾ ചെയ്ത പഞ്ചാബി സുന്ദരി സോഹ്നിയുടെയും, കാമുകൻ മഹിവാളിന്റെയും ദുരന്ത പ്രണയകഥ പറയുന്ന ചന്ദ്രഭാഗ എന്ന ചെനാബും, വസിഷ്ഠന് പാശം തകർത്ത് രക്ഷ നൽകിയ വിപാശ എന്ന ബിയാസും,  പാകിസ്ഥാനിൽ ചെനാബുമായി സംഗമിക്കുന്ന രവിയും, ഉപവാസത്തോടെയുള്ള സ്നാനം ഋഷിതുല്യമായ പരിശുദ്ധി നൽകുമെന്ന് പുരാണങ്ങളിൽ പറയുന്ന വിതസ്ത എന്ന ഝലം നദിയും, കൈലാസത്തിലെ മാനസരോവരത്തിനടുത്തുനിന്നുത്ഭവിക്കുന്ന സത്ലജ് നദിയും ചേർന്ന പഞ്ച നദികളും ആ വിരലുകളിലൂടെ എനിക്കു നേരെയുള്ള  പ്രണയപ്രവാഹമായി. അവയെ ചുംബിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞങ്ങൾ ആലിംഗനബദ്ധരായി. അവളുടെ ചുണ്ടിലൂടെയും, കഴുത്തിലൂടെയും, നീണ്ടമുടിയിലൂടെയും ഞാൻ പഞ്ചാബിന്റെ സുഗന്ധം രുചിച്ചും മണത്തും അറിഞ്ഞു. അവൾ പോകാൻ തയ്യാറായി. 'അൽപനേരം കൂടി ഇരിക്കൂ' എന്ന് ഞാൻ പറഞ്ഞെങ്കിലും 'ഏറെ വൈകി, അച്ഛൻ തിരക്കും' എന്ന് വാത്സല്യത്തോടെ എന്നെ തലോടിക്കൊണ്ട് പറഞ്ഞ് പടികൾ ഓടിയിറങ്ങി. പിങ്കും വെള്ളയും നിറങ്ങളുള്ള സ്കൂട്ടി ഓടിച്ച് കൊന്ന പൂത്തുനിന്ന കോളണിയുടെ വളവിലേക്ക് ഒരു വണ്ടിനെപ്പോലെ അവൾ മറയുന്നത് ബാൽക്കണിയിൽ നിന്നും ഞാൻ ഏറെ നേരം നോക്കി നിന്നു.


അവൾ സ്വന്തം നാട്ടിലേക്ക്, പട്യാലയിലേക്ക് പോകുന്നതിന് ഇനി വെറും നാല് ദിവസങ്ങളേ ഉളളൂ. കഴിഞ്ഞയാഴ്ച രാത്രി ഏറെ കരഞ്ഞു കൊണ്ടാണ് അവൾ ആ കാര്യം എന്നോട് ഫോണിൽ പറഞ്ഞത്. ഇപ്പോൾ പോയാൽ ഇനി ജൂണിലേ തിരിച്ചുവരൂ. അവളുടെ അച്ഛന്റെ സഹോദരന്മാരുമായി കുടുംബ സ്വത്തിന്റെ ചില തീരുമാനങ്ങൾ, പിന്നെ സ്ഥിരം വിശേഷങ്ങൾ, ആഘോഷങ്ങൾ. ബൈശാഖി എല്ലാ വർഷവും അവൾക്ക് പ്രിയപ്പെട്ടതാണ്. ഞങ്ങൾ രണ്ടുപേരും ഏറെ നേരം കരഞ്ഞു,നെടുവീർപ്പിട്ടു. ബിസിനെസ്സ്കാരനായ അച്ഛൻ ഈ സമുദ്രനഗരിയിലേക്ക് ചേക്കേറുന്നത് അവൾക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോളാണ്. അവൾക്കിപ്പോൾ ഇരുപത്തഞ്ച് വയസ്സായി. അവളുടെ മുത്തച്ഛൻ അവിഭാജിത പഞ്ചാബിൽ നിന്നും പലായനം ചെയ്യേണ്ടി വന്നവരിലൊരാളായിരുന്നു. ഇന്നിവിടെ പഞ്ചാബികളുടെ ഒരു ചെറു കോളനി  തന്നെയുണ്ട്. ഈ ഗ്രീഷ്മത്തിൽ ഞങ്ങളുടെ കണ്ടുമുട്ടലുകളുടെ വിവിധ രഹസ്യ ഇടങ്ങളിൽ എനിക്കെന്നും സർപ്രൈസ് നൽകാൻ ഇഷ്ടപ്പെടുന്ന അവൾ മക്കി റോട്ടിയും, സാഗ് കറിയും, ലസ്സിയും, അമൃത്‌സർ കുൽചയും, ചൂരിയുമൊക്കെ ചേർന്ന്     വിവിധ പഞ്ചാബി രുചികളുമായി കഴിഞ്ഞ രണ്ടു മാസത്തോളം എന്നെ കീഴടക്കുന്നുണ്ട്.

നാട്ടിലേക്ക് പോകുന്നതിന്റെ തലേന്ന് അവളുടെ ഫോൺ വന്നു. എടുത്തപ്പോൾ ബാൽക്കണിയിൽ വന്ന് നോക്കാൻ പറഞ്ഞു. അതാ അവൾ പഞ്ചാബി ഘാഗ്ര ചോളി ധരിച്ച് സ്‌കൂട്ടിയിൽ ഇരിക്കുന്നു. താഴേക്ക് വരാൻ എന്നോട് ആംഗ്യം കാണിക്കുന്നു. എന്റെ കാറിൽ ഞങ്ങൾ കുന്നിൻ പുറത്തുള്ള ചർച്ചിനടുത്തേക്ക് പോയി. വഴിയിൽ മുഴുവൻ ഒരു കൈകൊണ്ട് ഞാനിടയ്ക്കിടെ അവളുടെ കൈകൾ തലോടി, കവിളുകളും. ഓരോ തവണ തലോടുമ്പോഴും ഒരു കുട്ടിയെപ്പോലെ അവൾ കവിളുയർത്തി എനിക്ക് നേരെ നീട്ടിത്തന്നു. പഞ്ചാബിനെക്കുറിച്ചുള്ളതെല്ലാം എനിക്ക് പരിചയപ്പെടുത്താൻ എന്തോ ധൃതിയുള്ളതുപോലെ അവൾ മഞ്ഞയും പച്ചയും ഇടകലർന്ന ഘാഗ്ര ചോളിയെപ്പറ്റി പറഞ്ഞു തന്നു. പച്ചപ്പ്‌ കൊണ്ട് സമ്പന്നമായ ആ മരങ്ങൾക്കിടയിൽ പഴുത്ത ഒരിലപോലെ അവൾ തെളിഞ്ഞു നിന്നു. ഞങ്ങൾ സൂര്യാസ്തമയം വരേയ്ക്കും ആ കുന്നിൻ ചരിവിലൊരിടത്ത് ഇരുന്നു. അവൾ ഇല്ലാത്ത ദിവസങ്ങളെപ്പറ്റി എനിക്ക് ആലോചിക്കാൻ പോലും കഴിയില്ല. ഈ നഗരം മുഴുവൻ ശൂന്യമായപോലെയാകുമത്. അവളുടെ ലെഹെങ്ക ഉയർത്തി ഇടുപ്പിനു താഴെയുള്ള മറുകിൽ ഞാൻ ചുംബിച്ചു. അവൾ എന്നെ കൂടുതൽ ചേർത്ത് പിടിച്ചു.

യാത്ര തുടങ്ങിയ ചണ്ഡീഗഡിൽ നിന്ന് ആദ്യം പോയത് അമൃത്സറിലേക്കാണ്. ആ വഴിക്കാണ് ലുധിയാന. ലുധിയാന സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ എന്തോ അവളെ ഞാൻ വല്ലാതെ ഓർത്തു. ആ നഗരത്തിന്റെ സവിശേഷതകളെപ്പറ്റി അവൾ ഒരുപാട് പറഞ്ഞു തന്നിട്ടുണ്ട്.   ചണ്ഡീഗഡിൽ ഒരു ഒറ്റ മുറി ലോഡ്ജിൽ രണ്ടു ദിവസം മാത്രം തങ്ങി. കാര്യമായി കാണാനൊന്നും ഉള്ളതായി തോന്നിയില്ല. പാരമ്പര്യവും, ആധുനികതയും ഒത്തുചേരുന്ന നഗരമായ പട്യാലക്കാരിക്ക് ചണ്ഡീഗഡിനോട് ഏറെ ഇഷ്ടമുണ്ടായിരുന്നില്ല. ശരിയാണ്. ചണ്ഡീഗഡിന് മറ്റ് നഗരങ്ങളുടെ തന്നെ ശീലങ്ങളും, രീതികളുമാണ് ഉപരിപ്ലവമായ സൗന്ദര്യങ്ങൾ ഉണ്ടെങ്കിലും. ഇ ഓട്ടോയും ഹോപ് ഓൺ-ഹോപ് ഓഫ് ബസിലുമായി നഗരം കണ്ടു തീർത്തു. വൈകുന്നേരം ബസിന്റെ മുകളിൽ ഒരു ചെറു പിറന്നാൾ ആഘോഷത്തിന്റെ ആരവം പുതിയ അനുഭവമായി. സുഖ്‌നാ തടാകക്കരയിൽ നേക് ചന്ദ് തീർത്ത ശില്പങ്ങളുടെയും, ഗുഹകളുടെയും, വെള്ളച്ചാട്ടങ്ങളുടെയും ഉദ്യാനം വടക്കേ ഇന്ത്യൻ ഗ്രാമജീവിതത്തെയും, നാം വ്യർത്ഥമായി ഉപേക്ഷിക്കുന്നതിനെയുമൊക്കെ  നൂതന അർത്ഥങ്ങളിൽ പ്രതിഷ്ഠിക്കുന്നു.  ഇത് ചണ്ഡീഗഡിനെപ്പോലെ എല്ലാ നഗരങ്ങൾക്കുമുള്ളിലെ മരുപ്പച്ചപോലെ നിലകൊള്ളുന്നു. സാഹിർ ലുധിയാൻവിയെക്കുറിച്ച് അവളും ഞാനും സംസാരിച്ചിരുന്ന സമയത്ത് അവൾ നിർബന്ധിച്ചപ്പോൾ ഞാനവൾക്ക് അദ്ദേഹത്തിന്റെ പ്രണയിനി അമൃതാപ്രീതത്തിന്റെ കവിത 'മേം തേനു ഫിർ മിലാംഗി' കേൾപിച്ചുകൊടുത്തു. ആ കവിതയുടെ ഓരോ വരിയും അവൾ ഏറെ നേരം വ്യാഖ്യാനിച്ചു തന്നു. വരികൾക്കിടയിൽ പലപ്പോഴും അവളും ഞാനും വിങ്ങിപ്പൊട്ടി. ഞങ്ങൾ സത്ലജ് നദീ തടത്തിൽ നഗ്നരായി കിടന്നു.

പഞ്ചാബിലെ ദൊആബാ എന്നറിയപ്പെടുന്ന പ്രദേശത്താണ് ജലന്ധർ. സത്ലജിനും ബിയാസിനും ഇടയിൽ. സ്പോർട്സ് പ്രേമികൾക്ക് ജലന്ധർ അപരിചിതമായിരിക്കില്ല. അഞ്ചു വർഷങ്ങൾക്ക് മുമ്പ് ഡൽഹിയിൽ ഉറുദു ശായർ മിർസാ ഗാലിബിന്റെ ഹവേലി സന്ദർശിച്ചപ്പോൾ എന്റെ മനസ്സ് നിറയെ ഗുൽസാർ എഴുതി സംവിധാനം ചെയ്ത് എൺപതുകളിൽ ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന മിർസാ ഗാലിബ് എന്ന സീരിയലിന്റെ ആത്മാവായി മാറിയ പാട്ടുകളായിരുന്നു. ജഗ്ജിത് സിങ്ങും ചിത്രാ സിങ്ങും ചേർന്നാലപിച്ച ഗാലിബിന്റെ ഗസലുകൾ. ജലന്ധർകാരനായ ആ മാസ്മരിക ഗായകനെക്കുറിച്ചും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചുമാണ് അവൾ ഒരു രാത്രി കടൽക്കരയിലിരുന്ന് എന്നോട് പറഞ്ഞത്. അന്നവൾക്ക് വല്ലാത്ത അസ്വാസ്ഥ്യം അനുഭവപ്പെട്ടു. എന്റെ കൈകൾ മുറുകെപ്പിടിച്ചു. ജഗ്ജിത് സിംഗിന്റെ പാട്ടുകൾ കേട്ടാൽ അവൾ വിഷാദത്തിന് അടിമപ്പെടും. മനസ്സ് നങ്കൂരമില്ലാത്ത കപ്പൽ പോലെ കടലിൽ അലയും. പലരും ഗാലിബിന്റെ ഗസലുകൾക്ക് സംഗീതം നൽകിയിട്ടുണ്ട്, പാടിയിട്ടുണ്ട്, പക്ഷെ, അദ്ദേഹം ആ ഗസലുകളുടെ അർത്ഥവും അർത്ഥ വിശാലതയും സംവേദനക്ഷമതയോടെ സമീപിച്ച് സംഗീതം നൽകുകയും പാടുകയും ചെയ്തയാളാണ്. അല്ലാതെ തന്റെ പാണ്ഡിത്യം ആ ഗസലുകളിൽ അടിച്ചേൽപ്പിക്കുകയല്ല ചെയ്തത്. അവൾ പെട്ടെന്ന് ഉത്സാഹവതിയായി. കണ്ണുകളിൽ ഒരു പോരാളിയുടെ തീവ്രത ജ്വലിച്ചു നിന്നു. പൗർണമി രാത്രിയിൽ തിരമാലകൾ ക്ഷുബ്ധമായി. പഞ്ചാബിന്റെ നഷ്ടങ്ങളെക്കുറിച്ചും, മുറിവുകളെക്കുറിച്ചും അവൾ വാചാലയായി. പഞ്ചാബിൽ ഇന്ന് വേരുറപ്പിച്ചിരിക്കുന്ന ലഹരിയെക്കുറിച്ചും, ഉപരിപ്ലവമായ സന്തോഷങ്ങളും സുഖങ്ങളും മാത്രം തേടുന്ന മധ്യവർഗ്ഗത്തെയും, യുവതയെയും അവൾ പുച്ഛിച്ചു. പഞ്ചാബ് എന്നാൽ വെറും കടുകുപാടങ്ങളുടെ സൗന്ദര്യവും, ട്രാക്ടറും ബോളിവുഡ് സിനിമകളിലെ കാല്പനികതയുമല്ല, കൃഷി ചെയ്യാൻ മടിച്ച് സ്വന്തം നിലത്ത് ഫ്‌ളാറ്റുകളും കൊമേർഷ്യൽ കോംപ്ലക്സ്കളും കെട്ടി വിദേശത്ത് സുഖിച്ച് താമസിക്കുന്ന ഒരു വലിയ ജനവിഭാഗം കൂടിയാണ്. "മേം അപ്ണാ പഞ്ചാബ് ഗവായിയാ" ഇത്രയും പറഞ്ഞപ്പോഴേക്കും അവൾ പൊട്ടിക്കരഞ്ഞു. മടിയിൽ കിടത്തി തലോടിയിട്ടും ആ കണ്ണുനീർ ഏറെ നേരത്തേക്ക് നിന്നില്ല. എന്റെ അരയിൽ മുഖമർത്തി അവൾ കരഞ്ഞു കൊണ്ടേയിരുന്നു. അവളുടെ മുടിയിൽ മുഖമമർത്തി ഞാനും. പ്രണയം എത്ര വിശുദ്ധമായ യാത്രയാണ്, അതിനില്ലാത്ത വൈവിധ്യങ്ങളില്ല, എത്ര  തവണ നിർമിക്കപ്പെട്ടും, തകർക്കപ്പെട്ടും, ഉറഞ്ഞും അലിഞ്ഞുമാണ് ഈ യാത്ര.

അമൃതസർ എത്തുമ്പോഴേക്കും ഉച്ചയ്ക്ക് പന്ത്രണ്ട് മണിയായിരുന്നു. പറഞ്ഞേല്പിച്ചതിനാൽ ഗുർദീപ് സിംഗ് എനിക്ക് വേണ്ടി കാത്തു നിന്നു. അദ്ദേഹത്തിന്റെ ബൈക്കിൽ സുവര്ണക്ഷേത്രത്തിനകത്തെ സത്രത്തിലേക്ക്. കുളിച്ച് തയ്യാറാകാനുള്ള സമയത്തിനുള്ളിൽ ഗുർദീപ് പുറത്തെവിടെയോ പോയി വന്നു. നല്ല ചൂടുണ്ട്. അമൃതസർ പഞ്ചാബിലെ ഏറ്റവും ചൂടുള്ള പ്രവിശ്യകളിൽ ഒന്നാണ്. നാട്ടിലെത്തി അവളെനിക്ക് രണ്ടു കയ്യിലും മൈലാഞ്ചിയിട്ട ചിത്രങ്ങൾ അയച്ചു തന്നു. വിവാഹവേളയിൽ വധു ധരിക്കുന്ന ചുവപ്പും വെളുപ്പും നിറമുള്ള ചൂട (വളകൾ) കൈ നിറയെ ധരിച്ച അവളുടെ ചിത്രം ഒരു നിമിഷം എനിക്ക് ഞെട്ടലുണ്ടാക്കിയെങ്കിലും ആ കൈകൾ അവളുടെ ബന്ധുവിന്റെ വിവാഹവേളയിലേതാണെന്ന് അടുത്ത ചിത്രത്തിലൂടെ അവൾ വിശദീകരിച്ചു. 'കിലാ മുബാറക്' എന്നെഴുതിയ മെസേജ് എന്നെ കുഴപ്പിച്ചു. ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടവൾ പറഞ്ഞു ആ വിവാഹം നടക്കുന്നത് പട്യാലയിലാണെന്ന്. രാജകീയമായതിനെ ഗൗരവത്തോടെയും, പരിഹസിച്ചും സൂചിപ്പിക്കാൻ പട്യാല ഒരു രൂപകമാകുന്നു പഞ്ചാബിൽ. അവളുടെ ശിരസ്സിൽ കലിരേ കൊണ്ട് അനുഗ്രഹിക്കുന്ന വധുവിന്റെ ചിത്രവും അയച്ചു തന്നു. കലിരയിലെ ഒരു കഷണം ശിരസ്സിൽ വീണാൽ അടുത്ത വിവാഹം അവളുടേതായിരിക്കുമത്രേ. നീല പട്യാല സ്യൂട്ട് ധരിച്ച അവൾ ഏറെ ഉല്ലാസവതിയായി കാണപ്പെട്ടു. വീട്ടിലെ പഴയ ആൽബത്തിൽ നിന്നും അവളുടെ കുഞ്ഞു നാളിലെ ചിത്രങ്ങൾ പിറ്റേ ദിവസം രാവിലെ എന്റെ ഫോണിൽ ഒന്നൊന്നായി വന്നു. 'പ്രെസെന്റിങ് യു ഡാഡ്‌സ് പ്രിൻസസ്' എന്ന മെസേജും.സുവർണ ക്ഷേത്രത്തിലേക്ക് പോകുമ്പോൾ ഞാൻ ധരിച്ചത് അവളെനിക്ക് കൊണ്ടുവന്ന നീല നിറത്തിലുള്ള പഠാനി സ്യൂട്ട് ആണ്. ഗുർദീപ് എനിക്ക് ക്ഷേത്രത്തിന്റെ ചരിത്രവും, രീതികളും പറഞ്ഞു തന്നു. അഞ്ചാമത്തെ സിഖ് ഗുരുവായ ഗുരു അർജൻ ദേവ് സ്ഥാപിച്ച സുവർണ ക്ഷേത്രം ഹർമന്ദർ സാഹിബ് എന്നറിയപ്പെടുന്നു. പ്രസിദ്ധമായ ലംഗർ കഴിച്ച്, വിശുദ്ധ ഗ്രന്ഥം 'ഗുരു ഗ്രന്ഥ സാഹിബ്' അകാൽ തക്തിലേക്ക് കൊണ്ടുപോകുന്ന 'സുഖാസൻ' എന്ന ചടങ്ങു തീരുന്നതുവരെ അവിടുത്തെ ശുദ്ധമായ കാറ്റേറ്റ് തടാകക്കരയിലിരുന്നു. രാത്രി മുറിയിലേക്ക് കയറുമ്പോൾ ഗുർദീപ് എന്റെ കയ്യിൽ സ്നേഹത്തോടെ സിഖുകാരുടെ 'കട' ഇട്ടു തന്നു. അവൾ വിഭജനത്തെക്കുറിച്ചും, അതുണ്ടാക്കിയ മുറിവുകളെക്കുറിച്ചും, ബ്ലൂസ്റ്റാർ ഓപ്പറേഷനെക്കുറിച്ചും അധികം സംസാരിച്ചിരുന്നില്ല. ഒന്നോ രണ്ടോ തവണ സംസാരിച്ചപ്പോൾ അതവളെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. പഞ്ചാബിൽ എല്ലാവരും സിഖുകാരല്ല. അവൾ ഹിന്ദുവാണ്, പഞ്ചാബി ബ്രാഹ്മിൺ. വെടിയുണ്ടകളുടെ അടയാളങ്ങൾ പതിഞ്ഞ ജാലിയൻവാലാബാഗിൽ ഇന്നും ആയിരക്കണക്കിനാളുകളുടെ രോദനങ്ങൾ അലയടിക്കുന്നതുപോലെ തോന്നി.  അടുത്തുള്ള പാർട്ടീഷൻ മ്യൂസിയത്തിൽ പോയി ഏറെ നേരം ചിലവഴിക്കാൻ കഴിഞ്ഞില്ല. അത്രയ്ക്ക് വേദനയുണ്ടാക്കുന്നതാണ് ആ ചരിത്രരേഖകൾ. വിവിധതരം ലസ്സികളോ, അമൃത്‌സറി കുൽച്ചയോ ഒന്നും ആസ്വദിക്കാനുള്ള മനസ്സുണ്ടായില്ല. വാഗാ ബോർഡറിലേക്ക് വിശാലിന്റെ ടാക്സിയിൽ എത്തുമ്പോൾ വൈകീട്ട് നാലര മണി. അതിർത്തിയുടെ രണ്ടു ഭാഗത്തും രണ്ടു രാജ്യങ്ങളിലെയും ആളുകൾ വന്നു ചേരുന്നു. ദേശസ്നേഹം ഉണർത്തുന്ന ചടങ്ങുകൾ കഴിഞ്ഞ് തിരിച്ചുപോരുമ്പോൾ ഒരു കൂട്ടുകുടുംബത്തിന്റെ വിഭജനവും, രക്തച്ചൊരിച്ചിലും, അനാഥത്വവും മനസിനെ വല്ലാതെ ഉലച്ചു.

ഇന്ന് വൈകുന്നേരം എവിടെക്കുമില്ല എന്ന് പിയൂഷിനെ വിളിച്ചുപറഞ്ഞ് കോട്ടേജിന്റെ ബാൽക്കണിയിൽ ഒരു ചായ കുടിച്ചുകൊണ്ടിരുന്നു. വീണ്ടും മഴ പെയ്യുന്നു. കൊക്കോ അടുത്തു വന്നു. അവന്റെ നെറുകയിൽ തലോടിയിരിക്കാൻ എന്ത് സുഖം. പഹാഡിലെ (കുന്നിൻ പ്രദേശങ്ങൾ) പട്ടികൾ അല്പം മൂഡിയായിരിക്കുമത്രെ. ശരിയാണ്, അവന് ഒരുന്മേഷമില്ല, ആ കണ്ണുകളിൽ എന്തോ ഒരു വിഷാദം. നല്ല മഴയുള്ള ഒരു പ്രഭാതത്തിലാണ് സ്‌കൂളിൽ വഴക്കുകേട്ട കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവൾ മുറിയിലേക്ക് കയറി വന്നത്. ഞാനാകെ തരിച്ചുനിന്നു. അവളുടെ വിവാഹാലോചന നടക്കുന്നു. ഡൽഹിയിൽ ആർമിയിൽ ഓഫീസറാണ് അയാൾ. അവളുടെ അച്ഛന്റെ കുടുംബത്തിലെ ഒരകന്ന ബന്ധു കൂടിയാണ്. പട്യാലയിലെ വിവാഹത്തിൽ അയാളുടെ അച്ഛനമ്മമാർ ഉണ്ടായിരുന്നത്രെ. പക്ഷെ അവൾ  നാട്ടിലേക്ക് പുറപ്പെടുന്നതിനു തലേദിവസം വരെ അറിഞ്ഞിരുന്നില്ല ഈ വിഷയം. പല സാധ്യതകളെപ്പറ്റി ഞങ്ങൾ ചർച്ച ചെയ്തു. കെട്ടിപ്പിടിച്ച് നിസ്സഹായരായി കരഞ്ഞു. വിഭജനങ്ങൾ മണ്ണിലല്ല, മനസ്സിലാണ് മുറിവുകളുണ്ടാക്കുന്നത്. നമ്മുടെ കല്യാണത്തിന് അവളുടെ കുടുംബം ഒരിക്കലും സമ്മതിക്കില്ല, പ്രത്യേകിച്ചും ഒരു പ്രണയ വിവാഹം. അവളുടെ "നിനക്കോര്മയില്ലേ അന്ന് പട്യാലയിൽ വെച്ച് ഞാൻ ഒരു വധുവിനെപ്പോലെ ആഹ്ളാദിച്ചത്? അന്ന് രാത്രി ഒരു നിമിഷം ഞാൻ എന്റെ വിവാഹം വിഭാവനം ചെയ്തു. ഒരു പെൺകുട്ടി പ്രണയത്തിന്റെ മൂർദ്ധന്യത്തിലെത്തുമ്പോൾ ബാല്യകാലത്തെപ്പോലെ സ്വാതന്ത്രയാകുന്നു, പട്ടം പറത്തിയും, ഷ്ഠാപൂ കളിച്ചും ഉല്ലസിച്ച കാലങ്ങൾ തിരിച്ചുപിടിച്ച സുഖം. പക്ഷെ."



ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ എനിക്ക് ഒരു കോൾ വന്നു. അതവളായിരുന്നു. അവളുടെ മൊബൈൽ ഫോൺ നിരീക്ഷണത്തിലാണത്രെ. അതുകൊണ്ടു തന്നെ ഇനി ആ പഴയ നമ്പറിലേക്ക് വിളിക്കരുത് എന്നവൾ വേദനയോടെ പറഞ്ഞു. എപ്പോഴും സൈലന്റ് മോഡിൽ വെച്ച് അവൾ പുതിയ മൊബൈലും നമ്പറും സൂക്ഷിച്ചു. "പ്രണയത്തെ പരിഹാസ്യമായ ഒരു മുറിവുപോലെ മറച്ചുവെക്കേണ്ടി വരുന്നത് എത്ര അപഹാസ്യമാണല്ലേ?" അവൾ ചോദിച്ചു. രാത്രിയും പകലും ഒറ്റയ്ക്ക് കിട്ടുന്ന അപൂർവം സമയങ്ങളിൽ മാത്രം ഞങ്ങൾ സംസാരിച്ചു. അവളുടെ മെസേജുകളിൽ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. അത് ശരിയായിരുന്നു. പട്യാലയിൽ നിന്ന് അവളുടെ സഹപാഠിയായ പെൺകുട്ടി എന്നെ വിളിച്ചു. കാര്യങ്ങൾ കൂടുതൽ വ്യക്തമായി. ഞാനാകെ തകർന്നു. അവളിലേക്കെത്താൻ ഓരോ തവണ പുതു പുതു  പാലങ്ങൾ  പണിയുമ്പോഴും നദിയുടെ വീതി കൂടി വന്നു.


ഒരുച്ചനേരത്ത് അവൾ വീട്ടിൽ വന്നു. മുഖമൊക്കെ വല്ലാതെ വിളറിയിരിക്കുന്നു. മുടി അലസമായിട്ടിരിക്കുന്നു. വന്നയുടനെ സോഫയിലിരുന്ന് എന്നെ കെട്ടിപ്പിടിച്ച്  കരഞ്ഞു കൊണ്ടിരുന്നു. പിന്നീട് കണ്ട വിചിത്രമായ മുഖഭാവങ്ങളും പെരുമാറ്റങ്ങളും എന്നിൽ ആഘാതവും ഭീതിയും വർധിപ്പിച്ചു. രണ്ടു കൈകളും പരസ്പരം തിരുമ്മി,കണ്ണ് മിഴിച്ച്, അതിവേഗത്തിൽ ശ്വാസമെടുത്ത് അവൾ മാറിയിരുന്നു. ഒരു കുട്ടിയെപ്പോലെ അവളെ മടിയിലിരുത്തി ഞാൻ തലയിൽ തലോടിക്കൊണ്ടിരുന്നു. അവളുടെ ബാഗിൽ ഡിപ്രെഷനുള്ള ഗുളികകളും, കുറിപ്പും ഞാൻ കണ്ടു. 'എന്റെ ഹൃദയം ഇടയ്ക്കിടെ കാണാക്കയങ്ങളിലേക്ക് ആണ്ടുപോകുന്നു. വിമാനത്തിൽ സഞ്ചരിക്കുമ്പോൾ ചിലപ്പോൾ തോന്നാറില്ലേ? അതിന്റെ പത്തിരട്ടി, നൂറിരട്ടി. ഈ ഗുളികകൾ ആ അവസ്ഥയെ തരണം ചെയ്യാനാണ്.' 'പക്ഷെ എത്ര നാൾ?' എന്ന എന്റെ ചോദ്യത്തിന് ഒരു ചിരിമാത്രം. അവളുടെ അകത്ത് എന്തോ ഒന്ന് ശക്തി പ്രാപിക്കുന്നുണ്ട്. വേദനകളെ അവൾ ഭയക്കുന്നില്ല. ആ മുഖത്ത് ഒരു നിസ്സംഗത വർധിച്ചുവരുന്നു.

പിറ്റേന്ന് രാവിലെ അവളുടെ പഴയ ഫോണിൽ നിന്നും ഒരു കോൾ വന്നു. അതവളുടെ അച്ഛനായിരുന്നു. സൗമ്യമായി സംസാരിച്ച അദ്ദേഹം എന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. ഞങ്ങൾ കടൽക്കരയിലെ ഒരു റെസ്റ്റോറന്റിൽ ഇരുന്നു. "അവൾ ട്രീട്മെന്റിൽ ആണ്. അതിന്റെ ഭാഗമായി ആദ്യം അവൾ ചെയ്യേണ്ടത് നിങ്ങളിൽ നിന്നും, നിങ്ങളുടെ ഓർമകളിൽ നിന്നും അകലങ്ങളിലേക്ക് പോവുക എന്നതാണ്. ഞങ്ങൾ അവളെയും കൂട്ടി കുറച്ചു നാളത്തേക്ക് പട്യാലയിലേക്ക് പോകുന്നു. അവിടെ ട്രീറ്റ്മെന്റ് തുടരും. എനിക്കും കുടുംബത്തിനും അവളെ വേണം. അവളുടെ ചേച്ചിയുടെ പ്രണയ വിവാഹം ഒരു മോചനത്തിൽ അവസാനിച്ച് രണ്ടു വർഷങ്ങളെ ആയുള്ളൂ. ആ കാലങ്ങളിലെ ഞങ്ങളുടെ വേദനകൾ, ദുഃഖങ്ങൾ എല്ലാം അവൾ അറിഞ്ഞതാണ്. പക്ഷേ, നിങ്ങൾ വന്നപ്പോൾ അവൾ ധർമസങ്കടത്തിലായി. നിങ്ങളെ ഇഷ്ടപ്പെടുകയും ചെയ്തു, പിരിയാതിരിക്കാനും കഴിയില്ല എന്ന അവസ്ഥ. നിങ്ങൾ സഹകരിക്കണം. എനിക്കറിയാം നിങ്ങളുടെ വേദന. ഒരു യാത്രയൊക്കെ പോയി വരൂ എവിടേക്കെങ്കിലും. എല്ലാം ശരിയാവും. അവളുടെ വിവാഹം നിശ്‌ചയം ചില കാരണങ്ങൾ പറഞ്ഞ് കുറച്ചു മാസത്തേക്ക് നീട്ടിയിരിക്കുകയാണ്. പയ്യന്റെ വീട്ടുകാർ നല്ലവരാണ്. എന്റെ ഒരകന്ന ബന്ധുവും."

രണ്ടു മാസങ്ങൾ കടന്നു പോയി. മനോവേദന സഹിക്കാൻ കഴിയാതെ ഞാനും കൗൺസിലിംഗിലും, ഏകാന്ത യാത്രകളിലും അഭയം പ്രാപിച്ചു.
"പ്രണയത്തിൽ രോഗിയാവുക എന്നതിൽ കവിഞ്ഞ് എന്ത് പാരിതോഷികമാണ് പ്രണയത്തിന് നൽകാനുള്ളത്? ഞാൻ നിനക്ക് വേണ്ടി രോഗിയായി. കണ്ടില്ലേ?" അവളുടെ വാക്കുകൾ എനിക്ക് ചുറ്റും പ്രതിധ്വനിച്ചുകൊണ്ടേയിരുന്നു.

എനിക്ക് ചുറ്റും, എന്നിലും അവൾ പെയ്തുകൊണ്ടേയിരുന്നു. അങ്ങിനെയിരിക്കെ അവളുടെ കത്ത് വന്നു. "എന്നോട് ക്ഷമിക്കുക. നീ എന്റെ കൂടെയില്ല എന്ന സത്യം ഞാൻ സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു. പക്ഷെ നീ എന്റേതല്ല എന്നെനിക്കൊരിക്കലും ഉൾകൊള്ളാൻ കഴിയില്ല. എന്റെ അവിഭാജ്യ പഞ്ചാബിന്റെ സുരഭിലമായ കാലം പോലെയും, വിഭജനത്തിന്റെ ഉണങ്ങാത്ത മുറിവുപോലെയും ഈ പ്രണയം എന്നിൽ എന്നും ജീവനോടെ നിൽക്കും. പ്രണയത്തോളം ജീവനുള്ള ഒരു കവിതയുമില്ല." അവൾക്കേറെ പ്രിയപ്പെട്ട, പഞ്ചാബിന്റെ കീറ്റ്സ് എന്നറിയപ്പെടുന്ന ശിവകുമാർ ബടാൽവിയുടെ 'തുസ്സി കെഹ്‌രി രുതീ ആയോ മേരെ രാം ജിയോ' എന്ന കവിത സ്വന്തം കൈപ്പടയിൽ എഴുതി ചേർത്ത് അവൾ ആ കത്ത് അവസാനിപ്പിക്കുന്നു. കണ്ടുമുട്ടലിന്റെ, പ്രണയ പ്രയാണത്തിന്റെ ദുരന്തപൂർണമായ പരിണാമത്തെ, നിസ്സഹായതകളെ ആ കത്തിൽ ഞാൻ വായിച്ചറിഞ്ഞു.



ഒരു ദിവസം പട്യാലയിൽ  നിന്നവളുടെ സഹപാഠി വിളിച്ച് കാര്യം അറിയിച്ചു. ഈ വരുന്ന ശിശിരത്തിൽ അവളുടെ കൈകൾ ചൂടയും, മെഹന്ദിയും അണിയും. ഞാൻ ഒരു കുട്ടിയെപ്പോലെ വീട്ടിലെ ഒരു ഇരുണ്ട മുറിയിലിരുന്ന് ആർത്തു കരഞ്ഞു. ഒന്നിനോടും താല്പര്യമില്ലാതായി. ആളുകളെ കാണുന്നത് തന്നെ വെറുക്കാൻ തുടങ്ങി. പട്യാലയിലേക്ക് പോയാലോ, അവളുടെ അച്ഛനോടും അമ്മയോടും ഒന്നുകൂടി സംസാരിച്ചാലോ എന്നൊക്കെയുള്ള സന്ദേഹങ്ങളിലും, അവളോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ പേരിൽ അവൾക്ക് സ്വാതന്ത്ര്യം നൽകാനുള്ള കാരുണ്യത്തിലും മനസ്സ് അസന്തുലിതമായി. അവൾക്ക് വേണ്ടി കവിതകൾ എഴുതി. ഞാനും അവളും നദിയുടെ ഇരു കരകളിലുമായി. കുറുകെയുള്ള ഏക പാലം തകർന്ന് ഒഴുകിപ്പോയിരിക്കുന്നു. പ്രണയം ഒരു പ്രകൃതിക്ഷോഭമാണ്, അതെന്തൊക്കെ പിഴുതെറിയുമെന്നാർക്കറിയാം !

നാളെ രാവിലെ നാല് മണിക്കെങ്കിലും തയ്യാറായാൽ മാത്രമേ റോഹ്‌തങ് പാസിലേക്കുള്ള യാത്ര സുഗമമാകൂ എന്ന് പിയൂഷ് വീണ്ടും വിളിച്ചോർമിപ്പിച്ചു. വിശപ്പില്ല. സൂപ്പ് മാത്രം കുടിച്ച് ഉറങ്ങാൻ കിടന്നു. നാല് മണിക്ക് പിയൂഷിന്റെ കൂടെ ഗുലാബ വരെയെത്തി. അവിടെ നിന്നും മറ്റൊരു വാഹനത്തിൽ മാടി വരെ. റോഹ്‌തങ് പാസിലേക്കുള്ള പ്രവേശനം തൽക്കാലം നിർത്തിവെച്ചിരിക്കുകയാണത്രെ. മാടിയിലെ മഞ്ഞിൽ ഏറെ നേരം ചെലവഴിച്ചു. ഉച്ചയോടെ മുറിയിലെത്തി കുളിച്ച് ഭക്ഷണം കഴിച്ച് അൽപനേരം മയങ്ങി. വൈകുന്നേരം മണാലിയിലെ ഏറ്ററ്വും മനോഹരമായ ഹഡിംബ ക്ഷേത്രം സന്ദർശിച്ചു. ഭീമാകാരമായ ദേവദാരുക്കളുടെ നിബിഢവനത്തിനു നടുവിലായി എന്തോ അതീന്ദ്രിയാനുഭൂതി തരുന്ന ക്ഷേത്രം. മൃഗങ്ങളെ ബലി കൊടുക്കുന്ന ആചാരങ്ങൾ ഇപ്പോഴുമുണ്ട്. ക്ഷേത്രത്തിന്റെ ചുവരിൽ മൃഗങ്ങളുടെ അസ്ഥികൂടങ്ങൾ കാണാം. മരത്തിൽ പണിത ക്ഷേത്രത്തിന് കേരളത്തിന്റെ വാസ്തു രീതിയോട് എന്തോ സാമ്യമുള്ളതുപോലെ തോന്നി. അധികം ദൂരത്തല്ലാതെ ഘടോത്കച ക്ഷേത്രവുമുണ്ട്. ആ പരിസരത്ത് കേസർ (ഡ്യൂപ്ലിക്കേറ്റ് ആകാനാണ് സാധ്യത) കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന ധാരാളം പേരുണ്ട്. കൂടാതെ ഔഷധസസ്യങ്ങളുടെ വേരുകളും മറ്റും വിൽക്കുന്ന രാജസ്ഥാനികളും. കാലം സ്പർശിക്കാത്ത വന്യത, പൗരാണികതയുടെ അത്ഭുതാവഹമായ സാന്നിധ്യം ഉളവാക്കുന്ന ചുറ്റുപാടുകൾ...എന്തോ ഞാൻ ഏറെക്കാലത്തിനു ശേഷമാണ് ഒരു ക്ഷേത്രത്തിൽ വന്ന് അവാച്യമായ എന്തോ ഒന്ന് അനുഭവിക്കുന്നത്.

രാത്രിയായപ്പോഴേക്കും തണുപ്പ് കൂടി വന്നു. നാളെ രാവിലെ തിരിച്ചു പുറപ്പെടേണ്ടതാണ്. അവൾ ഈ മുറിയിൽ എന്റെ കൂടെയുണ്ട്. ഓരോ നിമിഷവും ഞാനവളോട് സംസാരിക്കുന്നുണ്ട്. ഓർത്തു നോക്കൂ. നാം നടത്തുന്ന നിശബ്ദമായ എത്ര സംഭാഷണങ്ങൾ ഗഹനമായ അർത്ഥങ്ങളുള്ളവയാണ്! പാശ് എന്ന പഞ്ചാബി കവിയുടെ കവിതകൾ ഫോണിലൂടെ കേൾപ്പിച്ച രാത്രിയിൽ ഞങ്ങൾ രണ്ടുപേരും ഏറെ നേരം കരഞ്ഞിരുന്നു. എന്തിനാണെന്നറിയില്ല. ഒരു പക്ഷെ, ഒന്നിനും നിശബ്ദമാക്കാനാകാത്ത ആത്മാർത്ഥതയുടെ ഹൃദയഭേദകമായ ശക്തിയെ ഓർത്തിട്ടാകാം, അല്ലെങ്കിൽ ആ കവിയുടെ കണ്ണുകളിലെ തീജ്വാല ഒരായിരം ചോദ്യങ്ങളായി അനശ്വരമായി ഉയർന്നു വരുന്നത് കണ്ടിട്ടാവാം. പിന്നീടൊരിക്കൽ പാശിന്റെ കവിതാ സമാഹാരം എനിക്ക് സമ്മാനിച്ച അവൾ അതിലേതോ പേജിൽ നമ്മുടെ പ്രണയത്തിന്റെ അനശ്വരതയെക്കുറിച്ച് എന്തോ കുറിച്ചിട്ടിരുന്നുവത്രേ. അതേതു പേജിലാണെന്നും, എന്താണെന്നും ഞാനിന്നും തിരയുന്നു.


ഈ തണുപ്പിലും തിളയ്ക്കുന്ന ജലസ്രോതസ്സ് കൊണ്ട് വിചിത്രമായ മണികർണയിൽ നിന്ന് പുറപ്പെടുമ്പോൾ വഴിനീളെ കണ്ട ദേവദാരുക്കളെക്കുറിച്ച്, അവ കൊണ്ടുണ്ടാക്കിയ വീടുകളെക്കുറിച്ച്  ഞാൻ പിയൂഷിന്റെ അമ്മാവൻ വിനോദിനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു "ദേവദാരുക്കൾക്ക് മരണമില്ല എന്ന് തന്നെ പറയാം. അവയുടെ ആയുസ്സ് ആര് കണ്ടു? ദേവദാരുവിന് തീ പിടിച്ചാൽ അതണയ്ക്കാൻ ഒരു ശക്തിക്കും കഴിയില്ല."
                                                                  -സന്തോഷ് കാനാ




























നീയും ഞാനും (NEEYUM NJAANUM) You & I



നീയും ഞാനും

നമ്മൾ പിരിഞ്ഞിട്ടും നമ്മുടെ ചുവടുകൾക്ക് അൽപായുസ്സെന്തുകൊണ്ടെന്ന് നീ അറിയുന്നില്ലേ?
നിന്നിലും എന്നിലും അങ്ങോട്ടും ഇങ്ങോട്ടും ഇന്നും എന്തോ ഒന്ന് നിർത്താതെ തിരയടിക്കുന്നുണ്ട്.

എൻ്റെ സഹയാത്രികരുടെ തോണികൾ ചക്രവാളങ്ങളിലേക്ക് നീങ്ങിയിരിക്കുന്നു. നിന്റെ ഓർമകളിൽ നങ്കൂരമിട്ട് ഞാൻ ദൂരങ്ങളെ ശൂന്യതയോടെ നോക്കുന്നു.

നമ്മൾ പിരിയുന്നത് കൊണ്ട് മാത്രം എല്ലാം മാറുന്നില്ല. നിന്റെയും എന്റെയും നെഞ്ചിൻ കൂടിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടുമുള്ള ആ ചിറകടി പുതിയ ആകാശങ്ങളിൽ മോചനം തേടുന്നതുവരെ നിത്യജീവിത വൃത്തികളിൽ നമുക്ക് അലസതയുടെ ദൂരം താണ്ടാനുണ്ട്.

ഉത്സവങ്ങൾ, ആഘോഷങ്ങൾ, പുഞ്ചിരി കൊണ്ടുള്ള മര്യാദകൾ എല്ലാം എന്നെ കൈപിടിച്ച് കൂടെ ചേർക്കുന്നുണ്ട്. പക്ഷെ, എല്ലാ ആഘോഷങ്ങളുടെയും ഒടുവിലത്തെ ശൂന്യത നീയാണ്. ബാഹ്യലോകങ്ങളിൽ ചുറ്റിത്തിരിഞ്ഞ് ഞാൻ നീയെന്ന സത്യഗേഹത്തിലേക്ക് തന്നെ മടങ്ങിയെത്തുന്നു.

ഭൂതകാലങ്ങൾക്ക് സ്മരണകുടീരങ്ങൾ പണിത് പലരും പുതു പ്രത്യാശകളുടെ ആടകളണിഞ്ഞ് ദിനചര്യാചരണപഥങ്ങളിൽ അദ്ധ്വാനിക്കുന്നു, സന്തോഷിക്കുന്നു. ഞാനാണെങ്കിൽ നീയില്ലാത്ത ഞാനോ ഞാനില്ലാത്ത നീയോ എന്ന് ഇഴപിരിച്ചും, കുരുക്കഴിച്ചും ദിനരാത്രങ്ങളുടെ അപര്യാപ്തതയിൽ പലതും പുലമ്പുന്നു.

കുന്നുകൾ കയറുന്നവരും, നദികൾ താണ്ടുന്നവരും ശക്തിയെക്കുറിച്ചും, നേട്ടങ്ങളെക്കുറിച്ചും ചിത്രങ്ങളിലൂടെയും, നിറങ്ങളിലൂടെയും ഉദ്‌ഘോഷിക്കുന്നുണ്ട്. നിൻറെ അസാന്നിധ്യത്തെ സഹിക്കാനും, വഹിക്കാനുമുള്ള ശക്തിയെയും, സംയമനത്തെയും നേട്ടമെന്നോർത്ത് ഞാൻ ആശ്വസിക്കുന്നു.

നീ ഏതു ദൂരത്താണെന്നെനിക്കറിയില്ല. നിൻറെ ദൂരങ്ങൾ താണ്ടുവാൻ വാക്കുകൾ കൊണ്ട് ഞാനുണ്ടാക്കുന്ന ചങ്ങാടങ്ങളും, ശകടങ്ങളും അറ്റകുറ്റപ്പണികളിൽ എൻ്റെ സമയങ്ങളെ അപഹരിക്കുന്നുണ്ട്. എൻ്റെ മിടുക്കിനെ ആരൊക്കെയോ പരിഹസിക്കുന്നുണ്ട്.

നീയില്ലായ്മയാണെന്റെ ദാരിദ്ര്യം
നീയുണ്ടെന്നതാണെന്റെ സാഹിത്യം

നിന്റെ നിശബ്ദ പടയേറ്റങ്ങളിൽ
എനിക്കെന്റെ പദവിയും, പ്രദേശങ്ങളും നഷ്ടപ്പെട്ടു
എന്റെ അധികാരമണ്ഡലങ്ങളും, സാമ്രാജ്യവും നഷ്ടപ്പെട്ടു
പക്ഷെ നിന്റേതാവുകയെന്നതാണെനിക്ക് രാജത്വം
പ്രണയത്തിന്റെ സാമ്രാജ്യത്തിന് അതിരുകളില്ല, ഭൂപടങ്ങളും.

നീയെന്ന സത്യത്തിന്റെ അനന്ത ജലാശയങ്ങൾ താണ്ടി
ഞാനെത്തുന്ന ഓരോ തുരുത്തും നീ വിഴുങ്ങുന്നു
ഞാൻ നിന്നിലലിയുന്നു, നഷ്ടപ്പെടുന്നു.

വഴി തെറ്റി എന്നെന്നെ എല്ലാവരും പരിഹസിക്കുന്നുണ്ട്
നിന്ദിക്കുന്നുണ്ട്
അപ്പോഴും ആരും കാണാതെ, അറിയാതെ
നിന്നെ ഞാൻ നെഞ്ചോടു ചേർത്ത് ഒളിപ്പിക്കുന്നുണ്ട്
രക്ഷിക്കുന്നുണ്ട്.
ഏറ്റവും ഒടുവിലത്തെ ആണി കൊണ്ടെന്നെ തറക്കുമ്പോഴും
ഞാൻ നിന്നെ മാത്രം കാണും, നിന്നോട് മാത്രം മൊഴിയും.

നീ പിരിയുമ്പോൾ എന്തോ എഴുതി സമ്മാനിച്ച പാഷിന്റെ പുസ്തകം ഞാൻ തിരിച്ചും മറിച്ചും തിരഞ്ഞു കൊണ്ടേയിരിക്കുന്നു
ഇന്നും ആ വാക്കുകൾ തേടിക്കൊണ്ടേയിരിക്കുന്നു

ഈ അടുപ്പിലെ തീ അണഞ്ഞുവെന്നവർ
ആവർത്തിച്ചു.
പക്ഷെ
വാക്കുകൾ നീരാളികൈകൾ പോലെ 
പുകയായി പുറത്തുവന്നതും
എന്നിലെ അണയാത്ത നീ/തീ
അവരെ നിശ്ശബ്ദരാക്കി.

നിന്റെ മണ്ണിൽ കുഴിച്ച് കുഴിച്ച്
ഞാനെന്റെ വേരുകൾ തേടുന്നു
തളർന്നു മണ്ണിലടിയുന്നു

എന്നോട് പറയാൻ മാത്രം നീ കരുതിവെച്ച
കഥകളുടെ വൻകരകളിലേക്കും, ദ്വീപുകളിലേക്കുമുള്ള
നിരന്തര വിഫല പ്രയാണങ്ങളാണ് എന്റെ ജീവിതം

ആത്മീയത അലൗകികമായ പ്രണയമാണ്
പ്രണയം ലൗകിക ആത്മീയതയും. ഞാനും നീയും പോലെ
ഇഴപിരിക്കാനാകാതെ.

ഓരോ തവണയും കടൽക്കരയിൽ നമ്മുടെ കാലുകളിലേക്ക്
ഓടിയെത്തിയ തിരമാലകളെ നോക്കി നമ്മൾ എത്ര ചിരിച്ചു, കരഞ്ഞു
ഇന്നേതോ കരയിൽ നിന്റെ കാലുകളെ തേടുന്ന, തഴുകുന്ന
തിരമാലയിൽ നീയെന്നെ അറിയുന്നുണ്ടോ?


ഈ മുറിവുമായി ഞാൻ തേടാത്ത ചികിത്സയില്ല
ഹൃദയമിടിപ്പറിയാത്ത വൈദ്യരില്ല, ഭിഷഗ്വരന്മാരില്ല
അകവും പുറവും പഠിച്ചും പരിശോധിച്ചും
പറഞ്ഞും പരീക്ഷിച്ചും ഒന്നും കാണാതെ
ഞാൻ തിരിച്ചയക്കപ്പെട്ടു
ഒരു സൂക്ഷ്മപ്രകാശത്തിനും കണ്ടുപിടിക്കാനാകാതെ
നീയെന്ന മുറിവ് എന്നിൽത്തന്നെ തുടരുന്നു
പടരുന്നു.

നിന്റെ ദേവാലയത്തിൽ (പുണ്യസങ്കേതത്തിൽ)
എല്ലാ മണിനാദങ്ങളും നിനക്കായി ഉയരുമ്പോൾ
നിന്നെ വിളിച്ചുകൊണ്ടുള്ള എന്റെ ദുർബല ശബ്ദം
പക്ഷിയുടെ കൊക്കിലെ അവസാനത്തെ
ജീവന്റെ തുള്ളിപോലെ കേൾക്കപ്പെടാതെ വീണടിയും.

നീ തന്ന ഉണങ്ങാത്ത മുറിവിൽ വിരൽ മുക്കിയാണ്
ഞാനെഴുതുന്നത്
പൊക്കിളുണങ്ങാത്ത കുട്ടി
കടൽക്കരയിൽ കരഞ്ഞലയുന്നുണ്ട്
പറയാതെ വച്ച വാക്കുകൾ നിന്നെ തിരയുന്നുണ്ട്
നിന്റെ ഓർമകളുടെ കടലിൽ
എന്റെ ഹൃദയത്തിന്റെ കപ്പൽച്ചേതം.
നീയല്ലാതായ നിന്നെ
വിസമ്മതിച്ച്‌
താരതമ്യങ്ങളിൽ ഞാൻ തകരുന്നുണ്ട്
എത്ര ആവർത്തി നിരസിച്ചാലും
നീ തന്നെയെന്നാവർത്തിച്ച്
ഞാൻ
നരച്ച ചിത്രങ്ങളിൽ തലോടി
പരിഹസിക്കപ്പെടുന്നുണ്ട്
ലോകത്തിന്റെ ഏതോ ഒരു മൂലയിൽ ഞാൻ
എന്നും
നിന്നെ ഉരുവിടുന്നുണ്ട്.

 ഹൃദയം പൊട്ടി നീ വിങ്ങി  വിതുമ്പുമ്പോൾ
പിടഞ്ഞുപിടഞ്ഞൊരു ചുമലിനായ് നീ പരിതപിക്കുമ്പോൾ
എന്നെയോർക്കുക പ്രിയേ
എന്റെയടുത്ത് വരിക
ഈ ഹൃദയം നിനക്കായി ഞാനെന്നും തുറന്നിട്ടിരിക്കും
ഇന്ന് നിന്നെ സ്നേഹം കൊണ്ടാരാധിക്കാൻ
ആഡംബരങ്ങളിലാറാടിക്കാൻ
എത്രയോ പേരുണ്ട്
നിന്റെ യൗവനസൗന്ദര്യ തടാകങ്ങളിൽ
താമരകളേറെ വിരിയട്ടെ
നിന്റെ പുഷ്പിതയൗവന വസന്തം വഴിമാറുമ്പോൾ
കണ്ണാടി നിന്നെ ഭയപ്പെടുത്തുമ്പോൾ
എന്നെയോർക്കുക പ്രിയേ
എന്റെയടുത്ത് വരിക
ഈ വാതിൽ ഞാൻ നിനക്കായി തുറന്നിട്ടിരിക്കും
ഈ ദീപം നിനക്കായെന്നും എരിഞ്ഞുകൊണ്ടിരിക്കും.

ഇന്നലെകളെ അരിച്ചെടുത്തപ്പോൾ
കോപ്പയിൽ
നീ മാത്രം !!

 പാതി ജീവൻ വെച്ച് തുരുമ്പെടുക്കുന്ന
ഗിറ്റാറുണ്ട് ഒരു മൂലയിൽ

തൊടുക്കുവാൻ ധനുസ്സില്ലാതെ
സ്നേഹത്തിന്റെ ആവനാഴിയുണ്ട് കുനിയുന്ന ചുമലിൽ

ഒന്നു തട്ടിയാലുണരുന്ന സ്വപ്നങ്ങളുണ്ട്
ആലസ്യത്തിന്റെ കമ്പിളിക്കുള്ളിൽ

ജ്വലിക്കുന്ന വാക്കുകളും, ചിന്തകളും
രജസ്വലയെപ്പൊലെ പുറത്തു നില്ക്കുന്നുണ്ട്
തല താഴ്ത്തി

എത്ര സുരഭില സ്പർശങ്ങൾക്കും
ഇല്ലാതാക്കാനാവാത്ത ദുർഗന്ധ വിധിയുണ്ട്
നിർഭാഗ്യമുണ്ട് ഉണങ്ങാ വ്രണം പോലെ

നിനക്ക് വേണ്ടി എഴുതിയ വാക്കുകൾ
ശരീരം വിട്ട ആത്മാവുപോലെ
സ്വന്തം ഗൃഹത്തിനു ചുറ്റും
കരുണ യാചിച്ചലയുന്നുണ്ട്

ഈ നെഞ്ചിൻ കൂടിലെ
ഒരായിരം പ്രാവുകളുടെ ചിറകടി നീ കേൾക്കുന്നില്ലേ ??

ഞാൻ വീണ്ടും ചെറിയ വാതിലുകളിലേയ്ക്കും
ജനാലകളിലേയ്ക്കും മടങ്ങും
ഒന്നുമുണർത്താൻ കഴിയാത്ത കാറ്റേറ്റ് ശൂന്യനായിരിക്കും. 

ചോര പതിഞ്ഞ ചുമരുകളും
എന്റെ പേര് മൈലാഞ്ചിയിൽ
പകർത്തിയ നിന്റെ കൈയുടെ ചിത്രവും
ഉണർത്തിയ നിശ്വാസങ്ങളും
തപ്ത പ്രേമ ധൂമങ്ങളും കെട്ടടയും
തുറന്ന വാതിൽ പോലെ ഞാൻ ബാക്കിയാവും.

പക്ഷെ ചിലപ്പോളെങ്കിലും
നിന്റെ ഓർമ്മകൾ, നിന്റെ നനുത്ത കൈകൾ
അടക്കി വച്ചൊരഗ്നിപർവതം പോലെ
എന്റെ നെഞ്ച് പൊട്ടിയൊഴുകും
എന്റെ കണ്ണുകളിൽ പ്രവഹിക്കും

ഓരോ ഇടനാഴിയിലും
സൂര്യന്റെ മാറുന്ന നിഴൽ കാഴ്ചകൾ പോലെ നീയുണ്ട്
നിന്റെ അഗ്രസ്തമായ ഭാവഭേദങ്ങളുണ്ട്
ഓരോ നിമിഷത്തിലും പരന്നു കിടക്കുന്ന സമയ വ്യാപ്തി പോലെ
നീയുണ്ട്
നിന്നിൽ പ്രച്ഛന്നമായി മാറാരോഗം പോലെ ഞാനുണ്ട്
നമ്മുടെ പ്രേമമുണ്ട്
പ്രണയം കൊണ്ട് രോഗിയാകുന്നതിൽ
കവിഞ്ഞ്
പ്രണയത്തിന് നൽകാനൊന്നുമില്ല

നിന്റെ രക്തവും, ശ്വാസവും, ആത്മാവുമൊക്കെ ചേർത്ത് കുഴച്ചാണ്
ചൂരി കൊണ്ട് നീയെന്നെ ഊട്ടിയത്.
സ്നേഹവും, കാരുണ്യവും, പ്രണയത്തിന്റെ ഏതൊക്കെ നിഗൂഢ മാസ്മരിക ചേരുവകളും ചേർത്താണ് നിന്നെ എനിക്കായ് സൃഷ്ടിച്ചത്?

രതിയുടെ ചുവന്ന ജാലകങ്ങൾ എന്നെ മാടി വിളിക്കുന്നുണ്ട്. പ്രലോഭനങ്ങളുടെ ആ മട്ടുപ്പാവുകളിലേക്കുള്ള ഗോവണികൾ തകർത്തും, ആകസ്മികമായി എന്നിൽ നിസ്സംഗത്വം നിറച്ചും നിൻറെ പ്രത്യക്ഷ അപ്രാപ്യതകളിൽ ദുർബലമാകുന്ന എന്നെ നീ പുനരുജ്ജീവിപ്പിക്കുന്നു, എനിക്ക് ചുറ്റും പ്രണയത്തിൻറെ ഉദാത്ത സൗരഭ്യം പരത്തുന്നു.

ആളുകൾ എത്ര സന്തുഷ്ടരാണ്? ഏത് ഇല്ലായ്മകളെയും, ദുഖങ്ങളെയും, നഷ്ടങ്ങളെയും ആത്മഗതങ്ങളിലൂടെ അനുരഞ്ജനം ചെയ്ത് യാന്ത്രികതകളുടെ ഓരോ നിമിഷവും മിനുപ്പാക്കി നിർത്താനുള്ള ആ വിദ്യ നമുക്കെങ്ങിനെ കൈമോശം വന്നു? അതോ അത് ജന്മസിദ്ധമാണോ? നീയില്ലായ്മയാണെൻറെ നഷ്ടം. ബാഹ്യചലനങ്ങൾക്കുള്ള എല്ലാ പ്രേരണകളും തുരുമ്പെടുക്കുന്നു. എന്നിൽ ഞാൻ മാത്രമായി അവശേഷിക്കുന്നില്ല. ഞാനും നീയും മാത്രമായ എനിക്ക് ആത്മഗതമില്ല.
                                            -സന്തോഷ് കാനാ 

https://www.youtube.com/watch?v=TTHNy0jaGx0



പ്രണയം അവസാനിക്കുമ്പോൾ



പ്രണയം അവസാനിക്കുമ്പോൾ

വാമൊഴിയിൽ മാത്രം നില നിന്ന വർഗത്തിന്  വംശനാശം സംഭവിക്കുന്നു.
അവസാനകണ്ണി മരിക്കുന്നു

കൈമാറിയതൊന്നും പകർത്താൻ ആകാതെ ഇരുവരും പകച്ചു നിൽക്കുന്നു 
ഒരന്യഗ്രഹ സംപ്രേഷണം അറ്റുപോകുന്നു

രണ്ടുപേർക്കിടയിലെ തർജമ പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുന്നു 

മഴയ്ക്കും മണ്ണിനും രാവിനും രഥ്യയ്ക്കും വിരസതയിലേക്ക് മടങ്ങേണ്ടി വരുന്നു

ആൾക്കൂട്ടത്തിൽ തിരഞ്ഞുപിടിച്ച  മുഖം അതല്ലെന്നറിയുന്നു

കൊക്കൂണിൽ നിന്ന് പുറത്തുവന്ന ശലഭം തിരിച്ച് കൊക്കൂണിൽ തന്നെ അഭയം തേടുന്നു

പ്രണയം അവസാനിക്കുന്നത് വലിയ സ്ഫോടനങ്ങളോടെയല്ല,

ശബ്ദകോലാഹലങ്ങളുടെ, സ്ഥൂല ശബ്ദങ്ങളുടെ വാക്കുകൂട്ടത്തിൽ ഒരു നേർത്ത നിശ്വാസമായി, നെടുവീർപ്പായി മാത്രം
സഹസഞ്ചാരിക്കുപോലും അശ്രാവ്യമായ, അദൃശ്യമായ ഒരു സ്ഫോടനം, രക്തച്ചൊരിച്ചിൽ. 
                -സന്തോഷ് കാനാ 

മീനാ കുമാരിയുടെ കവിതകൾ (Poems of Meena Kumari translated by Santhosh Kana)



നിമിഷങ്ങൾ (ലംഹേ) 

നിമിഷങ്ങൾ
മഴത്തുള്ളികൾ പോലെയാണ്
കൈപ്പിടിയിലൊതുങ്ങാത്തവ.

നെഞ്ചിൽ വന്നാഞ്ഞു പതിക്കുന്നു,
കൈ നീട്ടിയാലോ
വഴുതി, ചിതറിത്തെറിച്ച് നഷ്ടമാകുന്നു.



ഒഴിഞ്ഞ കട (ഖാലി ദൂകാൻ) 

ലോകം എന്ന ഈ വ്യാപാര ശാല എന്തിനാണെനിക്കുമുന്നിൽ തുറന്നിട്ടിരിക്കുന്നത്?

കൃത്രിമ ആഹ്ളാദത്തിന്റെ കളിപ്പാട്ടങ്ങൾ,
ഖ്യാതിയുടെ ഈ കടലാസുപൂക്കൾ,
ഒരു മൃദു സ്പർശത്തിൽ ഉരുകിപ്പോകാവുന്ന,
കണ്ണാടിക്കൂടിനുള്ളിൽ അടച്ചുവെച്ച
സമ്പത്തിന്റെ ഈ മെഴുക് രൂപങ്ങൾ.

ഞാൻ വാങ്ങാൻ വന്നത് ഇതൊന്നുമല്ല

എന്റെ സന്തപ്ത നയനങ്ങളിൽ അല്പം കുളിരു
പകരുന്ന പ്രണയത്തിന്റെ രമണീയ സ്വപ്നം

എന്റെ  നീറുന്ന ആത്മാവിൽ ശാന്തി
പകരുന്ന ഹൃദ്യമായ ഒരു അനുരാഗ നിമിഷം

ഇത്ര മാത്രം

ഇത്ര മാത്രമേ ഞാൻ വാങ്ങാൻ വന്നുള്ളൂ
പക്ഷെ,
ലോകമെന്ന ഈ വാണിഭ ശാലയിൽ നിന്ന്
ഞാൻ വെറും കയ്യോടെ മടങ്ങി.

(മീനാ കുമാരിയുടെ കവിതകൾ)
തർജമ: സന്തോഷ് കാനാ

(മലയാളനാട് എന്ന ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിച്ചത്)

മധുമിതയും ടാഗോറും

മധുമിതയും ടാഗോറും 
(മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ചോക്കുപൊടി എന്ന കോളത്തിൽ പ്രസിദ്ധീകരിച്ചത്) 17 .7 .2018 



ഒരു ക്ലാസ് മുറിയെ അതീവ സുന്ദരവും ആവേശജനകവുമാക്കുന്നത് അവിടെ അധ്യാപകനെ കാത്തിരിക്കുന്ന പ്രവചനാതീതമായ നിരന്തരാത്ഭുതങ്ങളാണ്. എത്രത്തോളം അതിനെ വാച്യതയുടെ കാർക്കശ്യങ്ങളിൽ കൊണ്ടുവരാൻ ശ്രമിക്കുന്നുവോ അത്രത്തോളം സർഗാത്മകതയുടെ അനന്ത സാധ്യതകളെ അയാൾ നഷ്ടപ്പെടുത്തുകയാണ്. അങ്ങിനെയുള്ള അനേകം വെളിപാടുകളുടെ പറുദീസയിലേക്കുള്ള എന്റെ യാത്രകളുടെ കഥകളിലൊന്ന് ഇവിടെ പറയാം. 

പശ്ചിമ ബംഗാളിലെ ഖരഗ്‌പൂർ  എന്ന സ്ഥലത്തെ ഒരു കേന്ദ്രീയ വിദ്യാലയത്തിൽ ജോലി ചെയ്യുന്ന കാലം. പ്ലസ് വൺ കുട്ടികൾക്ക് പഠിക്കാനുള്ള ഇംഗ്ലീഷ് കവിതകളിലൊന്ന് ടാഗോറിന്റെ ഗീതാഞ്ജലിയിലെ അൻപതാമത് ഗീതകമായ "എ ലിറ്റിൽ ഗ്രേയ്ൻ ഓഫ് ഗോൾഡ്" (ഒരു കൊച്ചു സുവർണ ധാന്യം) ആയിരുന്നു. അറിവില്ലാത്തവനും, സ്വാർത്ഥനുമായ ഒരു യാചകന് അനന്തമായ ദൈവകാരുണ്യത്തിലുള്ള വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന ഒന്നായിട്ടാണ് ഈ കവിത മുഖ്യമായും, അധികമായും വായിച്ചു കണ്ടിട്ടുള്ളത്. ദിവസം മുഴുവൻ യാചിച്ച് കിട്ടിയ ധാന്യശേഖരവുമായി വഴിവക്കിലിരിക്കുമ്പോൾ സുവർണരഥത്തിൽ ആ വഴി വന്ന രാജാവിനെക്കാണുന്ന അയാളുടെ പ്രതീക്ഷകളുയരുന്നു. പക്ഷേ, അയാളോട് യാചിക്കുന്ന രാജാവിന്റെ 'രാജകീയ ഫലിതം' മനസിലാകാതെ അയാൾ ഒരു കൊച്ചുധാന്യം നൽകുന്നു. ദിനാന്ത്യത്തിൽ തന്റെ ഭാണ്ഡത്തിൽ ഒരു 'കൊച്ചു സുവർണ ധാന്യം' കാണുന്ന യാചകൻ ഖേദിക്കുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നു. "എനിക്കുള്ളതെല്ലാം അങ്ങേയ്ക്ക് നൽകാൻ എനിക്ക് മനസ്സു വന്നില്ലല്ലോ" എന്നോർത്ത് കരയുന്ന അയാൾ രാജാവിനെ ദൈവകാരുണ്യത്തിന്റെ ആൾരൂപമായി കാണുന്നു എന്നാണീ വായനകൾ ഊന്നിപ്പറയുന്നത്. പുസ്തകത്തിലെ ചോദ്യങ്ങളും വ്യാഖ്യാനങ്ങളും ഇതേ കാഴ്ചപ്പാടിലായിരുന്നു. 

പക്ഷേ, ആ ദിവസം ക്ലാസ് മുറിയിൽ ഈ വ്യാഖ്യാനങ്ങളിലൂടെ ഞാൻ കെട്ടിപ്പടുത്ത ബാബേൽ ഗോപുരം തകർന്നുവീണു. മധുമിത, അതെ, ആ ബംഗാളി പെൺകുട്ടിയുടെ ഒറ്റച്ചോദ്യത്തിൽ ആ കവിത അപനിർമിക്കപ്പെട്ടു. 

യാചകന്റെ ഭാണ്ഡത്തിലെ 'കൊച്ചുസുവർണ ധാന്യ'ത്തിന് രാജാവിന് നൽകിയ 'കൊച്ചു ധാന്യമണി'യുമായി ആത്മീയബന്ധമുണ്ടെന്നതിന് കവിതയിൽ എന്തു തെളിവാണുള്ളതെന്ന് ചോദിച്ച് എന്റെ നിർമിതിയുടെ വ്യർത്ഥതയെ മധുമിത തുറന്നുകാട്ടി. അപ്പോഴേക്കും കവിതയിലെ വിള്ളലുകൾ ദൃശ്യമായി. ഞാനും, മറ്റു കുട്ടികളും മധുമിതയെ കയ്യടിച്ച് അഭിനന്ദിച്ചു. മനോഹരം!! ഒരു കവിതയുടെ കാലാകാലങ്ങളായ വായനയെ, കാഴ്ചയുടെ കേന്ദ്രബിന്ദുവിനെ അവൾ തകിടം മറിച്ചിരിക്കുന്നു. ആ കവിതയെ ഞങ്ങൾ വിശദമായ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക വിശകലനങ്ങൾക്ക് വിധേയമാക്കി. അത്രയ്‌ക്കൊന്നും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഒരു പുതുപ്രയാണത്തിന് തുടക്കം കുറിച്ചതിന്റെ സന്തോഷം മധുമിത മറച്ചുവെച്ചില്ല. 

അന്ന് ഞാൻ വീട്ടിലേക്ക് നടന്നപ്പോൾ എന്റെ അധ്യാപനജീവിതത്തിലെ ഏറ്റവും മനോഹരദിനങ്ങളിലൊന്നായി അതിനെ മനസ്സിൽ കുറിച്ചു. ഞാൻ എന്നും ആത്മാർത്ഥമായി വിശ്വസിക്കുന്നു, അദ്ധ്യാപകൻ കുട്ടിയെ മാത്രമല്ല കുട്ടി അധ്യാപകനെയും പ്രചോദിപ്പിക്കുന്നു, സർഗാത്മകതയുടെ നൂതനാനുഭവങ്ങൾ കൊണ്ട്. വർഷങ്ങൾക്ക് ശേഷം ഞാൻ ആ ക്ലാസ്മുറിയിൽ തുടങ്ങിയ ചർച്ചയെ ഒരു വിശദമായ പഠനമായി 'എതിർദിശ' എന്ന മാസികയിൽ പ്രസിദ്ധീകരിച്ചു. മധുമിതയെ വിവരമറിയിച്ചു. അവൾ ഏറെ സന്തോഷിച്ചു. 

ഒരു അദ്ധ്യാപകൻ നിരന്തരം നവീകരിക്കപ്പെടുന്ന മാസ്മരികതകളുടെ ലോകമാണെനിക്ക് അന്നും ഇന്നും ക്ലാസ്മുറിയിലേക്കുള്ള ഓരോ പ്രവേശനവും. ഞാൻ ആവർത്തിക്കട്ടെ, ഒരേ ക്ലാസ് മുറിയിൽ നിങ്ങൾക്ക് ഒന്നിലധികം തവണ പ്രവേശിക്കാനാകില്ല! 

-സന്തോഷ് കാനാ 





















Sunday, February 19, 2023

സ്വപ്നങ്ങളുടെ ആയുസ്സ് : ഒരു സിനിമയുടെ പിന്നിലെ കഥ (In Search of Gandhi)

 

എട്ടോളം ഓസ്കാർ അവാർഡുകൾ ലഭിച്ച സിനിമയാണ്, റിച്ചാർഡ് ആറ്റൻബറോ (Richard Attenborough) സംവിധാനം ചെയ്ത 'ഗാന്ധി'. 1982 ൽ പുറത്തുവന്ന ഈ സിനിമ അഭിനയം കൊണ്ടും, സംഗീതം കൊണ്ടും, ഛായാഗ്രഹണം കൊണ്ടും ഏറെ സവിശേഷതകൾ ഉള്ള ഒരു മാസ്റ്റർപീസ് ആണ്. കുറച്ചു നാളുകൾക്ക് മുമ്പ് ഞാൻ ആറ്റൻബറോ എഴുതിയ ഒരു ഇംഗ്ലീഷ് പുസ്തകം വാങ്ങി വായിച്ചു, 'ഇൻ സെർച്ച് ഓഫ് ഗാന്ധി' (ഗാന്ധിയെ തേടി). തന്റെ സ്വപ്ന ചിത്രമായ 'ഗാന്ധി' സഫലമാകാൻ അദ്ദേഹത്തിന് കടന്നു പോകേണ്ടി വന്ന ദുർഘടങ്ങളുടെ, നിരാശകളുടെ, പ്രതീക്ഷകളുടെ, മോഹഭംഗങ്ങളുടെ നീണ്ട ഇരുപത് വർഷങ്ങളെക്കുറിച്ചാണ് അദ്ദേഹം ഈ പുസ്തകത്തിൽ ചിത്രങ്ങൾ സഹിതം വിവരിക്കുന്നത്. ഇരുപത് വർഷങ്ങളോ??? എന്ന് ആരും അത്ഭുതത്തോടെ ചോദിച്ചുപോകും. അതെ, ആ മനുഷ്യന്റെ ഇച്‌ഛാശക്തിയെ, സഹിഷ്ണുതയെ, ആത്മവീര്യത്തെ പ്രശംസിച്ചേ മതിയാകൂ. 

നിങ്ങളുടെ സ്വപ്നങ്ങൾക്ക് വേണ്ടി നിങ്ങൾ എത്ര കാലം നൽകാൻ തയ്യാറാണ്? ആഗ്രഹിച്ചതൊക്കെ ഉടൻ നടക്കണമെന്ന് വാശി പിടിക്കുന്ന, നടന്നില്ലെങ്കിൽ അക്രമാസക്തമാവുകയും, നിരാശരാവുകയും ചെയ്യുന്ന മനസ്സുകളെയാണ് നമ്മൾ കൂടുതലും കണ്ടു വരുന്നത്. ഒരു തരം ഇൻസ്റ്റന്റ് കോഫി ആറ്റിട്യൂഡ്. വർധിച്ചുവരുന്ന പല ക്രൂര കൃത്യങ്ങളും ഇതിനുദാഹരണമാണ്. എല്ലാം ഉടൻ നേടാനുള്ള വ്യഗ്രത. അതിനുവേണ്ടി എന്ത് കുറുക്കു വഴികളും അന്വേഷിക്കാൻ മടിയില്ലാത്ത മനോഭാവം. 

കഠിനാദ്ധ്വാനത്തിലൂടെ മാത്രമേ എന്തും നേടാൻ കഴിയൂ എന്ന സത്യത്തെ മനസ്സിലാക്കുമ്പോൾ നമ്മളിൽ ഇച്ഛാശക്തിയും, മനോബലവും ഉണ്ടാകുന്നു. കാരുണ്യത്തോടെ, വിശാലമായ മനസ്സോടെ കാത്തിരിക്കാൻ മനസ്സ് പാകപ്പെടുന്നു. ഒരു കടുവ ഒരിക്കലും ഒരു സിംഹമാകാനോ, കാക്ക കൊക്കാകാനോ (അങ്ങനെയൊരു ചൊല്ലുണ്ടെങ്കിലും) ശ്രമിക്കാറില്ല, ശ്രമിക്കേണ്ടതുമില്ല. നമ്മളുടെ ജീവിതത്തിനു അർത്ഥം നൽകാൻ നമുക്ക് കഴിയുക എന്നത് തന്നെയാണ് ജീവിത ലക്ഷ്യവും. സ്വന്തം സർഗാത്മകതയെയും, സ്വപ്നങ്ങളെയും തിരിച്ചറിയാനും അവയെ സംസ്കരിച്ചെടുക്കാനും, സാക്ഷാത്കരിക്കാനുമുള്ള ശ്രമങ്ങൾ തന്നെയാണ് ജീവിതത്തിന് അർത്ഥം നൽകുന്നത്. അതേ സമയം, ഒന്നും നടന്നില്ലെങ്കിലും അതിനെയൊക്കെ ഒരു പുഞ്ചിരിയോടെ സ്വീകരിക്കാനും തയ്യാറാകുമ്പോൾ നമ്മൾ 'എന്തെങ്കിലും ആകൂ, എന്തെങ്കിലും നേടൂ' എന്ന നെട്ടോട്ടത്തിൽ നിന്നും സ്വതന്ത്രരാകുന്നു. ജീവിതത്തെ, അത് നൽകുന്ന ദുഖങ്ങളോടെ, നിരാശകളോടെ, പരാജയങ്ങളോടെ സ്വീകരിക്കാൻ തയ്യാറാകുക എന്നതാണ് യഥാർത്ഥ വിദ്യാഭ്യാസം. 

                            -by സന്തോഷ് കാനാ / Santhosh Kana 

പുസ്തകത്തെക്കുറിച്ചുള്ള എന്റെ യൂട്യൂബ് വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക :

https://www.youtube.com/watch?v=hIVl5NNoX8s

കന്മദം സിനിമയുടെ ലൊക്കേഷനിലേക്ക് ഒരു യാത്ര (Kanmadam Movie location)


ആ കുന്നിൻ ചരിവിൽ എത്തിയപ്പോൾ എനിക്കാ സ്ഥലം അപരിചിതമായി തോന്നിയില്ല. വിശ്വനാഥനും, ഭാനുമതിയും, സഹോദരിമാരും, സ്വാമി വേലായുധയും, മുത്തശ്ശനും, മുത്തശ്ശിയും, ജോണിയുമൊക്കെ ജീവനോടെ ചുറ്റുമുണ്ടെന്ന് ആവർത്തിച്ച് തോന്നിപ്പിക്കുന്ന എഴുത്തിന്റെ മാസ്മരിക ശക്തി ലോഹിതദാസിന് സ്വന്തം. 1998-ൽ കന്മദം എന്ന സിനിമ കണ്ടപ്പോൾ മനസ്സിൽ ആഴത്തിൽ പതിഞ്ഞതാണ് ഈ ഭൂപ്രദേശവും, മനുഷ്യരും. രണ്ടു പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. കന്മദത്തിന്റെ കഥാകാരൻ പഞ്ചഭൂതങ്ങളിൽ ലയിച്ചു. ഇന്നീ ജനുവരിയിൽ, മഞ്ഞുള്ള പ്രഭാതത്തിൽ ഈ പാറക്കെട്ടുകളുടെ താഴ്വരയിൽ എത്തിച്ചേരാനുള്ള നിയോഗം ഈ സ്ഥലത്തേക്കുള്ള ഒരു പ്രേക്ഷകന്റെ ആദ്യ യാത്രയാണെന്നത് എന്നെ ഏറെ സന്തോഷവാനാക്കുന്നു. 

മെല്ലെ താഴ്വരയിൽ വെയിൽ പരക്കുന്നു, ശക്തമായ പാലക്കാടൻ കാറ്റ് വീശുന്നു. കൊല്ലക്കുടിയുടെ മുന്നിൽ നിന്ന് ഭാനുമതി ആരോടോ കയർക്കുന്നുണ്ട്. ദൂരെ വയലിനപ്പുറം മറ്റൊരു കുന്നിൽ സ്വാമി വേലായുധയുടെ വീട്ടിൽ വിശ്വനാഥൻ വേലായുധയോട് കുശലം പറയുന്നു. 

അൽപനേരം ആ ചിന്തകളിൽ വ്യാപൃതനായി നിൽക്കുമ്പോഴേക്കും പിന്നിൽ നിന്നും ആരോ വിളിച്ചു. ആ താഴ്വാരത്തിൽ കാണാവുന്ന വീട്ടിലെ ചേട്ടനാണ്, പേര് സച്ചിദാനന്ദൻ. ശൂന്യമായ ആ കുന്നിൻ പുറത്ത് ആലോചനയിൽ മുഴുകി നിന്ന എന്നോട് അദ്ദേഹം ചോദിച്ചു, "കന്മദത്തിലെ വീടാണോ അന്വേഷിക്കുന്നത്? അതിന്നില്ല. എന്റെ വീടായിരുന്നു. കുറച്ചു വർഷങ്ങൾക്ക് മുമ്പ് പൊളിച്ചു. ഇപ്പോഴതാ, ആ കാണുന്ന വീട്ടിലാണ് താമസം". ഞങ്ങൾ ആ കുന്നിൻ പുറത്തിരുന്നു. മുമ്പ് വയൽ വരെ സമമായി കിടന്ന താഴ്വാരമായിരുന്നു. ഇപ്പോഴവിടെ വലിയൊരു പാറമടയാണ്. ചുറ്റും തെങ്ങും, കവുങ്ങും ഇടതിങ്ങി നിൽക്കുന്നു. ഇന്ന് ഭാനുമതിയുടെ കൊല്ലക്കുടിയിൽ നിന്ന് നോക്കിയാൽ വിശ്വനാഥന്റെ വീട് കാണില്ല. ആ വീടും ഇന്നില്ല. 
"ഈ മൂന്നു കുന്നുകളിലാണ് കന്മദത്തിലെ മുഖ്യമായ എല്ലാ രംഗങ്ങളും ചിത്രീകരിച്ചത്." എതിർ വശത്തുള്ള മറ്റൊരു പാറമേലേക്ക് ചൂണ്ടി സച്ചിദാനന്ദൻ ചേട്ടൻ ഓർമ്മകൾ പങ്കുവെച്ചു. "ഷൂട്ടിങ് സമയത്ത് ലാലേട്ടനും, മഞ്ജുവാര്യരും, മറ്റു നടീ നടന്മാരും, ആ ചിത്രത്തിന്റെ ഭാഗമായ എല്ലാവരും ഞങ്ങളെ ഏറെ സ്നേഹത്തോടെ, കരുതലോടെ കൂടെ നിർത്തി. ഞാനന്ന് കണ്ണൂരിൽ ജോലി ചെയ്യുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് ഇവിടെ വരും. ഇന്നും ആ സിനിമ കാണുമ്പോൾ ഒരു കൂട്ടു കുടുംബത്തോടൊപ്പം അമ്പത് ദിവസം ചെലവഴിച്ച ഹൃദ്യമായ ഓർമ്മകൾ ഉണരും". 

അൽപനേരം കുശലം പറഞ്ഞു ഞങ്ങൾ പിരിഞ്ഞു. ഞാൻ എതിർവശത്തുള്ള കുന്നിൻ മേലേക്ക് പോയി. ഇവിടെയാണ് ആ സിനിമയിലെ ആദ്യ ക്ലൈമാക്സ് എന്ന് വേണമെങ്കിൽ പറയാം. ഒരു സന്ധ്യാ നേരത്ത് ഭാനുമതി ഇവിടെ വച്ച് വിശ്വനാഥനോട് തന്റെ ചേട്ടനെക്കുറിച്ച് ചോദിക്കുന്നു. അതുവരെ, വിശ്വനാഥനോടൊപ്പം പ്രേക്ഷകരും മനസ്സിൽ അടക്കിപ്പിടിച്ച ആ തിക്തമായ സത്യം വിശ്വനാഥൻ വെളിപ്പെടുത്തുന്നു, "ദാമു ഒരാക്സിഡന്റിൽ പെട്ട് മരിച്ചുപോയി". ഓരോ സായാഹ്‌നത്തിലും ആ താഴ്വരയിൽ വെന്തുരുകി കനലാകുന്ന സൂര്യനെ നോക്കി നെടുവീർപ്പിട്ട്  ദാമുവിന് വേണ്ടി കാത്തിരിക്കുന്ന മുത്തശ്ശിയെപ്പോലെ എല്ലാ പ്രാരാബ്ധങ്ങൾക്കും ഒരു പരിഹാരമുണ്ടാകുമെന്ന ഭാനുമതിയുടെയും, കുടുംബത്തിന്റെയും പ്രതീക്ഷകൾ തകർന്ന് വീഴുന്ന നിമിഷം. മഞ്ജു വാര്യരുടെ മുഖത്ത് അതെല്ലാമുണ്ട്. ഭാവ തീവ്ര്യമായ ആ രംഗം ചിത്രീകരിച്ച ഈ കുന്നിൻ മുകളിൽ നിന്ന് നോക്കിയാൽ കൊല്ലക്കുടി നിന്ന കുന്ന് കാണാം. 

പിന്നീട് ഞാൻ പോയത് സ്വാമി വേലായുധയും, വിശ്വനാഥനും ജോണിയും താമസിച്ച വീട്ടിലേക്കാണ്. പക്ഷെ, ആ വീടിന്റെ തറ മാത്രമേയുള്ളൂ ഇന്ന്. അരികിൽ ഒരു ചെറു തോടുണ്ട്. അതിന് കുറുകെ ഒരു പാലം പോലെ വളഞ്ഞു നീണ്ടു നിൽക്കുന്ന ഒരു തെങ്ങും. സ്വന്തം അമ്മയെ കാണാനും, അറ്റുപോയ എല്ലാ ബന്ധങ്ങളെയും വിളക്കി ചേർക്കാനുമായി വിശ്വനാഥൻ പോകുന്നതിന് മുമ്പ് ഭാനുമതിയെ കാണുന്നത് ഈ തെങ്ങിനടുത്താണ്. കന്മദം എന്ന സിനിമയുടെ മറ്റൊരു സവിശേഷത അതിലെ മനം മയക്കുന്ന ഗാനങ്ങളും, അവയുടെ ചിത്രീകരണങ്ങളുമാണ്. 'മൂവന്തി താഴ്വരയിൽ..' എന്ന ഗാന രംഗത്ത് ഈ തെങ്ങിനടുത്ത് നിൽക്കുന്ന മഞ്ജുവിന്റെയും, ലാലേട്ടന്റെയും ദൃശ്യം ഓർത്തെടുക്കാൻ ഏതൊരു മലയാളിക്കും എളുപ്പം സാധിക്കും.

ഈ താഴ്വരയിൽ ഇന്നും മനുഷ്യ ബന്ധങ്ങളുടെ അനേകം സങ്കീർണ സമവാക്യങ്ങളെ ഉരുക്കിയെടുത്ത ഒരെഴുത്തുകാരന്റെ മനസിന്റെ അദൃശ്യമായ പണിപ്പുരയുണ്ടെന്ന അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയില്ല. അതായിരിക്കാം കഥയുടെ ഭൂപ്രദേശങ്ങളിലേക്ക് ഒരു പ്രേക്ഷകനെ നയിക്കുന്നത്.

ആ താഴ്വാരത്തിൽ നിന്ന് ഞാൻ പിന്നെ പോയത് കരിങ്കൽ ക്വാറിയിലേക്കാണ്. ഇവിടെ നിന്ന് ഏറെ ദൂരമുണ്ട് കുമാരനെ അടിച്ചു പഞ്ചറാക്കിയ ശേഷം വിശ്വനാഥൻ താക്കീത് കൊടുത്ത് വിട്ട ആ കരിങ്കൽ ക്വാറി. ഇവിടെ പാറപൊട്ടിക്കൽ നിർത്തിയിട്ട് ഏറെ വർഷങ്ങളായി. പാറമടയിലൊക്കെ ധാരാളം വെള്ളമുണ്ട്. ആ പ്രദേശത്തിരുന്നാൽ ആദ്യം മനസ്സിൽ വരുന്നത് ജോണിയും, വിശ്വനാഥനുമാണ്. മോഹൻലാലും, ലാലും മത്സരിച്ചഭിനയിച്ച കഥാപാത്രങ്ങൾ. സ്നേഹരഹിതമായ ബാല്യത്തിന്റെ ഇരയാണ് ജോണി. അതുകൊണ്ടു തന്നെ കിട്ടുന്ന സ്നേഹത്തോട് വല്ലാത്ത പിടിവാശിയും. ജോണിയും, വിശ്വനാഥനും ചേരുമ്പോൾ ഒരു മനസ്സിൻന്റെ ചിത്രം പൂർണമാകുന്നു. ജോണിയില്ലാതെ വിശ്വനാഥനില്ല, വിശ്വനാഥനില്ലാതെ ജോണിയും.



കടുത്ത വേനലിലാണത്രെ കന്മദം ചിത്രീകരിച്ചത്. "കന്മദം ഉരുകുന്നത്ര ചൂടുള്ള സമയം" എന്നാണ് സച്ചിദാനന്ദൻ ചേട്ടൻ പറഞ്ഞത്. എത്ര അർത്ഥവത്തായ പേരാണ് ആ സിനിമയ്ക്ക് എന്ന് ചിന്തിച്ചപ്പോൾ എന്തോ ഒരു കുളിർമ. പ്രത്യക്ഷത്തിൽ പാറപോലെ പരുക്കരായ കുറച്ചു മനുഷ്യരുടെ  ഉള്ളിൽ സൂക്ഷിച്ചു വെച്ച സ്നേഹത്തിന്റെ കന്മദം വിശ്വനാഥന്റെ വരവോടെ കണ്ടെത്തപ്പെടുന്ന ജീവിതഗന്ധിയായ കഥയാണ് കന്മദം. ലോഹിതദാസിന്റെ കഥകളും, കഥാപാത്രങ്ങളും ഇന്നും ജീവിക്കുന്നത് പച്ചയായ സ്വഭാവ രീതികൾ  കൊണ്ടും, ജീവിതത്തിൽ വേരൂന്നി നില്കുന്നതുകൊണ്ടുമാണ്. 

കന്മദം ലൊക്കേഷന് എന്തോ ഒരു അവാച്യമായ സൗന്ദര്യമുണ്ട്. വീട്ടിലെത്തി  ആ ചിത്രം ഒരു തവണ കൂടി കണ്ടു.  സ്നേഹത്തിന്റെ ആർദ്രത യാന്ത്രികമായിക്കൊണ്ടിരിക്കുന്ന ബന്ധങ്ങളുടെ ലോകത്ത് വറ്റാത്തൊരു ജലാശയം പോലെ, കണ്ണിനും മനസ്സിനും കുളിർമയേകുന്ന  മരുപ്പച്ച പോലെ ആ ജീവിതനാടകം വീണ്ടും അരങ്ങേറി. ഇതെല്ലാം കണ്ട് ധ്യാനനിരതനായ ഒരു യോഗിയെപ്പോലെ പുഞ്ചിരി തൂകി ആ പാലക്കാടൻ കുന്നുകളിലൊന്നിൽ ലോഹിതദാസ് ഇരുന്നു. 
   -- സന്തോഷ് കാനാ 
(ലൊക്കേഷൻ വീഡിയോ കാണാൻ 'സന്തോഷ് കാനാ' എന്ന യൂട്യൂബ് ചാനൽ സന്ദർശിക്കുക)