My Strength

what do you like about this blog?

Sunday, December 21, 2014

ഒരു നഗരം ഒരു മുറിവ് (ORU NAGARAM, ORU MURIVU)



ആകാശം മുഴുവൻ പരന്ന സ്നേഹത്തിന്റെ ചിറകുകളോടെയാണ്
ആ തടാക നഗരത്തിൽ പറന്നിറങ്ങിയത്
തടാകക്കരയിലെ ചായക്കോപ്പയിലെ
ഊഷ്മളത, ചുംബനം.

രാത്രിയിൽ ശ്വാന സാക്ഷ്യത്തിൽ
പരസ്പരംപങ്കുവെയ്ക്കൽ.

കൈകോർത്തൊരു നഗര, നയന പ്രദക്ഷിണം

പിന്നെ ആ രാത്രി
ആലിംഗന,  ചുംബനങ്ങൾക്ക്
ശ്രവണ രഹസ്യങ്ങൾക്ക്
ഹൃദയ ഭേദ്യ സാക്ഷ്യത്തോടെ ഞാൻ.

എന്റെ ശ്വാന വിശ്വാസ്യതയുടെ
വാലറുത്ത സത്യം

എന്റെ വിലാപങ്ങൾ
മുറിയുടെ ചുമരുകളിൽ തട്ടി
മുറിവേറ്റ്
നിശബ്ദമായടങ്ങി
അല്പനേരത്തെയ്ക്ക് .

                                    -സന്തോഷ്‌ കുമാർ കാനാ


 

മരണത്തെ നോക്കുമ്പോൾ (MARANATHE NOKKUMPOL)



ചലനത്തെ നിശ്ചലതയുമായി

വാക്കുകളെ നിശബ്ദതയുമായി
ചേർത്തു വെയ്ക്കാനുള്ള സങ്കീർണ ശ്രമം

വാക്കുകളുടെ അജ്ഞാത സ്രോതസ്സിനെ
നോക്കിയുള്ള അതിശയിച്ചുള്ള നില്പ്
അതേ സ്രോതസ്സിൽ നിന്നും വീണ്ടും വീണ്ടും
വാക്കുകൾ വരുമെന്ന പ്രതീക്ഷയുടെ വാശി

കൈകളിൽ, വാക്കുകളിൽ ഒതുങ്ങാത്ത സാന്നിധ്യം
ഒരു ചെറു പായയിൽ ഒതുങ്ങുന്നതിന്റെ
അവിശ്വാസം  !!!
                                        --- സന്തോഷ്‌ കുമാർ കാനാ


Friday, December 19, 2014

കുട (KUDA)


കവിത 
മടക്കി വെച്ച കുടയായിരുന്നു.
കടുത്ത വെയിലിലും
കനത്ത മഴയിലുമാണ് 
നിവർത്തിയത് 

                         --- സന്തോഷ്‌ കുമാർ കാനാ

Thursday, December 18, 2014

Gandhi and our times of India

In these complex times, the easiest to compromise with, is unfortunately, a great ideology. The one who doesn't do so gets isolated or eliminated. That's what the assassination of Gandhi shows. That's why the mysterious death of Rajiv Dixit goes deliberately ignored by media. Those were the days when you knew where the bullet came from. Those were the days of the visible enemy, an unmasked rival. We live in times where bullets come from unseen and unknown guns, aeroplanes disappear, an air crash, a road accident, a poisoned food served royally, a friendly invitation to a lecture and lots more can turn fatal. You disappear and the pernicious arms of power you rival against gains more and more strength. 
                                    --- by Santhosh Kumar Kana

Wednesday, December 17, 2014

ഒരു ബീഹാര്‍ യാത്ര (Nepal to Bihar)

                                                                                                          Kathmandu, Nepal.
                                                                                                             12.08.2012

പ്രിയപ്പെട്ട അച്ഛനും, അമ്മയ്ക്കും,

ആറ്  ദിവസത്തെ യാത്ര കഴിഞ്ഞു ഇന്ന് പുലര്‍ച്ചെ ഒന്നര മണിക്ക് Kathmandu വില്‍ തിരിച്ചെത്തി. കേന്ദ്രീയ വിദ്യാലയങ്ങളുടെ റീജണല്‍ സ്പോര്‍ട്സ് മീറ്റ്‌-ല്‍ പങ്കെടുക്കാന്‍ നമ്മുടെ സ്കൂളിലെ ബാസ്കറ്റ് ബാള്‍ ടീമിനെയും കൂട്ടി (മൊത്തം 12 കുട്ടികള്‍) ബീഹാറിലെ ഭാഗല്പൂര്‍ (Bhagalpur) ജില്ലയിലെ കേന്ദ്രീയ വിദ്യാലയ കഹല്‍ഗാവ്-ലേക്കാണ് (Kendriya Vidyalaya, Kahalgaon) ഞാനും, നമ്മുടെ സ്കൂളിലെ ലാബ് അറ്റന്‍ഡന്റ് കൃഷ്ണാ ആര്യാലും (Krishna Aryal) ആഗസ്ത് 7 ന് വൈകുന്നേരം ബസില്‍ ഗോരക് പൂരേക്ക് (Gorakhpur) പുറപ്പെട്ടത്. രണ്ടു മിനി ബസുകളിലായി അമ്പതിനടുത്ത് കുട്ടികളും, എഴ് എസ്കോര്‍ട്ട് അധ്യാപകരും. ചിലര്‍ ഫുട്ബാള്‍ ടീമിന്റെ കൂടെ, ചിലര്‍ നീന്തല്‍, മറ്റു ചിലര്‍ ചെസ്സ്‌, അത്ലറ്റിക്സ് തുടങ്ങിയവ.


Kathmandu-വില്‍ നിന്ന് ഇന്ത്യാ അതിര്‍ത്തിയിലേക്ക് പത്ത് മണിക്കൂര്‍ റോഡ്‌ മാര്‍ഗം യാത്ര. ചുര സഞ്ചാരം വയനാടന്‍ യാത്രകളെ ഓര്‍മിപ്പിച്ചു. അവധിക്കാലങ്ങള്‍ക്ക് കാപ്പിയുടെയും ,യൂക്കാലിയുടെയും ഗന്ധമായിരുന്നു കുട്ടിക്കാലത്ത്. ചുരക്കാഴ്ചകള്‍ ആസ്വദിച്ചത് ഛര്‍ദിച്ചവശനായി അമ്മയുടെ മടിയില്‍ കിടന്നുറങ്ങി തീര്‍ത്ത അനേകം യാത്രകളുടെ, വര്‍ഷങ്ങളുടെ ഒടുവിലെപ്പോഴോ ആയിരുന്നു. എച്ച്. ഐ. എം. യു.പി സ്കൂളിന്റെ പ്രധാനാധ്യാപകന്റെ കസേരയിൽ നിന്നെഴുന്നേറ്റു വന്നച്ഛൻ എതിരേറ്റ നാളുകൾ. കാപ്പിയുടെ സുഗന്ധം അച്ഛന്റെതായി മാറി. ഇന്നും ആ സുഗന്ധം ആ സാന്നിധ്യമറിയിക്കുന്നു.

ബസ് ചുരം ഇറങ്ങുകയാണ്. 250 ൽ അധികം കിലോ മീറ്റർ ഉണ്ട് സൊനൗലി എന്ന അതിർത്തി പ്രദേശത്തെത്താൻ. യാത്രയുടെ വിരസതയെ വെല്ലാൻ ഭക്ഷണ സാധനങ്ങളും, പാട്ടുകളും സജീവമായി. ഒരു വശം വൻ മല നിരകളും, മറു വശം മുപ്പതോ, നാല്പതോ അടി താഴെ ത്രിശൂലി നദിയും. നല്ല ഒഴുക്കുണ്ട്. നദിക്കപ്പുറത്ത് കുന്നുകളിൽ ചിലയിടങ്ങളിൽ ഒന്നോ, രണ്ടോ വീടുകൾ കാണാം. അപ്പുറത്തേക്ക് കാൽ നട പോകാൻ തൂക്കു പാലം ഉണ്ട്. ത്രിശൂലി ഒരിടത്ത് "സേതി" എന്ന നദിയുമായി ചേർന്നു. ഒഴുക്കിന്റെ ശക്തി കണ്ടാൽ ഭയന്നു പോകും. ഈ നദിയിലാണ് കഴിഞ്ഞ വർഷം ബോട്ടിങ്ങിന് വന്നപ്പോൾ ഞാൻ എടുത്തു ചാടി നീന്തിയത് !! ചിത്വൻ (Chitwan) വന്യ മൃഗ സംരക്ഷണ കേന്ദ്രം കഴിഞ്ഞെവിടെയോ ഭക്ഷണത്തിന് നിർത്തി. ഞാൻ ഒരു ചായ മാത്രം കഴിച്ചു. ചായക്കടയ്ക്കരുകിൽ രണ്ടു സ്ത്രീകൾ ബീഡി വലിച്ചിരിക്കുന്നു. നദി കൂടെത്തന്നെയുണ്ട്, സമയം പോലെ.

പുലർച്ചെ 3.30 നാണ് അതിർത്തിയിലിറങ്ങിയത്. അതിർത്തി കവാടം തുറന്നിട്ടില്ല. അഞ്ചു മണി കഴിയും. സാധനങ്ങൾ ഇറക്കി എല്ലാവരും ചായ കുടിച്ചു. അഞ്ചു മണിയോടു കൂടി അതിർത്തി കടന്നു. അധികം ദൂരമൊന്നുമില്ല, നമ്മുടെ മജീദിന്റെ പീടികയിൽ നിന്ന് കൃഷ്ണഭവനിലേയ്ക്ക് നടക്കുന്നതു പോലെ!!! WELCOME TO INDIA എന്ന ബോർഡ് സ്വാഗതം ചെയ്തു. വീട്ടിലേയ്ക്കെന്ന പോലെ!! അവിടെ Pandey Travels എന്ന മിനി ബസും, ഒരു ജീപ്പും കാത്തു നില്ക്കുന്നു. പുറപ്പെട്ടു, ഗോരഖ് പൂരിലേയ്ക്ക്(Gorakhpur). ഗോരഖ് പൂർ യു.പി. യിലാണ്. 110 കിലോ മീറ്റർ യാത്ര ചെയ്യണം. ക്ഷീണിച്ചതിനാൽ എല്ലാവരും ഉറങ്ങി. ഇടയ്ക്കെഴുന്നേറ്റപ്പോൾ ചുറ്റും പച്ച പിടിച്ച നെല്പാടങ്ങൾ മാത്രം. വഴിയിലൊരിടത്ത് ചായ കുടിക്കാൻ നിർത്തി. ഗോരഖ് പൂരെത്തിയപ്പോൾ സമയം 7.45 a.m. HOTEL MALKIN ന്റെ മുന്നിൽ ബസ് നിർത്തി എല്ലാവരും ഇറങ്ങി സ്റ്റേഷനിലേയ്ക്ക് നടന്നു. രണ്ടാം നമ്പർ പ്ലാറ്റ്ഫൊമിലെ ഭക്ഷണ ശാലയിൽ പ്രാതൽ കഴിച്ച് പിരിഞ്ഞു. ഇനി ഓരോരുത്തർക്കും വിവിധ സ്ഥലങ്ങളിലേയ്ക്ക് പോകാം. Vaishali Express-ന്റെ എ.സി. കോച്ചിൽ ഞാനും, കൃഷ്ണാ ആര്യാലും പന്ത്രണ്ട് കുട്ടികളും ഇടം പിടിച്ചു. ഹാജിപൂരിലെയ്ക്കാണ് (Hajipur) യാത്ര. 250 കിലോ മീറ്റർ ദൂരം. അൽപനേരം ഉറങ്ങി.


ഉച്ചയ്ക്ക് രണ്ടര മണിയോടെ ഹാജിപൂരിലെത്തി. ബീഹാർ (Bihar). രണ്ടു വാഹനങ്ങളിലായി റോഡ്‌ മാർഗം പറ്റ്നാ റെയിൽവേ സ്റ്റേഷനിലേയ്ക്ക്. പത്തോ പതിനഞ്ചോ കിലോ മീറ്റർ ദൂരം വരും. ഡ്രൈവറോട് ധൈര്യപൂർവ്വം കയർത്തതിനാൽ സാമ്പത്തികമായി വലിയ പരിക്കൊന്നുമേൽക്കാതെ പറ്റ്നാ റെയിൽവേ സ്റ്റേഷനിലെത്തി (Patna Railway station). വൃത്തിയും, വെടിപ്പും തൊട്ടു തീണ്ടിയിട്ടില്ല. നല്ല തിരക്കുണ്ട്. waiting room-ൽ ലഗേജുകൾ ഇറക്കി വെച്ച് അല്പം വിശ്രമിയ്ക്കാൻ ശ്രമിച്ചു. തീരെ വൃത്തിയില്ലാത്തതിനാൽ അടുത്തുള്ള നളന്ദ എ.സി. ഭക്ഷണ ശാലയിൽ അഭയം തേടി. അടുത്ത ട്രെയിൻ രാത്രി ഒമ്പത് മണിയ്ക്കാണ്. അഞ്ചു മണിക്കൂർ കാത്തിരിപ്പ്!! നന്നേ വിശന്നതിനാൽ കുട്ടികൾ മത്സരിച്ച് ഭക്ഷിച്ചു. ഞാൻ പുറത്തിറങ്ങി അടുത്തുള്ള ഹനുമാൻ ക്ഷേത്രം നോക്കി നിന്നു. ദൂരങ്ങൾ അനായാസമായി താണ്ടിയ ജിതേന്ദ്രിയനായ സ്നേഹിതൻ, ശിഷ്യൻ, ഭക്തൻ. "മനോജവം മാരുത തുല്യ വേഗം...".

ഭക്ഷണ ശാലയിൽ ഞങ്ങൾക്ക് ഭക്ഷണം വിളമ്പിയ വെയിറ്റരോട് കയർക്കേണ്ടി വന്നു. പെരുമാറ്റത്തിൽ മര്യാദ കാണിയ്ക്കാൻ അവനെ കോപത്തോടെ പഠിപ്പിക്കേണ്ടി വന്നു.

ഒമ്പത് മണിയ്ക്ക് പട്നയിൽ നിന്ന് ഭാഗൽപൂരിലെ കഹല്ഗാവിലേയ്ക്ക്, കൽക്കത്ത വരെ പോകുന്ന പൂർബാഞ്ചൽ എക്സ്പ്രെസ്സിൽ കയറി. കുട്ടികളെ അവരവരുടെ സ്ഥാനത്ത് കിടത്തി ഞാൻ അല്പം മയങ്ങി. പക്ഷെ, നന്നായി ഉറങ്ങാൻ കഴിഞ്ഞില്ല. ഇത് ബീഹാറാണ്, എന്തും സംഭവിയ്ക്കാം!! രാത്രി ഒന്നര രണ്ടു മണിയോട് കൂടി ഞാൻ ഉണർന്നിരുന്നു. ഭാഗൽ പൂരിൽ 1980 ൽ നടന്ന ആസിഡ് ആക്രമണത്തെപ്പറ്റി പ്രകാശ് ജ്ഹായുടെ "ഗംഗാ ജൽ" എന്ന സിനിമയിൽ പ്രതിപാദിയ്ക്കുന്നുണ്ട്.

ട്രെയിൻ കഹൽ ഗാവിലെത്താൻ പുലർച്ചെ മൂന്നു മണി കഴിയും. ഭാഗല്പൂർ എത്തിയപ്പോൾ കുട്ടികളെ വിളിച്ചുണർത്തി. ഏകദേശം നാല് മണിയോട് കൂടി സ്റ്റേഷനിൽ ഇറങ്ങി. നമ്മുടെ ചെറുവത്തൂരൊക്കെ പോലെ ഒരു ചെറിയ സ്റ്റേഷൻ. വേണ്ടത്ര വെളിച്ചമില്ല. ഓട്ടോക്കാരോട് പോകാനുള്ള സ്ഥലം ചോദിച്ചപ്പോൾ വലിയ തുക ആവശ്യപ്പെട്ടു. പെട്ടെന്നാണ് അടുത്ത് നിർത്തിയിരുന്ന NTPC യുടെ ബസ് ശ്രദ്ധയിൽ പെട്ടത്. കഹൽഗാവ് NTPC Township (Kahalgaon NTPC Township) ആണ്. അതിനകത്താണ് കേന്ദ്രിയ വിദ്യാലയം. ആ ബസിൽ കയറി. ഒരാൾക്ക് ഒരു രൂപ മാത്രം.

സെക്യൂരിറ്റി ഗാർഡ് താമസിയ്ക്കാനുള്ള ക്ലാസ് മുറി കാണിച്ചു തന്നു. കിടക്കയും, തലയിണയും മറ്റുമുണ്ട്. വേഗം കിടന്നുറങ്ങി. രാവിലെ എട്ടു മണിയോടുകൂടി ഉദ്ഘാടന പരിപാടികൾ ആരംഭിച്ചു. സ്കൂളിലെ പ്രിൻസിപ്പൽ ശ്രീ പാണ്ഡെ ഞങ്ങളെ സ്നേഹത്തോടെ എതിരേറ്റു.

ഞങ്ങളുടെ ടീമിന്റെ മത്സരം വൈകീട്ട് ആറ് മണിയ്ക്കെയുള്ളൂ. പ്രാതൽ കഴിച്ച് ഞങ്ങൾ മുറിയിൽ വന്ന് വിശ്രമിച്ചു. മൂന്നു ദിവസത്തെ മത്സരങ്ങൾ കഴിഞ്ഞ് പതിനൊന്നാം തീയതി ഉച്ചയ്ക്ക് രണ്ടു മണിയോടു കൂടി തിരിച്ച് യാത്ര പുറപ്പെട്ടു. ഫൈനലിൽ ഞങ്ങളുടെ ടീം ആറ് പോയിന്റിനാണ് തോറ്റത്. മത്സര സമയത്തും മറ്റും ഞാൻ കാണിച്ച കായിക താല്പര്യം എന്നെ ടീമിന്റെ കൊച്ചാണെന്ന് വരെ പലർക്കും തോന്നിച്ചു. അമ്മയുടെ പരിശീലനത്തിൽ കപ്പുകളും, മെഡലുകളും നേടിയ കുട്ടികളെ ഓർത്തു. സ്കൂളിന് വേണ്ടി അമ്മയൊഴുക്കിയ വിയര്പ്പിന്റെ ഗന്ധം എന്റെ സ്കൂൾ കാലത്തെ സായാഹ്ന ഓർമയാണ്. അന്നൊക്കെ വൈകുന്നേരങ്ങളിൽ അമ്മ സ്കൂളിൽ നിന്നെത്തുമ്പൊഴെയ്ക്കും വീട് മുഴുവൻ ചൂലുകൊണ്ട് അടിച്ചു വൃത്തിയാക്കി, രണ്ടു കപ്പ് ചായയും ഉണ്ടാക്കി ഞാൻ കാത്തിരുന്നിരുന്നു. അമ്മ പഠിപ്പിച്ച ആ ശീലങ്ങൾ എത്ര വലിയ നന്മകളാണ്‌ എന്ന് എപ്പോഴും ഓർക്കുന്നു.


കൃഷ്ണ ജന്മാഷ്ടമി ദിവസം രാവിലെ രണ്ടു വണ്ടികളിലായി "വിക്രം ശില" യൂനിവേർസിറ്റിയുടെ അവശിഷ്ടങ്ങൾ സന്ദർശിച്ചു. പിന്നെ അവിടെ നിന്നല്പം മാറി ഉത്തര വാഹിനിയായ ഗംഗയുടെ കരയിൽ  "ജാനകി രാം" മന്ദിർ സന്ദര്ശിച്ചു. അച്ചടക്കമില്ലാതൊഴുകുന്ന ഭീകരമായ ഗംഗയുടെ കാഴ്ച വെള്ളപ്പൊക്കത്തിലൊടുങ്ങിയ വയലുകളുടെ പ്രതീതിയാണ് ഉണർത്തിയത്. ആയിരക്കണക്കിന് കുട്ടികൾ പഠിച്ചതും, നൂറു കണക്കിന് അധ്യാപകർ വിദ്യ പകർന്നതുമായ എട്ടാം നൂറ്റാണ്ടിലെ ഒരു മഹത്തായ, ബൃഹത്തായ സർവകലാശാലയെ വിഴുങ്ങിയ സമയത്തിന്റെ നദിയെപ്പോലെ!! കാള വണ്ടിയും, കുതിര വണ്ടിയും, ഇഷ്ടിക നിർമാണ ശാലകളും, ഇഷ്ടിക വിദഗ്ധമായി മോഷ്ടിക്കുന്നവരും, പശുത്തൊഴുത്തുകളും, നഗ്നരായി തോടുകളിൽ എടുത്തു ചാടി നീന്തുന്ന കുട്ടികളും. യാത്ര റോഡിലൂടെ മാത്രമല്ല, ബീഹാറിന്റെ സിരകളിലൂടെയാണ്. റോഡിലൂടെ, പാളങ്ങളിലൂടെ ചക്രങ്ങൾ മാത്രമാണ് സഞ്ചരിക്കുന്നത്. മനസിന്റെ ചക്രങ്ങൾക്ക് വേർതിരിച്ച പാതകളില്ല. അവ സമയത്തിന്റെ നദിയെപ്പൊലെ, ത്രിശൂലിയെപ്പോലെ, ഗംഗയെപ്പോലെ സംസ്കാരങ്ങളിലൂടെ നിർവിഘ്നം, നിരന്തരം പ്രവഹിയ്ക്കുന്നു, സഞ്ചരിക്കുന്നു.

NTPC യിലെ സബ് എന്ജിനീയരായ ശ്രീ പ്രദീപ്‌ കുമാറിന്റെ ക്വാർട്ടെഴ്സിൽ പ്രാതലിന് എനിക്ക് ക്ഷണം ലഭിച്ചു. പ്രദീപ്ജിയുടെ ഭാര്യ ഒരുക്കിയ റവ ഇഡ്ഡലിയുടെയും, സാമ്പാറിന്റെയും രുചിയേക്കാൾ ഒട്ടും കുറഞ്ഞില്ല അദ്ദേഹത്തിന്റെ പിതാവിന്റെ നിരന്തര സംസാരത്തിലെ നിത്യ യൗവന ഊർജം. "കാന" യെ സ്വാഗതം ചെയ്തു കൊണ്ട് ഒരു ഭക്തി ഗീതം ആ കോളനിയിലെ ഉച്ച ഭാഷിണിയിൽ നിന്നുയർന്നത്‌ ഒരു മധുര യാദൃശ്ചികത. "കാന്ഹ" എന്നാൽ  സാക്ഷാൽ  ശ്രീ കൃഷ്ണൻ ആണല്ലോ ഉത്തരേന്ത്യയിൽ.

Township നകത്തെ Indian Coffe House ൽ കാപ്പിയും, മസാല ദോശയും കഴിച്ചതും, സെന്റ്‌ ജോസഫ്‌ സ്കൂളിലെ മലയാളി അദ്ധ്യാപകൻ എന്നെ കാണാൻ സ്കൂളിലെത്തിയതും കടുത്ത ചൂടുള്ള ബീഹാറിന്റെ കാലാവസ്ഥയിലെ സ്നേഹ വർഷമായിരുന്നു.

പതിനൊന്നാം തീയതി റെയിൽവേ സ്റ്റേഷനിലെയ്ക്ക് പോകാൻ ഒരു ബസ് പ്രിൻസിപ്പൽ സർ ഏർപ്പാടാക്കി തന്നു. കഹല്ഗാവ് സ്റ്റേഷനിൽ നല്ല തിരക്കുണ്ട്. ഹൌറ - പട്ന ഇന്റർ സിറ്റി എക്സ്പ്രസ്സ്‌ മൂന്നര മണിയോട് കൂടിയെത്തി. എ സി ചെയർ കാറിലായിരുന്നു ഞങ്ങളുടെ ബുക്കിംഗ്. എല്ലാ സീറ്റിലും ടിക്കറ്റില്ലാതെ ആളുകൾ കയറി ഇരിക്കുന്നു!!! കുട്ടികൾ അപേക്ഷിച്ചിട്ടും എഴുന്നേൽക്കാതെ വന്നപ്പോൾ ബലം പ്രയോഗിച്ച് എനിയ്ക്കത് ചെയ്യേണ്ടി വന്നു. ഭാഗൽ പൂരിലെത്തിയപ്പോൾ ഒരു കുട്ടിയുടെ ബന്ധു കൊടുത്തയച്ച ഭക്ഷണ സാധനങ്ങൾ ഞങ്ങളുടെ കോച്ചിന്റെ വാതിലിൽ ഞാൻ സ്വീകരിച്ചു.

പട്നയിൽ എത്തുമ്പോൾ രാത്രി പതിനൊന്നര കഴിഞ്ഞിരുന്നു. തീരെ സുരക്ഷിതമല്ല എന്ന് തോന്നിയ്ക്കുന്ന സ്ഥലം. ഒരു കുട്ടിയുടെ ബന്ധു രണ്ടു വാഹനങ്ങൾ ഞങ്ങൾക്കായി അയച്ചിരുന്നു. കാരണം പട്നയിൽ നിന്ന് രാത്രി തന്നെ ഹാജിപൂരിലെയ്ക്ക് റോഡ്‌ മാർഗം പോകേണ്ടതുണ്ട്. ഞങ്ങളെ നേരിടാൻ വന്ന ഒരു ഗുണ്ടാ സംഘത്തിന്റെ കയ്യിൽ നിന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു എന്നു പറയാം. ഹാജിപൂരിൽ എത്തിയത് രാത്രി പന്ത്രണ്ടര മണിയോടെയാണ്. ഗോരഖ് പൂരിലെയ്ക്കുള്ള ഞങ്ങളുടെ ട്രെയിൻ രാത്രി രണ്ടര മണിയ്ക്കാണ്. സ്ലീപ്പർ ക്ലാസിലാണ് ബുക്കിംഗ്. ഞങ്ങളുടെ ബെർത്തിൽ കിടന്നുറങ്ങുന്നവരെ ഉണർത്തി ഇടം പിടിച്ചു.

രാവിലെ എട്ടു മണിയോടടുത്താണ് ഗോരഖ്പൂരിൽ എത്തിയത്. മറ്റു ടീമുകളും, അധ്യാപകരും അവിടെ കാത്തു നിൽക്കുന്നു. ആശ്വാസമായി. പ്രാതലിനു ശേഷം 110 കിലോ മീറ്റർ ദൂരെയുള്ള സുനൌളിയിലേയ്ക്ക്. പതിനൊന്നരയോടെ സുനൌളിയിലെത്തി. ഊണ് കഴിച്ച് കാട്മണ്ടു വിലെയ്ക്കുള്ള ബസിൽ കയറി. അതിർത്തി കടന്ന് നേപ്പാളിലേയ്ക്ക്.


ബസിൽ മുഴങ്ങിയ നേപ്പാളി നാടൻ പാട്ടുകൾ വിദൂര പർവതങ്ങളെ അടുപ്പിച്ചു. കാലാവസ്ഥ തണുത്തു വന്നു. വീണ്ടും ത്രിശൂലിയും, സേതിയും സംഗമിച്ചു. കുന്നുകളിൽ മേഘങ്ങൾ പലയിടത്തായി തങ്ങി നിന്നു. "അത് ആന ചോറുണ്ടാക്കുന്നതിന്റെ പുകയാണ്" എന്ന് ഗൂഡലായിലെ ഉമ്മറത്ത്‌ വെച്ച മരപ്പത്തായത്തിന്റെ മുകളിലിരുന്ന് ഒരു മധ്യാഹ്നത്തിന്റെ ആലസ്യത്തിൽ അച്ഛൻ പറഞ്ഞതോർക്കുന്നു.

Kathmandu വിലെത്തിയപ്പോൾ രാത്രി ഒരു മണി. പ്രിൻസിപ്പൽ മാഡവും, ചില രക്ഷിതാക്കളും കാത്തു നില്ക്കുന്നു. എല്ലാവരെയും സുരക്ഷിത സ്ഥാനത്തെയ്ക്കയച്ച് വീട്ടിലേയ്ക്ക് നടന്നു. യാത്രയുടെ ഗന്ധമുള്ള വസ്ത്രങ്ങൾ പുറത്തെടുത്ത് ബാഗ് കാലിയാക്കി. ഉറങ്ങാൻ കിടന്നു.

കത്തെഴുതാം എന്ന് തോന്നി. നാട്ടിലെല്ലാവർക്കും സുഖമല്ലേ. അമ്മയുടെ കാലിന്റെ വേദന മാറിയോ? എല്ലാവരോടും അന്വേഷണം പറയുക.

തത്കാലം നിർത്തുന്നു .

                                         ------സന്തോഷ്‌ കുമാർ കാനാ

      (a travelogue from Nepal to Bihar in the form of a letter to parents)




Tuesday, December 9, 2014

പറയാതിനി വയ്യ (PARAYAATHINI VAYYA)


കേരളത്തിന്‌ വിവാദങ്ങളെ വലിയ ഇഷ്ടമാണ്. ഒരു പക്ഷേ, വിവാദങ്ങളിൽ മാത്രമാണ് അവിടെ പലരും ജീവൻ വെയ്ക്കുന്നത്. അമിത പ്രത്യയശാസ്ത്രവും, വിമർശനബുദ്ധിയും, കുറേ പഴഞ്ചൻ കാല്പനിക ചിന്തകളും, സ്വാഭിമാനത്തെക്കുറിച്ചുള്ള വികലമായ ധാരണകളും ഒരു വലിയ വിഭാഗം മലയാളിയുടെ മനസ്സിനെ രൂപെപ്പെടുത്തുന്നു. പശ്ചിമ ബംഗാൾ എന്നാൽ രാഷ്ട്രീയ പ്രഭുദ്ധതയെന്നും, കൽകട്ട എന്നാൽ മൃണാൾ സെന്നും, സത്യജിത് റായ് എന്നും, ഋത്വിക് ഘട്ടക് എന്നും ആത്മാർഥമായി, വികാരാവേശത്തോടെ വിശ്വസിക്കുന്ന ഈ വിഭാഗം ബംഗാളിലോ, കൽകട്ടയിലൊ ജീവിച്ച അനുഭവങ്ങളിൽ നിന്ന് ഉണ്ടാക്കിയ അഭിപ്രായങ്ങളല്ല ഇതൊന്നും.

ദാരിദ്ര്യത്തെ കാല്പനികമായി കണ്ട്, അതിനെ കുറിച്ചുള്ള ഉപരിപ്ലവ ചർച്ചകളിൽ സുഖം കണ്ട് സ്വന്തമായി രൂപപ്പെടുത്തിയ ഒരു അയഥാർത്ഥ സ്വത്വമുണ്ട് മലയാളിയ്ക്ക്. സ്വന്തം നാടിനോടും, സംസ്കാരത്തോടും പുച്ഛവും, അതേ സമയം അഭിമാനവും പ്രകടിപ്പിക്കുന്ന ഒരു ദ്വന്ദ്വ വ്യക്ത്വിത്വം. "തമിഴത്തി", "തെൽങ്കത്തി" എന്ന് മറ്റു ഭാഷക്കാരെപ്പറ്റി പറയുമ്പോൾ അതിലുള്ള പുച്ഛവും, വൃത്തിയും, വെടിപ്പിനെയും കുറിച്ചുള്ള ആഡ്യത്ത മനോഭാവവും വ്യക്തമാണ്. പ്രതിഭകൾ ദരിദ്രരോ, പരാജിതരോ (ആത്മഹത്യ ചെയ്തവരോ) ആയാൽ മാത്രമേ യഥാർത്ഥ പ്രതിഭകൾ ആകുന്നുള്ളൂ എന്നും ഒരു വലിയ പക്ഷം മലയാളിയും വിശ്വസിക്കുന്നു!!!

നമ്മുടെ രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങൾ പലതും നമ്മുടെ അനുഭവങ്ങളിൽ നിന്നും, ജീവിത സാഹചര്യങ്ങളിൽ നിന്നും ഉടലെടുത്തതല്ല എന്നതും, നാം തന്നെ ഈ കാല്പനിക വിഭ്രാന്തികളിൽ നിന്നും നമുക്കുമേൽ അടിച്ചേൽപ്പിച്ചതാണെന്നും കാലം ദുഖത്തോടെ വെളിപ്പെടുത്തുന്നു. ഗുജറാത്ത് എന്നാൽ അതിന് ഒരു രാഷ്ട്രീയ കളങ്കിത സ്വഭാവം മാത്രമേയുള്ളൂ എന്നും പല ആവർത്തി ഉച്ചത്തിൽ പറഞ്ഞ് നമ്മൾ നമ്മെത്തന്നെ വിശ്വാസങ്ങളുടെ തുറുങ്കിലടക്കുകയാണ്. അല്പം കൂടി സാവകാശത്തോടെ, അനുകമ്പയോടെ സംസ്കാരങ്ങളെയും, ഭാഷകളെയും, മനുഷ്യരെയും മനസ്സിലാക്കേണ്ടതുണ്ട്. കേരളം എപ്പോഴും എന്തോ ഒന്ന് ആവേശത്തോടെ, ക്രോധത്തോടെ പറഞ്ഞുറപ്പിയ്ക്കാൻ വെപ്രാളം പിടിച്ചു നില്ക്കുന്ന പോലെ !!! 

തമിൾ നാട്ടിൽ ഒരു വലിയ വിഭാഗം സാധാരണക്കാർ മലയാള സിനിമയെന്നാൽ "അശ്ലീല" സിനിമയാണെന്ന് വിശ്വസിക്കുന്നത് വേദനയോടെ ഞാൻ കണ്ടറിഞ്ഞിട്ടുണ്ട്!! 

ഒന്ന് തീർച്ചയാണ്.. കേരളത്തിന്‌ അതിന്റെ സ്വാഭാവിക മാനസിക വളർച്ചയിൽ എവിടെയോ ഒരു തടസ്സം വന്നിട്ടുണ്ട്. എന്ത് കേവല വിഷയങ്ങളെയും, പ്രശ്നങ്ങളെയും ഉടനെ പരസ്യമായി ചർച്ച ചെയ്യുകയും, ഉച്ചത്തിൽ പ്രതികരിക്കുകയും ചെയ്യുന്ന സ്വഭാവം മാറ്റേണ്ടിയിരിക്കുന്നു. പല സങ്കീർണമായ പ്രശ്നങ്ങളും അവഗണിക്കപ്പെടുന്നു എന്നു മാത്രമല്ല സ്വന്തം വ്യക്തിത്വത്തിന് സ്ഥായീ ഭാവം നഷ്ടപ്പെടുകയും ചെയ്യുന്നു.  ഒരു പാട് പ്രതികരിക്കുന്നത് അശാന്തമായ മനസ്സാണ്. അനുമോദനത്തിനും, അനുശോചനത്തിനും ഒരേ സ്വഭാവം ഉണ്ടാകുന്നത് ആതുരമായ സാംസ്കാരിക അവസ്ഥയാണ്. 

തമിൾ കവി സുബ്രഹ്മണ്യ ഭാരതി ഒരു രാത്രിയിൽ ഉറങ്ങാതെയിരുന്ന് കരയുന്നത് കണ്ട് മകളോടൊപ്പം വിശന്നുറങ്ങിയ ഭാര്യ എഴുന്നേറ്റു വന്ന് അതിശയത്തോടെ, പ്രതീക്ഷയോടെ കരയുന്നതിന്റെ കാരണം ചോദിക്കുന്നുണ്ട്. തന്റെ ഭർത്താവിന് സാഹിത്യവും, കലയും, സാമൂഹിക പ്രതിഷേധങ്ങളും അൽപ നേരം മാറ്റി വെച്ച് പട്ടിണിയാകുന്ന മകളെയും, ഭാര്യയേയും പറ്റി ചിന്തിച്ച് ദുഃഖം വന്നു എന്ന് സന്തോഷത്തോടെ പ്രതീക്ഷിക്കുന്ന അവർ ഞെട്ടലോടെ കേൾക്കുന്ന വാക്കുകൾ ഇവിടെ ചേർക്കട്ടെ : "നാൻ ഫിജി ദീവിൽ കഷ്ടപ്പെടറ മക്കള്കാകി ഒരു പാട്റെഴുതിയിട്ടിരിക്ക്" !!!!

                         ----സന്തോഷ്‌ കുമാർ കാനാ













Wednesday, November 26, 2014

with GULZAR

फिर किसी शाख ने फेंकी छाँव
फिर किसी शाख ने हाथ हिलाया
फिर किसी मोड़ से उलझे पाँव
फिर किसी राह ने पास बुलाया
लब पे आता नही था नाम उनका
आज आया तो बार बार आया
बेवजह बेक़रार रहते थे
बेवजह आज फिर क़रार आया....

Can I ask for anything more than watch Gulzar's poetic portrayal of relationships on screen in LIBAAS sitting in the hall with the man himself??!!! What a writing, what level of sensitivity!!! The songs brought tears to me in every word and words glistened in tears!! Film ka naam to hai Libaas par rooh ko sparsh kar liya.
 
My recitation of Gulzar's poem "makaan ki oopri manzil pe..."

with actor Sayaji Shinde

A dream come true!!! with the Bollywood actor Sayaji Shinde, 20.11.14.

Ever since I have seen his sterling performance in SHOOL as villain and his "possessed performance" 
( i would call it "possessed" performance becoz here the actor performs in such a way that you feel he/she is possessed by the spirit of the actual human being he is playing.) in the 2000 national award winning best Tamil film, BHARATHI, directed by Gnana Rajasekharan, I have been longing for a chance to meet him. Though I could meet the director in 2010 and interview him, my wait for the actor prolonged me till yesterday. BHARATHI is one of the greatest performances of an actor in Indian cinema though it didn't get him a national award, which i feel was quite unfair. That year Anil Kapoor won the award for Pukar!!! 

Watch the film BHARATHI and see how he captures the eccentricity of an idealist poet. "bhaarathi endra manithan ezhaiyaayirikkalaam, aanaal bharathi endra kavinjan ezhaiyallai, avan oru uyarntha medayil amarnth intha ulagathey paathukondirikkiraan" (Bharathi, the man may be poor but not the poet. He sits on a high pedestal watching this world).



Friday, November 7, 2014

നീ വരുമ്പോൾ (NEE VARUMPOL)


നീ വരുമ്പോൾ സ്വപ്നങ്ങളുടെ വിത്തുകൾക്ക് 
ഉർവരഭൂമി ലഭിയ്ക്കുന്നു 

നീ വരുമ്പോൾ പ്രണയം വിദ്യുച്ഛക്തി പോലെ 
ഉടനീളം പ്രവഹിയ്ക്കുന്നു 
അസുലഭ ശക്തി പ്രവാഹം 

ആചാര, വിചാരങ്ങൾക്ക് തീപിടിയ്ക്കുന്നു 

നീ വരുമ്പോൾ ഞാനുണരുന്നു 
എന്റെ വാക്കുകൾ ഉണരുന്നു 
എനിയ്ക്ക് ചിറക് മുളയ്ക്കുന്നു 

കാറ്റിലലയുന്ന പട്ടത്തിന് ലക്ഷ്യ ഹസ്തം ലഭിയ്ക്കുന്നു 

നീ വരുമ്പോൾ എന്റെ വഴികളിൽ വെളിച്ചം പരക്കുന്നു 
കാറ്റിൽ പറന്നടിയാനിരിയ്ക്കുന്ന മേല്ക്കൂരയ്ക്ക് ഭൂസ്ഥിരത ലഭിയ്ക്കുന്നു 

നീ വരുമ്പോൾ മാത്രമാണ് ഞാൻ ജീവൻ വെയ്ക്കുന്നത് 

പക്ഷിക്കുഞ്ഞുങ്ങൾ അമ്മയുടെ വരവിൽ 
വൃക്ഷത്തലപ്പിലെ കൂട്ടിൽ ഹർഷാരവം മുഴക്കുംപോലെ...

നീ വരുമ്പോൾ 
എല്ലാം അതിന്റെ ഉണ്മയാകുന്നു.

                                                                 ----സന്തോഷ്‌ കുമാർ കാനാ



Monday, November 3, 2014

കരയുന്ന കുട്ടിയ്ക്കല്ല പാല് /the crying baby doesn't get the milk


കരയുന്ന കുട്ടിയ്ക്കല്ല പാല്
സൂത്രത്തിൽ, അതീവ ജാഗ്രതയോടെ
പാല് കൈക്കലാക്കുന്ന കുട്ടിയ്ക്കാണ് 
പാല്, മോര്, തൈര്
പിന്നെ എല്ലാ ......ഉം.
കരയുന്ന കുട്ടി പാവം മണ്ടൻ
കരഞ്ഞുതീർക്കും ...പിന്നല്ലാതെ .
                                               ----സന്തോഷ്‌ കുമാർ കാനാ

THE CRYING BABY DOESN'T GET THE MILK
THE BABY THAT PLOTS EVERY MOVEMENT CLEVERLY
WITH A BLANK FACE
WALKS AWAY WITH MILK, HONEY AND WHAT NOT!!
THE CRYING BABY IS LEFT CRYING ALWAYS
AND REMAINS A LOSER ALWAYS
                                               ---Santhosh Kumar Kana

Sunday, November 2, 2014

MUST WATCH INDIAN MOVIES: my list (Malayalam-Kerala)

Very often Indian cinema is mistaken to be Hindi Cinema or Bollywood. Indian cinema is not a monolith, it is a panorama, a congregation or a confluence of many regional films each having its own language and culture. My attempt here is to provide a list of movies worth watching from each state/language of India. This list is not a parallel cinema exclusive and has movies worth watching for their commercial appeal too. The list is at times movies wise, director wise and actor wise in each language and state. Though some of the directors are not mentioned in the list, their movie/s is/are in the must watch list.

State: KERALA (language: MALAYALAM)

1.       DIRECTOR: ARAVINDAN
a)      VAASTUHAARA  
b)      CHIDAMBARAM
c)       KAANCHANA SITA
d)   POKKUVEYIL
e)    ESTHAPPAN
f)     UTTARAYANAM
2.       DIRECTOR: ADOOR GOPALAKRISHNAN
a)      KODIYETTAM
b)      VIDHEYAN
c)       ELIPPATHTHAAYAM
d)   MATHILUKAL
e)   NIZHALKUTHU
f)    SWAYAMVARAM
g)   MUKHAMUKHAM
h)   KATHAPURUSHAN
i)    NAALU PENNUNGAL
3.       DIRECTOR: PADMARAJAN
a)      NAMUKKU PAARKKAAN MUNTHIRITHOPPUKAL
b)      SEASON
c)       THOOVANATHUMPIKAL
d)      NJAAN GANDHARVAN
e)   PERUVAZHIYAMBALAM
f)    ORIDATHORU PHAYALVAAN
g)   MOONNAM PAKKAM
4.      DIRECTOR: BHARATHAN
a)      VAISHAALI
b)      THAAZHVAARAM
c)       ORU MINNAMINUNGINTE NURUNGUVATTAM
d)      AMARAM
e)   CHAMAYAM
f)    MARMARAM
g)   PRAYANAM
h)   VENKALAM
5.       DIRECTOR: LENIN RAJENDRAN
a)      SWATHI THIRUNAAL
b)      MEENAMAASATHILE SOORYAN
c)       DAIVATHINTE VIKRITHIKAL
d)   MAZHA
e)   RATHRI MAZHA
6.     DIRECTOR: LOHITADAS
a)      BHOOTHAKKANNAADI
b)      KANMADAM
c)       KASTHOORIMAAN
7.       DIRECTOR: SIBI MALAYIL
a)      HIS HIGHNESS ABDULLAH
b)      BHARATHAM
c)       KAMALADALAM
d)      DEVADOOTHAN
e)      KIREEDAM
f)    DASARATHAM
8.       DIRECTOR: M.T.VASUDEVAN NAIR
a)      NIRMAALYAM
b)      KADAVU
c)       ORU CHERU PUNCHIRI
9.   DIRECTOR: HARIHARAN
a)      ORU VADAKKAN VEERAGATHA
b)      SARGAM
c)       PAZHASSI RAJA
d)   PARINAYAM
10.   DIRECTOR: RENJITH
a)      THIRAKKATHA
b)      PRANCHIYETTAN AND THE SAINT
c)       INDIAN RUPEE
d)   NJAN
e)   KAYYOPPU
11.   DIRECTOR: I.V. SASI
a)      DEVASURAM
b)      AALKOOTTATHIL THANIYE
12.   DIRECTOR: BLESSY
a)      BHRAMARAM
b)      THANMAATHRA
c)       PRANAYAM
d)   KAAZHCHA
13.   DIRECTOR: SREENIVASAN
a)      CHINTHAAVISHTAYAAYA SHYAMALA
b)      VADAKKUNOKKI YANTHRAM
14.   DIRECTOR: SATHYAN ANTHIKKAD
a)      VARAVELPU
b)      NAADODIKKAATTU
c)       T.P.BALAGOPALAN M.A.
d)      GANDHI NAGAR 2ND STREET
15.   DIRECTOR: T.V.CHANDRAN
a)      PONTHAN MAADA
b)      DANNY
c)       MANKAMMA
d)      KATHAVASHESHAN
e)   MANGAMMA
16.   DIRECTOR: ANJALI MENON
a)      MANJAADIKKURU
17.   DIRECTOR: R.SUKUMARAN
a)      PAADAMUDRA
b)      RAAJASHILPI
18.   DIRECTOR: JOHN ABRAHAM
a)      AGRAHAARATHIL KAZHUTHA
b)      AMMA ARIYAAN
19.   DIRECTOR: SHYAMAPRASAD
a)      AGNISAAKSHI
b)      ORE KADAL
c)   AKALE
20. DIRECTOR: K.G. GEORGE
a) SWAPNADANAM
b) IRAKAL
c) YAVANIKA
21. DIRECTOR: P.A.BACKER
a) MANIMUZHAKKAM

b) KABANI NADI CHUVANNAPPOL
22. DIRECTOR: K.S.SETHUMADHAVAN
a) OPPOL
b) MARUPAKKAM
c) ACHANUM BAPPAYUM
d) ODAYIL NINNU
23. DIRECTOR: SHAJI.N.KARUN
a) PIRAVI
b) KUTTY SRANK
c) VANAPRASTHAM
d) SWAHAM
24. DIRECTOR: P.T.KUNJU MUHAMMED
a) MAGRIB
b) GARSHOME
c) PARADESHI
25. DIRECTOR: P.N.MENON
a) OLAVUM THEERAVUM
b) GAYATHRI
c) KUTTYEDATHI
MUST WATCH FILMS:
1.       CHEMMEEN
2.       PERUMTHACHCHAN
3.       ORE THOOVAL PAKSHIKAL
4.       KUMARA SAMBHAVAM
5.       SARASAYYA
6.       SAYAHNAM
7.       KAZHAKAM
8.       PURUSHAARTHAM
9.       SESHAM
10.   IRUTTINTE AATHMAAVU
11.   AAKASHAGOPURAM
12.   NOTTAM
13.   VEETTILEKKULLA VAZHI
14.   PHOTOGRAPHER
15.   MANICHITHRATHAAZHU
16.   TRAFFIC
17.   GRANDMASTER
18.   VELLAANAKALUDE NAADU
19.   MARGAM
20.   CHAANAKYAN
21.   ATAYALANGAL
22.   AARAAM THAMPURAN
23.   VAATSALYAM
24.   ARABIKKATHA
25.   KERALA CAFÉ
26.   KEERTHI CHAKRA
27.   USTAAD HOTEL
28.   UDAYANAANU THAARAM
29.   PAITHRUKAM
30.   DRISHTAANTHAM
31.   AADAMINTE MAKAN ABU
32.   CELLULOID
33. DRISHYAM
34. APOTHECARY
35. NORTH 24 KAATHAM
36. THULAABHAARAM
37. YATHRA
38. SOORYA GAYATHRI
39. AYITHAM
40. CR No: 89
41. DRISHTANTHAM
42. GODFATHER
43. KARUNAM
44. PONNAPURAM KOTTA.
45. BHARGAVI NILAYAM
46. PAKSHE
47. MUKHAM
48. SWAROOPAM
49. NEYTHUKAARAN
50. UPPU
51. PERARIYATHAVAR
52. GADDAMA
53. GURU
54. BYARI
55.SAMAANTHARANGAL
56. THALAPPAVU
57. OZHIMURI
58. KALIYAATTAM
59. AYANAM
60. 101 CHODYANGAL
61. DESHADANAM
62. YODHA
63. ULSAVAPPITTENNU
64. ANNAYUM RASOOLUM
65. 1983
66. NADI (directed by Vincent)
67. ULLADAKKAM
68. AYALUM NJANUM THAMMIL
69. NEELAKUYIL
70. PUNARADHIVASAM

POPULAR ACTORS: MOHANLAL, MAMMOOTTY
MOHANLAL’S MUST WATCH:
1.       VAANAPRASTHAM
2.       SPADIKAM
3.       KAMALADALAM
4.       BHRAMARAM
5.       DEVASURAM
6.       IRUVAR (TAMIL)
7.       THANMAATHRA
8.       KIREEDAM
9.       NO.20 MADRAS MAIL
10. THENMAAVIN KOMBATH
11. KILUKKAM
12. SADAYAM
13. HIS HIGHNESS ABDULLAH
14. KAALAPANI

MAMMOOTTY’S MUST WATCH:
1.       ORU VADAKKAN VEERAGATHA
2.       VIDEHYAN
3.       BHOOTHAKKANNADI
4.       AMARAM
5.       PONTHAN MAADA
6.       THANIYAAVARTHANAM
7.       VAATSALYAM
8.       SUKRUTHAM
                                                                            ---- by Santhosh Kumar Kana
_______________

Sunday, October 12, 2014

Don't you remember?


Don't you remember the evening 
when through my half open door
you forced in to question my silence
you were like a baby returning home
something shone in your eyes and ears
the hair untied added to your passion
I read in your eyes the reply I had to give,
held you in my arms and kissed u for a life time
the nested birds of yester days flew off

you reminded me of our journey together
don't you remember?
                                                                                -by Santhosh Kumar Kana

Sunday, September 28, 2014

A CLASS APART…. An offering to my idol, my teacher, Santhosh Kana Sir

Once through the mists of a dizzy DARK morning,

Came a new ray which wasn’t spotted before…

The arrival was through unexpected holes of blocked hopes,

Till then, the “blank thoughts” in a room, used to flutter in unfilled nooks…

From the moment of its incoming, it kept on searching for something with its

“wandering luminant” eyes….

And also had an ignited shine far beyond…

The thoughts and looks weren’t linked with the same thread,

But within a blink, its shine used to find the key to hold the bare thinkings, still..

Day by day its brightness within the room grew to mammoth heavenlier,

To uproot the dormant past!!!

OH !!!!! WHAT HEAVENLY HAVE WE DONE????

The doctrines of teaching, that emerges from each quantum of the ray,

Marks the fine texture of its purity..

If one can read, feel and realize it, “he” makes “it” a class apart…
                                        BY- a seedling of the ray

(Hemand Harikumar, class xii-Kendriya Vidyalaya, No.1, Vasco, Goa)

Thursday, September 11, 2014

വിവേകാനന്ദപ്പാറയിൽ (കവിത) VIVEKANANDA PAARAYIL-Malayalam poem

                                                        --മഹാകവി പി. കുഞ്ഞിരാമൻ നായർ
                                                           (Mahakavi P.Kunhiraman Nair)

നിശബ്ദം തുറന്നിട്ടൂ
ഞൊടി നേരത്തേയ്ക്കാരോ
വിശ്വ സൌന്ദര്യത്തിന്റെ ഈടുവെപ്പുകളൊന്നായ്‌.
ആകാശ മലർവാടി തളിരും താരും ചൂടി
ആയിരം വസന്തങ്ങളൊരുമിച്ചതുപോലെ
കിഴക്കും, പടിഞ്ഞാറുമൊപ്പമായ് നടമാടും
അഴകിൻ പാവാടത്തുമ്പിഴഞ്ഞൂ തിരച്ചാർത്തിൽ.
പകലിൻ പൊന്നിൻ കിണ്ണം മോറുവാനിട്ടൂ നീരിൽ
ഇരവിൻ വെള്ളിത്താലം നിറഞ്ഞൂ മുല്ലപ്പൂവാൽ.

പുഞ്ചിരി തൂകി ശരദ്യാമിനി വരും വഴി
കാഞ്ചനച്ചെരാതുകളോരോന്നായ് തെളിയുന്നു
ഭൌതിക ചിന്താ വീഥിയ്ക്കപ്പുറം
അനന്തമാം ആദി തേജസ്സിൻ കല കളിക്കും കളിത്തോപ്പിൽ
പൂവിറുക്കുവാൻ കൈകൾ നീട്ടി പിൻവലിയ്ക്കുന്നു
പൂർണത നീരാടുന്ന മൂന്നലക്കടലുകൾ.

മലരിന്നിര ചിന്നും മധുരക്കടലിന്റെ
മടിയിൽ ചാഞ്ചാടിയ തോണികളുറക്കമായ്
ഭിന്ന വർണമാം മൂന്നു നാഗത്തിൻ ഫണനിര പൊങ്ങവേ
നവരത്ന രശ്മികൾ ചിതറുന്നു
നിത്യ മൌനത്തിൻ മണിവീണയിങ്ങുണരുന്നു
മൃത്യുവിൻ ചിപ്പിക്കകം ജീവിതം വിളയുന്നു
ഉന്നിദ്രം നിലകൊൾവൂ രാവിലിങ്ങപാരതതൻ നേർക്ക്
വിരൽ ചൂണ്ടി നില്ക്കുമാക്ഷേത്ര ധ്വജം
അന്തിക്ക് കടലോരത്തുയരും തിരച്ചാർത്തിൽ
ചെന്താരിൽ കുളിച്ചൊരു കന്യകയുറക്കമായ്
താണിറങ്ങിയ കൊച്ചു താരമായ്
പൊൻ കോവിലിൻ കോണിലായൊരു ദീപം
ധ്യാന ലീനമായ് നില്പ്പൂ
താമരത്താരിൽ വണ്ടായ്
കന്യക കുമാരിയെ താലോലമാട്ടും
തങ്കത്തൊട്ടിൽ തെങ്കടലോരം.

നീങ്ങി പാതിര ദൂരേയ്ക്കമ്പിളി ബിംബം മങ്ങി
നീളുമുൾശ്വാസയാമാൽ ജപിപ്പൂ കടൽ താനേ
അന്തിമ യാമത്തിന്റെ ശംഖൊലി കേൾക്കായ് ദൂരെ
പൊന്തീ പൊൻ പുലരി തൻ ആദിമ ദൂതൻ വീണ്ടും
കടലിൽ നീരാടിയ ഗിരിമസ്തകങ്ങളിലണിയിക്കയായ്
പട്ടമുണരും തങ്കത്തിര
നീരാളമുടുത്ത്, ഇളം കുങ്കുമപ്പൊട്ടും തൊട്ട്
നീരവം പകലിനെയുണർത്താനവൾ വന്നൂ
പാവന കിരണത്തിൻ കമ്പിയിൽ വീണ്ടും
നവ്യ ജീവിത ഗാനമാലാപിക്കുവാനവൾ വന്നൂ
ശ്രീ കന്യാകുമാരിതൻ ഓമന മാറിൽ ചാർത്താൻ
നാക സൌന്ദര്യമാല്യമേന്തുമാ സഖി വന്നൂ.

ഉദിയ്ക്കും ദിനകരൻ ദർശിച്ചൂ
പാറക്കെട്ടിന്നുപരി തിളങ്ങുന്നൊരുജ്ജ്വല രവി ബിംബം
ആർത്തിരമ്പീടും മഹാ സാഗര മധ്യത്തിങ്കൽ
പേർത്തുമിങ്ങചഞ്ചല ശാന്തമാം സമുദ്രമോ
ചഞ്ചല മേഘ മനോവൃത്തികളടങ്ങീ
നിശ്ചഞ്ചല പ്രകാശത്തിൽ കുളിയ്ക്കുമാകാശമോ
ആൽ വിത്തിൽ മഹാ വൃക്ഷമെന്നപോൽ
ആത്മാവിൽതാൻ ആയത പ്രപഞ്ചത്തെ ആവാഹിച്ചിരിപ്പവൻ
ആഹാര നിദ്രാദീന ലോകത്ത് നിരീഹനായ്
ആദിമമമൃതം താൻ നുകർന്നുരമിപ്പവൻ
ഭാവനാമയനാകുമീ യുവ യോഗീന്ദ്രനീ ഭാരത സംസ്കാരത്തിൻ
ഭാസുര പ്രതിബിംബം
നിർജരാമരണമായ്‌ ജ്വലിക്കും
വാ വൈഖരീ ഗർജനം മുഴക്കിയ ഭാരത നരസിംഹം
കൂമ്പിയ ചെന്താമരത്താരിതളിനുചുറ്റും
മണ്‍പുറ്റുവലം വെയ്ക്കും പരിവേഷത്തിനുള്ളിൽ
ദിവ്യമാം സൌന്ദര്യത്തിൻ പൊൻ നാളമെരിയുന്നു
ഭവ്യമാമൊരാത്മീയ സൗരഭം ചുഴലുന്നു.

ഭാഗ്യപൂർണമീക്കടലിടുക്കിൻ പാറക്കെട്ട്
ഭാരത വിദ്യാക്ഷേത്ര സോപാന ശിലയിപ്പോൾ
മർത്യ ലോകത്തിലചഞ്ചലമാമാദർശമായ്
മൃത്യുവിൻ നടുക്കനശ്വരതാ സന്ദേശമായ്
ഭാരതമിതാണിതാണ് ഭാരത വിദ്യാ പീഠം
ഭാവനാ ദൃഷ്ടിയൊന്നു തുറക്കൂ യുവാക്കളേ.

ഏകാന്തം സമാധിസ്ഥനാകുമീ യോഗീന്ദ്രൻ തൻ പാദമർപ്പിക്കെ
വീണ്ടും തെങ്കടലല പാടീ

ഓർക്കുവിൻ സൂര്യോദയത്തോടൊപ്പം
അനശ്വര സംസ്കാരത്തിടമ്പിനെ
ജീവിത നേതാവിനെ
ഈ വീര യുവാവിനെ ക്ഷണിയ്ക്കൂ
സമുന്നത ജീവിത സൌധ ശിലാസ്ഥാപനത്തിനു നിങ്ങൾ.

                                                    -----------

വായന
 ഏതൊന്നിന്റെയും ഉണ്മയെയും, ആഴത്തെയും നാം മനസ്സിലാക്കുന്നത് അത് വിപരീത സാഹചര്യങ്ങളിൽ അതിന്റെ തന്മയത്വം നിലനിർത്തുന്നതിൽ എത്രത്തോളം വിജയം കൈവരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഇത് ഒരു ആദർശത്തിന്റെ കാര്യത്തിലാണെങ്കിൽ അതിന്റെ ശരണ്യതയെക്കുറിച്ച് അദ്ഭുതപ്പെടാനേയില്ല. ആത്മീയാദർശം ഇന്നും അനശ്വരമായി നിലകൊള്ളുന്നത് ഈയൊരു കാരണത്താലാണെന്ന് അതിന്റെ പ്രവാചകന്മാരായ മഹദ് വ്യക്തികളുടെ ജീവിത സംഭാവനകൾ പരിശോധിക്കുമ്പോൾ മനസ്സിലാകും. 
മഹാകവി പി. കുഞ്ഞിരാമൻ നായർ ഈ കവിതയിലൂടെ ശ്രമിക്കുന്നത് ആത്മീയതയുടെ അനശ്വരതയും, ഉത്കൃഷ്ടതയും കണ്ടെത്തുകയും അതിന്റെ വെളിച്ചത്തിൽ ഭാരതത്തിന്റെ ഹൃദയത്തുടിപ്പുകൾ കണ്ടെത്തി, "വാ വൈഖരീ ഗർജനം" മുഴക്കി നവോത്ഥാനത്തിന്റെ പാതയിലേയ്ക്ക് സമൂഹത്തെ ഉയർത്തിയ സ്വാമി വിവേകാനന്ദന്റെ വ്യക്തി വൈശിഷ്ട്യത്തെ പ്രകീർത്തിക്കുകയുമാണ്. ആ ധീരതയും, ആത്മീയ ചൈതന്യവും ഉൾക്കൊണ്ട് ഒരു നവ ജീവിതം പടുത്തുയർത്താൻ യുവാക്കളോട് ആഹ്വാനം ചെയ്യുകയാണ് കവി. കന്യാകുമാരിയുടെ സാന്ധ്യ സൌന്ദര്യത്തിന്റെ ചിത്രങ്ങളിലൂടെ തുടങ്ങുന്ന കവിത ഈ ആഹ്വാനത്തിൽ അവസാനിക്കുന്നു.
വിവേകാനന്ദപ്പാറയെ ഒരു വെറും പാറക്കെട്ടെന്നതിനുപരി സനാതനമായ ഒരാദർശത്തിന്റെ മൂർത്തരൂപമായി കവി കാണുന്നു. മൂന്നു സമുദ്രങ്ങളുടെ നടുവിൽ മൃത്യുഞ്ജയത്തിന്റെ നിത്യനിദാനമായി നില നിൽക്കുന്ന ഈ പാറക്കെട്ടുപോലെത്തന്നെയാണ് ഈ ആത്മീയാദർശത്തിന്റെ അനശ്വരതയും. ഈ പാറക്കെട്ട് ഈ ആദര്ശത്തിന്റെ മൂർത്ത രൂപം മാത്രമല്ല, ഇതു തന്നെയാണ് ഭാരതം എന്ന നിഗമനത്തിലെയ്ക്ക് കവി എത്തുന്നു.യുവാക്കൾക്ക് ജീവിത ഉന്നമനത്തിന് മാതൃകയാവേണ്ടത് ഈ ആദർശമാണെന്നും കവി പറയുന്നു. ആത്മീയ തലത്തിലുള്ള ആസ്വാദനത്തിന്റെ നിസ്തുല സൌന്ദര്യം വിളിച്ചോതുന്ന അനേകം കാഴ്ചകൾ കവി വിവരിക്കുന്നു. സനാതനമായ ഈ ആദര്ശത്തിന്റെ ജീവ നിദാനമായ ഈ യുവ യോഗി ഈ പാറക്കെട്ടിൽ മറ്റൊരുജ്വല രവി ബിംബമായും, ആത്മ ശക്തിയുടെ പ്രതീകമായും നില കൊള്ളുന്നു. പ്രപഞ്ചത്തെ മുഴുവൻ തന്റെ ആത്മാവിൽ ആവാഹിച്ചിരിക്കുന്ന ഈ യോഗീന്ദ്രനെ "ചഞ്ചല മനോ വൃത്തികളടങ്ങീ" നിശ്ചഞ്ചലമായ പ്രകാശത്തിൽ തിളങ്ങുന്ന ആകാശമായും, ആർത്തിരമ്പുന്ന മഹാ സാഗരത്തിന്റെ മധ്യത്തിൽ ശാന്തമായി നിൽക്കുന്ന മറ്റൊരു സമുദ്രമായും കവി വർണിക്കുന്നു. മൂന്നു സാഗരങ്ങളും പാടുന്നത് ഈ യോഗീന്ദ്രന്റെ വീര ഗാഥകളാണ്, ഈ ആദർശത്തിന്റെ അനശ്വരതയെക്കുറിച്ചുള്ള സ്തുതി ഗീതങ്ങളാണ്, ഒരു സമുന്നത ജീവിതത്തിന് ഇതിന്റെ അനിവാര്യതയെക്കുറിച്ചാണ്. 
                                                                          ---സന്തോഷ്‌ കുമാർ കാനാ

"At the Vivekananda Rock" Malayalam poem by Mahakavi P.Kunhiraman Nair

This post on the blog coincides with the date of Swami Vivekananda's Chicago Address at the Parliament of Religions (Sept. 11, 1893)






Saturday, August 30, 2014

മട്ടന്നൂരിന്റെ തായമ്പക


കുതിച്ചു വരുന്ന കുതിരപ്പട
തിമിർത്തു പെയ്യുന്ന മഴ
ചെറു ഒഴുക്കിൽ ആടിയുലയുന്ന സുഖം
സാമജസഞ്ചാര സുഖം
ആനപ്പുറത്തെഴുന്നള്ളത്ത്
ചടുല തെയ്യത്താളം
ആനന്ദ നിർവൃതിയുടെ നിശ്ചല പരമകാഷ്ഠ
ഒരു മൃദു മയക്കം
വിദൂരത്തു നിന്നടുക്കും ഘോഷയാത്ര

ഈ തായമ്പകയിൽ നാം യാത്രയിലാണ്,
യാത്രികരാണ്
ആരോഹണ അവരോഹണങ്ങളിൽ
നമ്മെ ലയിപ്പിച്ച്
സഞ്ചരിപ്പിച്ച്
അയത്നലളിത പുഞ്ചിരിയോടെ
കിരീടമഴിച്ചു വെയ്ക്കുംപോലെ
ഒഴിയുന്നു...
                                      --സന്തോഷ്‌ കുമാർ കാനാ 

(ശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടിയുടെ തായമ്പക കേട്ട അനുഭവം---- കരിവെള്ളൂർ ശ്രീ കോട്ടൂർ മഹാവിഷ്ണു ക്ഷേത്രം, 2014)
Mattanur Shankarankutty, the renowned Indian percussionist.

Thursday, August 28, 2014

അഴീക്കോടിന്റെ ഗാന്ധി പ്രഭാഷണം: ഓർക്കുന്നത്



ശ്രീ. സുകുമാർ അഴീക്കോടിന്റെ "ഗാന്ധി പ്രഭാഷണ പരമ്പര" കേരളത്തിലെ പല ജില്ലകളിലായി അങ്ങോളമിങ്ങോളം നടക്കുന്ന കാലം. എന്റെ നാടായ കണ്ണൂർ ജില്ലയിലെ കരിവെള്ളൂരിൽ അദ്ദേഹമെത്തി. കരിവെള്ളൂരിലെ ഒരു പ്രധാന സാംസ്കാരിക, സാഹിത്യ സാന്നിധ്യമായ ഏവണ്‍ ക്ലബ് ആയിരുന്നു വേദി. 1996 -ലോ മറ്റോ ആയിരുന്നു.

സാറിന്റെ "പ്രഭാഷണ കല" എന്ന ലേഖനം സ്കൂളിൽ പഠിച്ചിരുന്നു. അത് നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞതിന്റെ അളവറ്റ സന്തോഷം അറിയിക്കാനാണ് ഞാൻ അദ്ദേഹം നടത്തിയ പ്രഭാഷണത്തിലെ എനിക്ക് ഓർമയുള്ള ഭാഗങ്ങൾ ഇവിടെ കുറിക്കുന്നത്. അന്ന് ഇന്നത്തെപ്പോലെ മൊബൈലിലോ മറ്റോ ആ പ്രഭാഷണം മുഴുവൻ റെക്കോർഡ്‌ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് വല്ലാതെ ആശിച്ചു പോകുന്നു. എന്റെ ഓർമയിൽ ഉള്ള ഭാഗങ്ങൾ മാത്രമാണ് ഇവിടെ ചേർക്കുന്നത്. അതിൽ ഒരു തുടർച്ച ഉണ്ടാകില്ല, പല പ്രധാന ഭാഗങ്ങളും ഞാൻ മറന്നു പോയിരിക്കാം. ശിഥിലമെങ്കിലും ഈ കുറച്ച് വാക്കുകൾ മാത്രം മതി അദ്ദേഹത്തിന്റെ പ്രഭാഷണത്തിലെ സർഗാത്മകതയും, പ്രചോദന ശക്തിയും മനസ്സിലാക്കാൻ, അനുഭവിയ്ക്കാൻ. ഈ വാക്കുകളിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അത് എന്റേതു മാത്രം.

അദ്ദേഹം പ്രഭാഷണം തുടങ്ങുമ്പോൾ മഴയുണ്ടായിരുന്നു. അധ്യക്ഷൻ സ്വാഗത പ്രസംഗത്തിൽ വർത്തമാന രാഷ്ട്രീയത്തിലെ അഴിമതികളെയും, മൂല്യ ച്യുതികളെയും കുറിച്ച് പറഞ്ഞു.

അഴീക്കോട്‌ സാർ ഇവിടെ തുടങ്ങുന്നു:

നാലു മണിയ്ക്കാണ് മീറ്റിംഗ് എന്നാണ് എന്നെ അറിയിച്ചിരുന്നത്. നമ്മൾ എങ്ങിനെ സമയം നിശ്ചയിച്ചാലും, തീവണ്ടിയുടെ സമയമാണല്ലോ അവസാനത്തെ സമയം. ഇപ്പോൾ ഇത് മഴയുടെ സമയമാണ്. മഴയുടെ സമയത്ത് മഴ പെയ്യണം. കരിവെള്ളൂരിലെ നല്ലവരായ നാട്ടുകാരെ സ്വാഗതം  ചെയ്യുന്നതോടൊപ്പം കൂടെയെത്തിയ വർഷ ദേവതയെ ഞാൻ നമിക്കുന്നു.

ഇവിടെ അധ്യക്ഷൻ പറഞ്ഞതുപോലെ ജീവിച്ചിരിക്കുമ്പോൾ സംഭവിക്കുന്ന അനേകം മരണങ്ങൾ. ഈ anticipatory bail എന്നൊക്കെ പറഞ്ഞാൽ മരിച്ചതിനു തുല്യമാണ്. നമ്മുടെ പല രാഷ്ട്രീയ നേതാക്കന്മാരും ഇന്ന് മരിച്ചതിന് തുല്യരാണ്. ഈ അവസരത്തിലാണ് നാം മരിച്ചിട്ടും ജീവിതം തുടരുന്ന ഒരു മഹാനെ സ്മരിക്കാൻ ഇവിടെ ഒത്തു ചേർന്നിരിക്കുന്നത്.

ഗാന്ധിജി വെടിയേറ്റ് മരിച്ചപ്പോൾ ഒരാൾ കരഞ്ഞു കൊണ്ട് സരോജിനി നായിഡുവിന്റെ അടുത്തു വന്നു. സരോജിനി നായിഡു പറഞ്ഞു, "എടോ മണ്ടാ..." (അന്നൊക്കെ ഒരു മണ്ടനെ ഉണ്ടായിരുന്നുള്ളൂ കേട്ടോ.., ഇന്നിപ്പോൾ മണ്ടന്മാർ ഒരുപാടായപ്പോൾ സരോജിനി നായിഡു അപ്രത്യക്ഷയായി) "താൻ എന്തിനാണ് ഇങ്ങനെ കരയുന്നത്? ബാപ്പുജിയുടേത് രാജകീയ മരണമാണ്. കുളിമുറിയിൽ വഴുതി വീണോ, ജലദോഷം പിടിച്ചോ ആണ് മരിച്ചിരുന്നതെങ്കിൽ നമുക്ക് അത് ചരിത്രത്തിൽ എഴുതി വെയ്ക്കാൻ പറ്റുമോ?!!!"

ഗോഡ്സേയുടെ വെടിയുണ്ട ഒരു മുന്നറിയിപ്പായിരുന്നു, "നീയും നിന്റെ അനുയായികളും കരുതിയിരിക്കുക".

ഗാന്ധിജി ഒരിക്കൽ ടാഗോറിന്റെ വിശ്വഭാരതി സന്ദർശിക്കുകയുണ്ടായി. അതു വരെ വലാക പക്ഷികൾ മാനസ സരസ്സിലൂടെ തേടിപ്പോകുന്ന സ്വർഗീയ സരണി ഏത് എന്ന് വേദങ്ങളിലൂടെയും, ഉപനിഷദുകളിലൂടെയും നോക്കി കണ്ട ടാഗോറിന്റെ കുട്ടികൾ ഗാന്ധിജി ഒരു പാത്രവും, ചൂലുമായി കക്കൂസ് വൃത്തിയാക്കാൻ പുറപ്പെട്ടപ്പോൾ ആശ്ചര്യചകിതരായി നിന്നുപോയി.

വിദേശ സർവകലാശാലകളിലെ പഠനം കഴിഞ്ഞെത്തിയ നേതാക്കളോട് അദ്ദേഹം പറഞ്ഞതിതാണ് :
"Don't come here, don't come here to occupy the power seats in India, Go back to the villages"

നമ്മൾ സ്വാതന്ത്ര്യത്തിന്റെ മധുരം നുണയുന്ന രാത്രിയിൽ അദ്ദേഹം നവ്ഖാലിയിലെ വർഗീയ കലാപങ്ങളില്ലാതാക്കാൻ നിരാഹാര സത്യാഗ്രഹത്തിലായിരുന്നു!!! മഹാകവി പി. യുടെ പാവപ്പെട്ടവന് വേണ്ടിയുള്ള വരികളിൽ ശാപാക്ഷരങ്ങളുടെ സന്തപ്തത കാണാം. അതു കൊണ്ടാണദ്ദേഹം മഹാകവിയായത്. നമ്മൾ ചിലപ്പോൾ വെള്ളത്തിനായി പൈപ്പ് തുറന്നാൽ കേൾക്കുന്ന തുമ്മലും, ചീറ്റലുമൊക്കെ ഒരു തുള്ളി വെള്ളത്തിനായി ദാഹിക്കുന്ന അനേകം ജനങ്ങളുടെ രോദനമാണ്.

ഗാന്ധിജി ഭൂമിയിലൂടെ നടന്ന നേതാവാണ്‌. ഭൂമിയിൽ നിന്നും അകലുമ്പോൾ ശക്തി നഷ്ടപ്പെടുന്ന ഒരു ദേവനെപ്പറ്റി ഗ്രീക്ക് മിത്തോലജിയിൽ പറയുന്നുണ്ട്. ഹെലികോപ്ടറിൽ വന്ന് ആകാശത്ത് നിന്ന് വെള്ളപ്പോക്കക്കെടുതികൾ നോക്കി പോകുന്ന നേതാവല്ല ഗാന്ധിജി. അന്ന് ഇന്ത്യ മുഴുവൻ ഒരു ഖാദി വസ്ത്രാലയമായിരുന്നു. ഞാനിവിടെ സംസാരിയ്ക്കുമ്പോൾ എന്റെ വായ മാത്രമല്ല സംസാരിയ്ക്കുന്നത്. എന്റെ ശരീരം മുഴുവൻ സംസാരിയ്ക്കുന്നുണ്ട്. വായ കൊണ്ട് മാത്രം പ്രസംഗിക്കുന്നവരുമുണ്ട് കേട്ടോ. "നമ്മുടെ പാർട്ടിയുടെ നൂറാം ശതാബ്ദി" എന്നാണ് ഒരു പഹയൻ ഇതിനിടെ പ്രസംഗിച്ചത് കേട്ടോ!!

ഗാന്ധിജി ഒരിക്കൽ കാശി വിശ്വനാഥ ക്ഷേത്രത്തിൽ പോയി. ദർശനത്തിനല്ല കേട്ടോ. ബ്രിട്ടീഷ്‌ വൈസ്രോയിയെ സ്വീകരിയ്ക്കാൻ വിഗ്രഹത്തെ സിൽക്കിൽ പൊതിഞ്ഞലങ്കരിച്ചു വെച്ചത് കണ്ട അദ്ദേഹം ഉടൻ ചോദിച്ചു: "ഇതെന്താണ്...??!! ഈ രാജ്യത്തെ കോടിക്കണക്കിന് ജനത ധരിക്കാൻ വേണ്ടത്ര വസ്ത്രം പോലും ഇല്ലാതിരിക്കുമ്പോൾ വിശ്വനാഥൻ സിൽക്കിന്റെ വസ്ത്രം ധരിക്കുകയോ? ഇതു ശരിയല്ല. വിശ്വനാഥനും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കേണ്ടവനാണ്!!" ഇത് കേട്ടവരൊക്കെ ഒരു നിമിഷം സ്തബ്ധരായി. ഗാന്ധിജിയുടെ sense of humour കൂടിയാണിത് കേട്ടോ. മാത്രമല്ല സ്വാതന്ത്ര്യ സമരത്തിന്റെ കാഹളം എത്താത്ത ഒരു ഗുഹ പോലും ഈ രാജ്യത്തുണ്ടാവരുതെന്ന് അദ്ദേഹം വാശി പിടിച്ചു.

ഞാൻ ഈയിടെ  "ഭൂമി വാതിൽക്കൽ" എന്ന ഒരു സ്ഥലത്ത് പോയി. അതു വരെ ഭൂമിയേ കണ്ടിട്ടുള്ളൂ കേട്ടോ, അന്നാദ്യമായാണ് ഭൂമിയുടെ വാതിൽക്കൽ എത്തിയത്. ഒരുപാട് ദൂരം സഞ്ചരിച്ചാണ് എത്തിയത്. ഭൂമിയുടെ വാതില്ക്കലേക്കുള്ള വഴി അത്ര എളുപ്പമല്ല എന്ന് കാണിക്കാനായിരിക്കും!!! അവിടെ എത്തിയപ്പോൾ നല്ല മഴ. എന്നിട്ടും എന്നെ സ്വീകരിക്കാൻ കുടകളുമായി കുറേ പേർ കൂടി നില്ക്കുന്നു. ഗാന്ധിജി അവർക്കൊരു കുടയാണ്‌. അനീതിയുടെ ഈ ഘോര വർഷത്തിൽ നിന്നും അവർക്ക് രക്ഷ നല്കുകയാണ് ഗാന്ധിജി!!

നമ്മുടെ നേതാക്കൾ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഏറ്റവും മുന്നിലെ വരികളിൽ ഇരിക്കേണ്ടത് ഈ രാജ്യത്തെ പാവപ്പെട്ടവരും, കർഷകരുമാണ്. എന്നിട്ട് മതി വി ഐ പി- കൾ.

ഇതാ മഴപോലും അവസാനിച്ചിരിക്കുന്നു. ഗാന്ധിജിയിലേയ്ക്കുള്ള വഴി തുറന്നു കിട്ടിയിരിക്കുന്നു. ഇന്ന്  നിങ്ങൾ നടന്നു പോകുന്ന വഴികളിൽ നിങ്ങളുടെ ജീവിതത്തിന് പുതിയ ആരാമങ്ങളുണ്ടാകും.

                                                                      -സന്തോഷ്‌ കുമാർ കാനാ
                                                                           Santhosh Kumar Kana
    (Excerpts from the series of speeches on Gandhiji by Dr. Sukumar Azhikode)
    I had the good fortune to listen to the speech at AVON CLUB, Karivellur, Kannur District, Kerala.