My Strength

what do you like about this blog?

Friday, April 28, 2017

Cemetery

Pointing to the cemetery she said to me,
"I come here stealthily
when no one is around
when my hubby goes to work
my children are out at school
my in laws are busy somewhere
I put flowers here and cry
I know that's not enough
I know i can't make up for what I have done".

I stood gazing at my tomb
like a shadow.
                                -Santhosh Kana

Wednesday, April 19, 2017

മാൽഗുഡിയിലേക്ക് വന്ന പുതിയ തീവണ്ടി (the new train to Malgudi)

        (to my mentor, Dr.K.C.Muraleedharan, Head of the Department of English, Payyanur College

1994-97 കാലഘട്ടം. പയ്യന്നൂർ കോളേജിൽ ബി എ ഇംഗ്ലീഷ് സാഹിത്യം പഠിക്കുന്ന കാലം. ഭൂപടങ്ങളിൽ, ചരിത്രത്തിൽ അടയാളപ്പെടുത്താതെ പോകുന്ന സാധാരണക്കാരന്റെ ജീവിതത്തിന് ഒരു രാജ്യവും, ഭൂപടവും സൃഷ്ടിച്ച ആർ കെ നാരായൺ എന്ന എഴുത്തുകാരന്റെ മാൽഗുഡി നോവലുകളിൽ ഒന്നായ "ദ ഗൈഡ്" ('The Guide' by R.K.Narayan) എന്ന നോവലിലെ രാജുവും, റോസിയും, മാർക്കോയുമൊക്കെ കാല്പനികമായി ഏറെ ആകർഷിച്ച സമയം. സാഹിത്യപഠനം സൗന്ദര്യാത്മകതയിലും, കഥയിലും, കഥാപാത്രങ്ങളിലും മാത്രം കേന്ദ്രീകരിച്ച് ഒരു പരമ്പരാഗത പാളത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നപ്പോളാണ് കൂകി വിളിക്കാതെ, മുരളീ നാദം പോലെ മൃദുവായി ശബ്ദിച്ചൊരു തീവണ്ടി എന്റെ  മനസിന്റെ മാൽഗുഡിയിലേയ്ക്ക് കടന്നു വന്നത്. അപ്പോഴേക്കും പ്ലാറ്റ്ഫോമിന്റെ സ്വഭാവം മാറി. കഥയും, കഥാപാത്രങ്ങളും, സ്ഥിരം അനൗൺസ്‌മെന്റുകളും കൊണ്ട് മാത്രം പരിചയിച്ച അവിടം ചരിത്രത്തിന്റെയും, സാമൂഹിക-രാഷ്ട്രീയ പരിസരങ്ങളുടെയും വിശാല ലോകത്തിനു മുന്നിൽ പെട്ടെന്ന് ചെറുതായി. കഥയും, ആഖ്യാനവും, കഥാപാത്രങ്ങളും പുതു ജീവൻ വെച്ചു. നഗരവൽക്കരിക്കപ്പെടുന്ന മാൽഗുഡിയുടെ പുതിയ പരിച്‌ഛേദങ്ങളായി രാജുവും, റോസിയുമൊക്കെ. വളർന്നു വരുന്ന ദേശീയതയുടെ പ്രതിഫലനങ്ങൾ അവരുടെ ജീവിതത്തിൽ നവീന സാഹചര്യങ്ങൾ സൃഷ്ടിച്ചു. റോസിയുടെ നൃത്തം വിപണനസാധ്യതകൾ കണ്ടു, രാജുവിന് പുതിയ ജോലിയും, മാൽഗുഡിയ്ക്ക് പുതുമുഖവും കൈവന്നു. നാരായണന്റെ മാൽഗുഡിയിലൂടെ കെ.സി. മുരളീധരൻ മാഷ് ലോക്കോ പൈലറ്റ് ആയുള്ള തീവണ്ടി തലങ്ങും വിലങ്ങും കുതിച്ചോടി, വായന പുതു പാതകളും, പാളങ്ങളും കണ്ടു, കൂറ്റൻ പാറകൾ തുരന്ന് എനിക്ക് പുതു വെളിച്ചം കാണിച്ചു തന്നു. ചീവീടുകളെപ്പോലെ കഥാപാത്രങ്ങളും, ചരിത്രവും, കഥയും അർത്ഥങ്ങളുടെ കൂർത്ത ശബ്ദങ്ങൾ കൊണ്ട് തുരങ്കങ്ങളിൽ പ്രതിധ്വനിച്ചു. ചോദ്യങ്ങൾക്കും, സംശയങ്ങൾക്കും, നിരീക്ഷണങ്ങൾക്കും ഹരിത സാധ്യതകളുടെ പച്ചക്കൊടികൾ വീശപ്പെട്ടു. 
'ടെക്സ്റ്റ് ഒരു കോൺടെക്സ്റ്റ്' ആണെന്ന് മൃദുവായ ശബ്ദത്തിൽ പറഞ്ഞു തന്നാണ് മുരളിമാഷ് എന്റെ വിദ്യാർത്ഥി ജീവിതത്തിൽ, സാഹിത്യ സമീപനത്തിൽ വിപ്ലവകരമായ മാറ്റത്തിന്റെ നൂതന സഞ്ചാരങ്ങൾക്ക് ചുക്കാൻ പിടിച്ചത്. എഴുതിയ വാക്കിനേക്കാൾ വായന സജീവമാകുന്ന സാഹിത്യ ചർച്ചകളിലേക്ക് ക്ലാസ്സ്മുറിയെ മാറ്റിയെടുത്തു അദ്ദേഹം. ആജ്ഞാപകമായ അദ്ധ്യാപക സാന്നിധ്യം സജീവമായ ചിന്തകളിലേക്ക്, ചർച്ചകളിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്ന ഉത്പ്രേരകശക്തി മാത്രമായി പരിണമിക്കുന്ന കാഴ്ച ഞങ്ങൾ കണ്ടു. അധ്യാപകനും, വിദ്യാർത്ഥിയും തമ്മിലുള്ള പരമ്പരാഗത ഭയഭക്തി ദൂരങ്ങൾക്കിടയിൽ പാലങ്ങളും, പാളങ്ങളും ഉയർന്നു വന്നു. തീവണ്ടി അനേകം ബോഗികളെ കൂടെച്ചേർത്ത് വിവിധ നൂലുകളിൽ നിന്ന് നൂതന മാതൃകകൾ പണിയുന്ന നെയ്ത്തുകാരന്റെ തറിയുടെ ശബ്ദം പോലെ താളത്തിൽ യാത്ര തുടർന്നു. പലതും, പലരും തീവണ്ടിക്ക് വഴിമാറി നോക്കി നിന്നു. 
                                                                    -സന്തോഷ് കാന (santhosh kana)


Thursday, April 13, 2017

Eternal

They say
this hearth is dead
But
whenever smoke of words come out
like the arms of an octopus
they see You again
the eternal flame in me.
               -Santhosh Kana 
(M)

Sunday, April 9, 2017

ഡിപ്രഷൻ: പറയാതെ അറിയാതെ (Depression: Parayathe Ariyathe)

ഡിപ്രഷൻ നിശബ്ദമാണ്. അതുകൊണ്ടു തന്നെ പലപ്പോഴും തിരിച്ചറിയാതെ പോകുന്നു. എന്നെയും നിങ്ങളെയും എപ്പോഴും ഒരു നിർവചനത്തിൽ, ഒരു പ്രത്യേക വിഭാഗത്തിൽ ഒതുക്കാൻ ഇഷ്ടപ്പെടുന്ന സമൂഹത്തിന് ഇത് മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടാണ്. സമൂഹത്തിലെ പലർക്കും നിങ്ങൾ സങ്കിയാണോ, ലുങ്കിയാണോ, മാവോയാണോ, പ്ലാവോയാണോ, കവിയാണോ, സിനിമാക്കാരനാണോ, ജോലിയുണ്ടോ, കല്യാണം കഴിഞ്ഞതാണോ, അല്ലെങ്കിൽ എന്തെ കഴിഞ്ഞില്ല തുടങ്ങിയ ചോദ്യങ്ങളേ ഉള്ളൂ. അത് സ്വാഭാവികമായിരിക്കാം. പക്ഷെ ഡിപ്രഷൻ അനുഭവിക്കുന്ന ഒരാൾ കടന്നുപോകുന്ന അവസ്ഥ ഭീകരമാണ്, അപകടകരമാണ്.

1 . ഡിപ്രഷൻ ഉള്ളവർ പലരും അലസമായിരിക്കാൻ ഇഷ്ടപ്പെടുന്നു. ഏറെ നേരം ഉറങ്ങാൻ, ഒന്നിനോടും ഒരു താല്പര്യവുമില്ലാതെ വെറുതെ ഇരിക്കാൻ.
2 . ഓരോ പ്രഭാതവും പുതു ശൂന്യതയിലേക്കുള്ള പ്രവേശനമാണ്. സന്ധ്യകൾ അവരെ കൂടുതൽ അലട്ടുന്നു.
3 . ആൾക്കൂട്ടത്തിൽ നിന്നോ, ആഘോഷങ്ങളിൽ നിന്നോ വിട്ടു നിൽക്കാൻ അവർ ഏറെ ഇഷ്ടപ്പെടുന്നു.
4 . വർണങ്ങൾ ഒന്നുമില്ലാത്ത മനസ്സ്. എല്ലാത്തിനോടും അകൽച്ച, ഒന്നിനോടും ഒരു ആകർഷണം തോന്നാത്ത അവസ്ഥ. സ്വയം ഒരു ഭാരമായി തോന്നുന്ന അവസ്ഥ. ഒരു നിമിഷം ലോകം മുഴുവൻ കൂടെയുണ്ടെന്ന തോന്നൽ, തൊട്ടടുത്ത നിമിഷം ഒറ്റപ്പെടലിന്റെ പാരമ്യത. ഒരിക്കലും വരാത്ത എന്റെ തീവണ്ടിക്ക് വേണ്ടി സ്റ്റേഷനിൽ ഒറ്റയ്ക്ക് ഒരിടത്ത് കാത്തുനിൽക്കുന്നതുപോലെ. 

നമ്മുടെ സമൂഹത്തിൽ ഡിപ്രഷൻ ചെറിയ തോതിലും, വലിയ തോതിലും അനുഭവിക്കുന്നവർ ഒരുപാടുണ്ട്. പക്ഷെ അവരെ മനസ്സിലാക്കാൻ, അവർക്ക് വേണ്ട രീതിയിൽ ആശ്വാസം നൽകാൻ, കരുത്ത് നൽകാൻ ഒരു പക്ഷെ ആരുമില്ല. കൗൺസലിംഗ് അവിടെയിരിക്കട്ടെ. ഒരു സുഹൃത്ത് എന്ന നിലയിലോ, ബന്ധു എന്ന നിലയിലോ, സഹപ്രവർത്തകൻ/ക എന്ന നിലയിലോ ആരുമില്ല. നമുക്ക് ചുറ്റും എത്രയോ കലാ സാംസ്കാരിക പരിപാടികൾ നടക്കുന്നു. സാഹിത്യ രാഷ്ട്രീയ ചർച്ചകൾ നടക്കുന്നു. ഒരിക്കലെങ്കിലും മാനസിക ആരോഗ്യത്തെക്കുറിച്ച് ഒരു ചർച്ചയെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കാറുണ്ട്. മതപരമോ, ആത്മീയമോ അല്ല. തികച്ചും സെൻസിറ്റീവ് ആയി ഒരു സംഭാഷണം. അത്രയൊക്കെ സമയം ആരുടെ പക്കലുണ്ട് അല്ലെ?
നമുക്ക് കോക്കസ് ഉണ്ടാക്കാം വ്യക്തി ഹത്യ നടത്താം, ആളുകളെ നിശബ്ദമായി ഓൺലൈനിലും ഓഫ്‌ലൈനിലും ഒതുക്കാം, സ്വഭാവ സർട്ടിഫിക്കറ്റ് വിതരണം നടത്താം, അസൂയകൊണ്ട് ഗൂഢാലോചന നടത്താം, നമ്മുടെ അറിവിന്റെ പരിമിതികൾ മാത്രം ഉപയോഗിച്ച് മറ്റുള്ളവരെക്കുറിച്ച് എല്ലാം തീരുമാനിച്ചുറപ്പിക്കാം. കഷ്ടം. "ഞാൻ ഈ ലോകത്തിൽ, സമൂഹത്തിൽ ആരുമല്ല, എന്റെ അറിവ് എത്ര നിസ്സാരമാണ്" എന്ന് ഇടയ്ക്കൊക്കെ മനസ്സിലാക്കുന്നത് വലിയ കലാ -സാംസ്കാരിക-സാഹിത്യ-രാഷ്ട്രീയ പ്രവർത്തനമാണ്. (santhosh kana)

Thursday, April 6, 2017

നില നിൽക്കുന്നു (NILA NILKKUNNU)

ചില ദിവസങ്ങളിൽ ഞാൻ
ഘോഷാഘോഷങ്ങളവസാനിച്ച
നിശ്ചല തിരശീലയാണ്
കുസൃതികളുടെ ബാല്യകാലം കലക്കി മറിച്ച
ഗ്രാമക്കുളത്തിന്റെ ശാന്തത
പ്രചണ്ഡമായി അലകൾ തലതല്ലി ചിതറുന്ന പാറക്കെട്ട് 

ചിലനേരത്ത് പ്രതിധ്വനി നിബിഡമായ കെട്ടിടം
ചിലപ്പോൾ മായ്ച്ചു വൃത്തിയാക്കിയ ബ്ളാക് ബോർഡ്
ചായങ്ങൾ മാഞ്ഞുപോയ കാൻവാസ്‌

ചില ദിവസങ്ങളിൽ ഞാൻ ചെറുകാറ്റിൽപോലും
ആടിയുലയുന്ന വൃക്ഷ ശാഖയാണ്
ചിലപ്പോൾ കൊടുങ്കാറ്റിൽ പോലും കടപുഴകാത്ത
മരം

ചില സമയങ്ങളിൽ ഞാനൊരു വാതിൽ ചട്ടം
എന്നിലൂടെ നിങ്ങളും, നിമിഷങ്ങളും
മുറിവേൽപ്പിക്കാതെ തുളഞ്ഞു പോകുന്നു
ചിലപ്പോൾ ഞാൻ വാക്കും, ശബ്ദവും, നിറവും, ചലനവും
നിറയുന്ന മുഖപുസ്തക ചുവരാണ്
ചിലപ്പോൾ മരിച്ചുപോയവന്റെ പാസ്‌വേഡ്

നിശ്ശബ്ദതകൾക്കും, ഒച്ചകൾക്കുമിടയിൽ
നിശ്ചലതകൾക്കും, ചലനങ്ങൾക്കുമിടയിൽ
കൂടിച്ചേരലിനും, ഏകാന്തതകൾക്കുമിടയിൽ
എവിടെയോ ഞാനുണ്ട്

ലഭ്യതയ്ക്കും, നഷ്ടങ്ങൾക്കുമിടയിൽ
തിരിച്ചുവരവിനും, പലായനത്തിനുമിടയിൽ
ഉണ്ടെന്നതിനും, ഇല്ലെന്നതിനുമിടയിൽ
എവിടെയോ ഞാനുണ്ട്.
                           -സന്തോഷ് കാന(santhosh kana)


Monday, April 3, 2017

POORNA, the Everest of unseen potentials

POORNA is a simple film, that unpretentiously recreates an inspirational real life story with rustic charm at the same time delving into the plethora of regressive forces that constrain and confine women. 

Malavath Poorna (played by Aditi Inamdar) a tribal girl from Telangana is the youngest girl (13 years old) to climb the Everest after being identified by a bureaucrat who takes the bold step in a complacent system to reform schools viz. Telangana Social Welfare Residential Educational Institutions Society (TSWREIS), the residential schools for Scheduled Caste, Scheduled Tribe and underprivileged children. Rahul Bose, who plays the bureaucrat (in real life, R.S.Praveen Kumar IPS) is the director of the film too. But Rahul doesn't bring any filmy heroic swagger to his character and exercises great amount of caution with compassionate body language throughout to keep the film focused on Poorna and her achievement. 
Aditi Inamdar, chosen after an audition of 109 kids, is undeniably an incredible talent. "Ladkiyan kuch bhi kar sakti hai," the tagline for the film is in reality the message given by Poorna after conquering the summit. Yes, Schools and educational institutions can undoubtedly do wonders in changing the lives of children and the course of the society provided the authorities, teachers and parents see them as the inexhaustible reservoir of potentials, each child as an unconquered Everest of possibilities. The final shot of the film when the media asks Poorna, "who is your inspiration?" she just turns towards the camera with a smile!! wow! speaks volumes. 
please don't miss this film if you have been generous in praise for Dangal. Bollywood is not only/always about Khans and Kapoors! 
                                                   - (Santhosh Kana)
#poornareview #poornafilmreview #poornafilm #poornamalavath #everestpoorna #aditiinamdar #rahulbosepoorna #rspraveenkumarips #tribalgirloneverest #ladkiyankuchbhikarsaktihai